Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BengaluruNews

Video

സിഗ്നലിലെ ഹോൺ അടി പ്രകോപിപ്പിച്ചു; ബൈക്ക് യാത്രികന് പൊതുമധ്യത്തിൽ ക്രൂരമർദ്ദനം

ബെംഗളൂരു ഇന്ദിരാനഗറിലെ തിരക്കേറിയ ട്രാഫിക് സിഗ്നലിൽ ബൈക്ക് യാത്രികന് നേരെ ആഡംബര കാർ യാത്രക്കാരൻ നടത്തിയ അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

കഴിഞ്ഞദിവസം സിഗ്നലിൽ ചുവപ്പ് ലൈറ്റ് വീണ് കിടന്നപ്പോൾ, മുന്നിലുള്ള വാഹനങ്ങൾക്കിടയിലൂടെ കടന്നുപോകാനായി ബൈക്കുകാരൻ ഹോൺ അടിച്ചതാണ് കാറിലുണ്ടായിരുന്നയാളെ പ്രകോപിപ്പിച്ചത്.

തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങിയ ഇയാൾ പൊതുമധ്യത്തിൽ വെച്ച് ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദ്ദിക്കുകയും വാഹനത്തിൽ നിന്ന് തള്ളിയിടുകയുമായിരുന്നു.

വഴിയാത്രക്കാരൻ പകർത്തിയ ഈ ദൃശ്യങ്ങൾ ലക്ഷ്മൺ നായിക് എന്ന വ്യക്തി ഇൻസ്റ്റാഗ്രാമിലൂടെ ബെംഗളൂരു പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

അക്രമം അതിരുകടന്നതോടെ ചുറ്റുംകൂടിയ നാട്ടുകാരും മറ്റ് യാത്രക്കാരും ബൈക്ക് യാത്രികന് പിന്തുണയുമായി രംഗത്തെത്തുകയും സ്ഥിതിഗതികൾ ശാന്തമാക്കുകയുമായിരുന്നു.

പണത്തിന്‍റെയും സ്വാധീനത്തിന്‍റെയും പേരിൽ റോഡിൽ ഇറങ്ങുന്ന ഇത്തരം ഗുണ്ടായിസങ്ങൾക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ആവശ്യം.

 

National

ഇൻസ്റ്റഗ്രാം സൗഹൃദം അക്രമത്തിൽ അവസാനിച്ചു; യുവതിയെ ക്രൂരമായി മർദിച്ച യുവാവ് പിടിയിൽ

ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന്‍റെ പേരിൽ ബെംഗളൂരുവിൽ യുവതിയെ അതിക്രൂരമായി ആക്രമിച്ച യുവാവ് പോലീസ് പിടിയിലായി. ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായ നവീൻ കുമാർ എന്ന യുവാവാണ് ക്രൂരകൃത്യം ചെയ്തത്.

ഈ വർഷം ആദ്യമാണ് ഇരുവരും ഓൺലൈൻ വഴി പരിചയപ്പെട്ടതും തുടർന്ന് പതിവായി സന്ദേശങ്ങൾ കൈമാറി സൗഹൃദം നിലനിർത്തിയിരുന്നതും.

എന്നാൽ ഈ സൗഹൃദം പ്രണയമാണെന്ന് തെറ്റിദ്ധരിച്ച നവീൻ യുവതിയോട് തന്‍റെ ഇഷ്ടം തുറന്നുപറയുകയായിരുന്നു. ഈ അഭ്യർഥന യുവതി തള്ളിക്കളഞ്ഞതാണ് യുവാവിനെ അക്രമത്തിന് പ്രേരിപ്പിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ യുവതി താമസിക്കുന്ന വീടിന് മുന്നിൽ കാറിലെത്തിയ നവീൻ, അവിടെ വെച്ച് യുവതിയെ ക്രൂരമായി മർദിച്ചു.

മർദനമേറ്റ് നിലത്തു വീണ പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ആക്രമണത്തിനിടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. പട്ടാപ്പകൽ ആൾക്കാർ നോക്കിനിൽക്കെയായിരുന്നു ഈ ക്രൂരത അരങ്ങേറിയത്.

പെൺകുട്ടി സഹായത്തിനായി നിലവിളിച്ചിട്ടും തടിച്ചുകൂടിയ നാട്ടുകാർ ആരും തന്നെ ഇടപെടാനോ പെൺകുട്ടിയെ രക്ഷിക്കാനോ തയ്യാറായില്ല എന്നത് സംഭവത്തിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

അക്രമത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസിനെ സഹായിച്ചു.

അക്രമത്തിന്‍റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Latest News

Corehub Up