Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BengaluruNews

Kouthukam

തട്ടിപ്പ് ചോദ്യം ചെയ്തവരോട് "കന്നഡ അറിയില്ലെന്ന്" പ്രിയങ്ക; പ്രതിഷേധം ഇരമ്പിയതോടെ മാപ്പുപറഞ്ഞ് 'ജയ് കർണാടക' വിളിക്കേണ്ടി വന്നു!

ബെംഗളൂരുവിലെ നിക്ഷേപ തട്ടിപ്പ് ആരോപണത്തിന് പിന്നാലെ ആരോപണവിധേയയായ യുവതി പ്രാദേശിക ഭാഷയോട് അനാദരവ് കാണിച്ച സംഭവം കർണാടകയിൽ വീണ്ടും ഭാഷാവിവാദം ആളിക്കത്തിച്ചു.

സ്റ്റോക്ക് മാർക്കറ്റിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു എന്നാരോപിച്ച് നിക്ഷേപകർ ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രിയങ്ക എന്ന യുവതി കന്നഡ ഭാഷ സംസാരിക്കാൻ വിസമ്മതിക്കുകയും ഇരകളായ ജനങ്ങളോട് തട്ടിക്കയറുകയും ചെയ്തത്.

സംഭവം പ്രാദേശികവാസികൾക്കിടയിൽ വലിയ അമർഷത്തിന് ഇടയാക്കി. ഓഹരി വിപണിയിൽ വൻ തുക തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ച് നിരവധി ആളുകളിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ പീന്യ പോലീസ് സ്റ്റേഷനിൽ പ്രിയങ്കയ്‌ക്കെതിരെ നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഇതിന് പിന്നാലെ പണം തിരികെ ചോദിച്ചെത്തിയ നിക്ഷേപകരും യുവതിയും തമ്മിൽ തെരുവിൽ വെച്ച് രൂക്ഷമായ വാഗ്വാദമുണ്ടായി. തങ്ങളോട് കന്നഡയിൽ സംസാരിക്കണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടെങ്കിലും, തനിക്ക് ഭാഷ അറിയില്ലെന്ന് പറഞ്ഞ് യുവതി അത് നിരസിക്കുകയായിരുന്നു.

ഈ തർക്കത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രാദേശിക കൂട്ടായ്മകളും രംഗത്തെത്തി. തുടർന്ന് ഗോവിന്ദരാജ് നഗർ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

പോലീസ് ഇടപെടലിന് ശേഷം പോലീസ് സ്റ്റേഷന് പുറത്തുവെച്ച് യുവതി ജനങ്ങളോട് പരസ്യമായി മാപ്പുപറഞ്ഞു. ജയ് കർണാടകയെന്നും കർണാടകയിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭാവിയിൽ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കില്ലെന്നും വ്യക്തമാക്കുന്ന യുവതിയുടെ മാപ്പപേക്ഷ വീഡിയോയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ബെംഗളൂരുവിൽ തദ്ദേശീയരും ഇതര സംസ്ഥാനക്കാരായ കുടിയേറ്റക്കാരും തമ്മിൽ നിലനിൽക്കുന്ന ഭാഷാപരമായ അസ്വാരസ്യങ്ങളെ വീണ്ടും തെരുവിലേക്ക് എത്തിച്ചിരിക്കുകയാണ് ഈ പുതിയ സംഭവം.

Viral

വൺവേ ലംഘനത്തിന് മർദ്ദനം: ബെംഗളൂരുവിൽ മലയാളി യുവാവിനെ മർദ്ദിച്ച ട്രാഫിക് കോൺസ്റ്റബിൾ സസ്‌പെൻഷനിൽ

ബെംഗളൂരുവിലെ തിരക്കേറിയ റോഡുകളിൽ ട്രാഫിക് പോലീസ് നടത്തുന്ന പരിശോധനകൾക്കിടയിൽ അരങ്ങേറുന്ന അനിഷ്ട സംഭവങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട്.

എന്നാൽ, സിൽക്ക് ബോർഡ് ജംഗ്ഷനിൽ നടന്ന ഒരു സംഭവം നിയമപാലകരുടെ പെരുമാറ്റദൂഷ്യത്തെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്കാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.

വൺവേ തെറ്റിച്ചുവന്ന യുവാവിനെ ഹെഡ് കോൺസ്റ്റബിൾ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയെടുക്കാൻ നിർബന്ധിതരായത്.

മടിവാള ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സിൽക്ക് ബോർഡ് ഫ്ലൈ ഓവറിന് താഴെ വാഹന പരിശോധന നടത്തുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

മലയാളിയായ നിതേഷ് എന്ന യുവാവ് സുഹൃത്തിനൊപ്പം ബൈക്കിൽ വൺവേ ലംഘിച്ച് എത്തിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന മല്ലികാർജുന തെലി എന്ന ഹെഡ് കോൺസ്റ്റബിൾ തടഞ്ഞു.

