Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BayernMunich

ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ബയേണ്‍ മ്യൂണിക്കിനും ജയം

മാഞ്ചസ്റ്റര്‍/മ്യൂണിക്: യൂറോപ്യന്‍ ടോപ് ഡിവിഷന്‍ ഫുട്‌ബോളായ യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്കുള്ള മടങ്ങിവരവ് ഗോളടിമേളത്തോടെ ആഘോഷിച്ച് ഇംഗ്ലീഷ് സൂപ്പര്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്‌സി. സ്വന്തം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ അരങ്ങേറിയ മത്സരത്തില്‍ ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റക്കാരായ സബാഹ് എഫ്‌കെയെ മറുപടിയില്ലാത്ത നാലു ഗോളിനാണ് ചുവന്ന ചെകുത്താന്മാരെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തത്.

മൂന്നു സീസണിനുശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ എത്തിയതെന്നതാണു ശ്രദ്ധേയം. 2023-24 സീസണിലായിരുന്നു ഇംഗ്ലീഷ് വമ്പന്മാര്‍ അവസാനമായി ചാമ്പ്യന്‍സ് ലീഗില്‍ ഇറങ്ങിയത്. മത്തേവൂസ് കുന്‍യ (27-ാം മിനിറ്റ്), ബ്രൂണൊ ഫെര്‍ണാണ്ടസ് (42), ബെഞ്ചമിന്‍ സെസ്‌കൊ (45-ാം മിനിറ്റ്), ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് (68-ാം മിനിറ്റ്) എന്നിവര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്‌സിക്കായി വല കുലുക്കി.

ബയേണിന്‍റെ രണ്ടാം പകുതി

നോര്‍വീജിയന്‍ ക്ലബ്ബായ ബൊഡൊ ഗ്ലിംറ്റിനെയാണ് ജര്‍മന്‍ വമ്പന്മാരായ എഫ്‌സി ബയേണ്‍ മ്യൂണിക്ക് മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കു തകര്‍ത്തെറിഞ്ഞത്. ബയേണ്‍ മ്യൂണിക്കിന്‍റെ അഞ്ചു ഗോളും രണ്ടാംപകുതിയിലായിരുന്നു എന്നതും ശ്രദ്ധേയം. 87-ാം മിനിറ്റില്‍ ഒഡിന്‍ ബ്‌ജോതഫ്റ്റ് ചുവപ്പുകാര്‍ഡ് കണ്ടതോടെ ബൊഡൊ ഗ്ലിംറ്റ് പത്തു പേരുമായാണ് മത്സരം അവസാനിപ്പിച്ചത്.

ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 47-ാം മിനിറ്റില്‍ യമാല്‍ മുസിയാലയിലൂടെ ബയേണ്‍ മ്യൂണിക്ക് ലീഡ് സ്വന്തമാക്കി. തുടര്‍ന്നു ഹാരി കെയ്ന്‍ (61-ാം മിനിറ്റ്), അല്‍ഫോന്‍സൊ ഡേവിസ് (77-ാം മിനിറ്റ്) എന്നിവരും ലക്ഷ്യംകണ്ടു. മൈക്കല്‍ ഒലിസിന്‍റെ (83, 90+2 മിനിറ്റ്) ഇരട്ടഗോള്‍ കൂടി ആയതോടെ ബയേണിന് ആധികാരിക ജയം.

ഫാബ്രിഗസിന്‍റെ കൊമൊ

2010 ഫിഫ ലോകകപ്പ്, 2008, 2012 യൂറോ കപ്പ് എന്നിവ നേടിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്നു സെസ് ഫാബ്രിഗസിന്‍റെ ശിക്ഷണത്തില്‍ ഇറങ്ങിയ ഇറ്റാലിയന്‍ ക്ലബ് കൊമൊ ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റം ജയത്തോടെ ആഘോഷിച്ചു. 4-1നു ജര്‍മന്‍ ക്ലബ്ബായ ആര്‍ബി ലൈപ്‌സിഗിനെയാണ് കൊമൊ ഹോം ഗ്രൗണ്ടില്‍ തോല്‍പ്പിച്ചത്. 2024 മുതല്‍ ഫാബ്രിഗസാണ് കൊമൊയുടെ മാനേജര്‍.

ഫ്രഞ്ച് ക്ലബ് ലെന്‍സ് 3-2നു ചെക് സംഘമായ സ്ലാവിയ പ്രാഗിനെ തോല്‍പ്പിച്ചു. എഎസ് റോമ x ഫെനെര്‍ബാഷ്, ഐന്തോവന്‍ x ഷാക്തര്‍ ഡോനെസ്‌ക് മത്സരങ്ങള്‍ 1-1 സമനിലയില്‍ പിരിഞ്ഞു.

Latest News

Corehub Up