Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayyappa Devotees

യഥാർഥ സ്ത്രീഅയ്യപ്പഭക്തർ ദർശനത്തിനായി കാത്തിരിക്കും: വാക്കാൽ അഭിപ്രായപ്പെട്ട് സുപ്രീംകോടതി

ന്യൂഡൽഹി: അയ്യപ്പന്‍റെ യഥാർഥ ഭക്തരായ സ്ത്രീകൾ 50 വയസ് തികയുന്നതുവരെ ദർശനത്തിനായി കാത്തിരിക്കുമെന്നു വാക്കാൽ അഭിപ്രായപ്പെട്ട് സുപ്രീംകോടതി.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിപുലമായ ഭരണഘടനാചോദ്യങ്ങൾ പരിഗണിക്കുന്ന ഒന്പതംഗ ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ബി.വി. നാഗരത്നയുടേതാണു പരാമർശം.

10നും 50നും ഇടയിൽ പ്രായമുള്ള യഥാർഥ ഭക്തരായ സ്ത്രീകൾ ഇത്തരം നിയന്ത്രണങ്ങൾ സ്വയം പാലിച്ച് മാറിനിൽക്കാറുണ്ടെന്നും 50 വയസിനുശേഷം അവർ ശബരിമലയ്ക്കു പോകുമെന്നും വാദത്തിനിടയിൽ ജസ്റ്റീസ് നാഗരത്ന പറഞ്ഞു.

മതപരമായ പൊതുവിശ്വാസത്തിനെതിരേ ഓരോ വ്യക്തികളും ഉന്നയിക്കുന്ന അവകാശവാദം അംഗീകരിക്കപ്പെട്ടാൽ അത് അപകടകരമായ പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്ന് ബെഞ്ചിലെ മറ്റൊരംഗം എം.എം. സുന്ദരേഷ് ചൂണ്ടിക്കാട്ടി.

ശബരിമലയിൽ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദമാണ് സുപ്രീംകോടതിയിൽ ഇന്നലെ നടന്നത്. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നിടത്ത് കോടതിക്ക് ഇടപെടേണ്ടിവരുമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിംഗ് വാദിച്ചു.

അയിത്തം, അശുദ്ധി തുടങ്ങിയ സങ്കല്പങ്ങളുടെ അടിസ്ഥാനത്തിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ജെയ്സിംഗ് ചൂണ്ടിക്കാട്ടി. 2018ലെ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ശബരിമലയിൽ പ്രവേശിച്ച കനക ദുർഗ, ബിന്ദു അമ്മിണി തുടങ്ങിയവർക്കുവേണ്ടിയാണ് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് ഹാജരായത്.

സംസ്ഥാനസർക്കാരിന്‍റെ വാദം ഇന്നലെയും നടന്നില്ല. അടുത്തയാഴ്ചയായിരിക്കും സംസ്ഥാനസർക്കാരിന്‍റെ വാദം നടക്കുക.

National

അയ്യപ്പന്മാർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൈവശം വയ്ക്കാം; ജനുവരി 20 വരെ അനുമതിഎന്ന് വ്യോമയാന മന്ത്രി

ഹൈദരാബാദ്: ശബരിമലയിലേക്ക് വിമാനത്തിൽ എത്തുന്നവർക്കു ഇരുമുടിക്കെട്ട് കൈവശം വയ്ക്കാൻ അനുമതി നൽകിയതായി വ്യോമയാന മന്ത്രാലയം. ജനുവരി 20 വരെയാണ് അനുമതിയെന്ന് മന്ത്രി കെ. രാം മോഹൻ സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു.

കാബിൻ ബാഗേജായി ഇതുവരെ പരിഗണിച്ചിരുന്ന ഇരുമുടിക്കെട്ട് ഇനിമുതൽ ഭക്തർക്ക് ചെക് ഇൻ ബാഗേജായി ഒപ്പം എടുക്കാം.

സുരക്ഷാ മാർഗനിർദേശങ്ങളെല്ലാം പാലിക്കുന്നതിനൊപ്പം ജനവികാരംകൂടി പരിഗണിച്ചാണ് പരന്പരാഗതരീതിക്കു തടസം വരാതിരിക്കാനുള്ള തീരുമാനമെടുത്തത്.

സാംസ്കാരിക മൂല്യങ്ങളോടും മതപരമായ പാരന്പര്യത്തോടുമുള്ള എൻഡിഎ സർക്കാരിന്‍റെ പ്രതിബദ്ധതയാണു തീരുമാനത്തിൽ വ്യക്തമാകുന്നതെന്നും സന്ദേശത്തിൽ മന്ത്രി രാം മോഹൻ വ്യക്തമാക്കി.

Latest News

Corehub Up