ഇംഫാൽ: മണിപ്പൂരിലെ വംശീയസംഘർഷത്തിനു പരിഹാരം കാണാൻ ബാപ്റ്റിസ്റ്റ് സഭാ നേതൃത്വങ്ങളുടെ ശ്രമം.
പരസ്പരം പോരടിക്കുന്ന നാഗ, കുക്കി സമുദായങ്ങൾക്കിടയിൽ സമാധാനം സ്ഥാപിക്കുന്നതിനായി കൗൺസിൽ ഫോർ ബാപ്റ്റിസ്റ്റ് ചർച്ചസ് ഇൻ നോർത്ത് ഈസ്റ്റ് ഇൻഡ്യ (സിബിസിഎൻഇഐ), മണിപ്പുർ ബാപ്റ്റിസ്റ്റ് കൺവെൻഷൻ (എംബിസി) സംഘങ്ങൾ കാങ്പോക്പിയിലും സേനാപതിയിലും സന്ദർശനം നടത്തും.
നാഗ, കുക്കി വിഭാഗങ്ങളിൽ നിന്നുള്ള 38 പേരെ അടുത്തിടെ സായുധസംഘങ്ങൾ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിൽ 14 നാഗകളെയും 16 കുക്കികളെയും വിവിധഘട്ടങ്ങളിലായി മോചിപ്പിച്ചിരുന്നു.
അതേസമയം നാഗ വിഭാഗത്തിൽപ്പെട്ട ആറുപേർ ഇപ്പോഴും ബന്ദിയായി തുടരുകയാണ്. എന്നാൽ കുക്കി വിഭാഗക്കാരായ പതിനാല് പേർ ഇപ്പോഴും ബന്ദികളാണെന്നാണ് കുക്കികളുടെ വാദം.സമാധാനശ്രമങ്ങൾക്ക് സഭാ നേതൃത്വം നൽകുന്ന സംഭാവനകളെ മുഖ്യമന്ത്രി വൈ.ഖേംചന്ദ് സിംഗ് പ്രസംശിച്ചു.