Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BeerShopOwner

ജോലി വാഗ്ദാനം ചെയ്തു 11 ലക്ഷം തട്ടി; പോര്‍ച്ചുഗലിലെ ബിയര്‍ കടയുടമയ്ക്ക് ഇന്ത്യന്‍ യുവതിയെ വിറ്റതായി പരാതി

ന്യൂഡല്‍ഹി: ജോലി വാഗ്ദാനം ചെയ്തു 11 ലക്ഷം രൂപ തട്ടിയെടുത്തശേഷം ഇന്ത്യന്‍ യുവതിയെ പോര്‍ച്ചുഗലിലെ ബിയര്‍ കടയുടമയ്ക്കു വിറ്റതായി പരാതി.

പൂനയിലെ വിദേശ റിക്രൂട്ടിംഗ് സ്ഥാപനമാണ് നാഗ്പുര്‍ സ്വദേശിയായ 28കാരിയെ വഞ്ചിച്ചത്. പോര്‍ച്ചുഗലിലെത്തിയ യുവതിയുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് തടങ്കലിലാക്കിയെന്നും പരാതിയുണ്ട്.

ഇന്‍സ്റ്റഗ്രാം വഴി കഴിഞ്ഞമാസമാണു യുവതി പൂനയിലെ വി മൈഗ്രേറ്റ് എന്ന കണ്‍സള്‍ട്ടന്‍സിയെക്കുറിച്ച് അറിയുന്നത്. പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തില്‍ പോര്‍ച്ചുഗലില്‍ കാഷ്യറായി ജോലി നല്‍കാമെന്ന് ഏജന്‍സിക്കാര്‍ വാഗ്ദാനം ചെയ്തു. ദിവസം എട്ടു മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയെന്നും അവര്‍ പറഞ്ഞുവെന്ന് യുവതി വ്യക്തമാക്കി.

യൂറോപ്പിലേക്കുള്ള വീസയ്ക്കും മറ്റു രേഖകള്‍ക്കുമുള്ള ചെലവുകളെന്ന പേരില്‍ പലഘട്ടങ്ങളിലായി തട്ടിപ്പുകാര്‍ യുവതിയില്‍നിന്ന് 11 ലക്ഷം രൂപ കൈക്കലാക്കി.

പോര്‍ച്ചുഗലില്‍ എത്തിയയുടന്‍ ഏജന്‍റുമാര്‍ യുവതിയുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് രണ്ടു ദിവസം ഒരു മുറിയില്‍ തടങ്കലില്‍ വച്ചു. തുടര്‍ന്ന് യുവതിയെ ഒരു ബിയര്‍ ഷോപ്പ് ഉടമയ്ക്കു വില്‍ക്കുകയായിരുന്നു.

കടയില്‍ യുവതിയെക്കൊണ്ട് നിര്‍ബന്ധിതമായി ജോലി ചെയ്യിപ്പിച്ചു. മാനസികവും ശാരീരികവുമായ കടുത്ത പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നും പരാതിയുണ്ട്. പാസ്പോര്‍ട്ട് തിരികെ നല്‍കാന്‍ ഏജന്‍സി കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തു.

ഒരു മാസത്തോളം നീണ്ട പീഡനത്തിനൊടുവില്‍ സ്വയം രക്ഷപ്പെടുകയായിരുന്നു. ആദ്യം ബസില്‍ ലിസ്ബണിലേക്കും പിന്നീട് മാഡ്രിഡിലേക്കും യുവതി രക്ഷപ്പെട്ടു. അവിടെനിന്നു ദോഹ വഴിയാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്.

ഇന്ത്യയിലെത്തിയശേഷം മാള്‍ട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് വീണ്ടും മൂന്നു ലക്ഷം രൂപ ഏജന്‍സി ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവിനെ കൊല്ലുമെന്നും തന്നെ കള്ളക്കേസുകളില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മനുഷ്യക്കടത്ത്, തട്ടിപ്പ്, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി സ്വകാര്യ റിക്രൂട്ടിംഗ് സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരുള്‍പ്പെടെ എട്ടുപേര്‍ക്കെതിരേ പൂന പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Latest News

Corehub Up