ധാക്ക: ബംഗ്ലാദേശിൽ ഏഴു മുതിർന്ന അവാമി ലീഗ് നേതാക്കൾക്കു വധശിക്ഷ. 2024ലെ വിദ്യാർഥിപ്രക്ഷോഭം അടിച്ചമർത്തിയതിലൂടെ മാനവരാശിക്കെതിരേ നടത്തിയ കുറ്റകൃത്യത്തിന്റെ പേരിലാണു നേതാക്കൾക്ക് ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ -2 തൂക്കുകയർ വിധിച്ചത്.
അവാമി ലീഗ് ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ ഒബൈദുൾ ഖാദർ, എ.എഫ്.എം ബഹാവുദ്ദീൻ നസീം, മുൻ മന്ത്രി മുഹമ്മദ് അലി അറഫാത്ത്, ഷേക്ക് ഷംസ് പറാഷ്, മയിനുൾ ഹുസൈൻ ഖാൻ നിഖിൽ, സദ്ദാം ഹുസൈൻ, ഷേഖ് വാലി ആസിഫ് എനാൻ എന്നിവർക്കാണ് വധശിക്ഷ.
ഏഴു പേരുടെയും അഭാവത്തിലായിരുന്നു വിചാരണ നടത്തി ശിക്ഷ വിധിച്ചത്.