നിയമലംഘനത്തിന് സ്പോട്ട് ഫൈൻ അടയ്ക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും, വാഹനങ്ങൾ തടഞ്ഞുനിർത്തി പിഴ ഈടാക്കരുതെന്ന ഉന്നത ഉദ്യോഗസ്ഥരുടെ മുൻപത്തെ നിർദ്ദേശങ്ങളെക്കുറിച്ച് നിതേഷ് ചോദ്യം ഉന്നയിച്ചു.

ഈ തർക്കം മുറുകുന്നതിനിടെ പ്രകോപിതനായ കോൺസ്റ്റബിൾ ഹെൽമറ്റ് ധരിച്ചിരുന്ന യുവാവിന്‍റെ മുഖത്തടിക്കുകയായിരുന്നു. മർദ്ദനമേറ്റ ഉടനെ ഹെൽമറ്റ് അഴിച്ചുമാറ്റിയ നിതേഷ്, താൻ എന്ത് തെറ്റാണ് ചെയ്തതെന്നും എന്തിനാണ് തന്നെ ഉപദ്രവിച്ചതെന്നും വിനയത്തോടെ ചോദിച്ചെങ്കിലും ഉദ്യോഗസ്ഥൻ വീണ്ടും കൈയേറ്റം ചെയ്തു.

ഇതോടെ കാര്യങ്ങൾ വഷളാകുമെന്നും തന്നെ തല്ലരുതെന്നും യുവാവ് പോലീസുകാരനോട് ആവർത്തിച്ചു പറഞ്ഞു. ഈ സമയം അവിടെയുണ്ടായിരുന്ന അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ, നിതേഷിനെ ക്രമസമാധാന വിഭാഗത്തിന് കൈമാറാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്.

യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഈ രംഗങ്ങളെല്ലാം മൊബൈൽ ഫോണിൽ പകർത്തിയത് പോലീസിന്‍റെ അതിക്രമത്തിന് കൃത്യമായ തെളിവായി മാറി.

വീഡിയോ വ്യാപകമായി പ്രചരിക്കുകയും പോലീസിന്‍റെ 'ഗുണ്ടാശൈലി'ക്കെതിരെ ജനരോഷം ഉയരുകയും ചെയ്തതോടെ ട്രാഫിക് സൗത്ത് ഡിസിപി ഗോപാൽ എം. ബ്യാകോഡ് ഇടപെടുകയും കുറ്റക്കാരനായ കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

വൺവേ ലംഘിച്ചതിന് യുവാവിനെതിരെ കേസെടുത്ത് 500 രൂപ പിഴ ഈടാക്കിയെങ്കിലും, നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കാൻ നിയമപാലകർക്ക് അധികാരമുണ്ടെന്നും എന്നാൽ പൗരന്മാരെ ശാരീരികമായി ഉപദ്രവിക്കാൻ ആർക്കും അവകാശമില്ലെന്നുമാണ് ഈ സംഭവത്തോട് പൊതുസമൂഹം പ്രതികരിക്കുന്നത്.

National

ഇൻസ്റ്റഗ്രാം സൗഹൃദം അക്രമത്തിൽ അവസാനിച്ചു; യുവതിയെ ക്രൂരമായി മർദിച്ച യുവാവ് പിടിയിൽ

ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന്‍റെ പേരിൽ ബെംഗളൂരുവിൽ യുവതിയെ അതിക്രൂരമായി ആക്രമിച്ച യുവാവ് പോലീസ് പിടിയിലായി. ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായ നവീൻ കുമാർ എന്ന യുവാവാണ് ക്രൂരകൃത്യം ചെയ്തത്.

ഈ വർഷം ആദ്യമാണ് ഇരുവരും ഓൺലൈൻ വഴി പരിചയപ്പെട്ടതും തുടർന്ന് പതിവായി സന്ദേശങ്ങൾ കൈമാറി സൗഹൃദം നിലനിർത്തിയിരുന്നതും.

എന്നാൽ ഈ സൗഹൃദം പ്രണയമാണെന്ന് തെറ്റിദ്ധരിച്ച നവീൻ യുവതിയോട് തന്‍റെ ഇഷ്ടം തുറന്നുപറയുകയായിരുന്നു. ഈ അഭ്യർഥന യുവതി തള്ളിക്കളഞ്ഞതാണ് യുവാവിനെ അക്രമത്തിന് പ്രേരിപ്പിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ യുവതി താമസിക്കുന്ന വീടിന് മുന്നിൽ കാറിലെത്തിയ നവീൻ, അവിടെ വെച്ച് യുവതിയെ ക്രൂരമായി മർദിച്ചു.

മർദനമേറ്റ് നിലത്തു വീണ പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ആക്രമണത്തിനിടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. പട്ടാപ്പകൽ ആൾക്കാർ നോക്കിനിൽക്കെയായിരുന്നു ഈ ക്രൂരത അരങ്ങേറിയത്.

പെൺകുട്ടി സഹായത്തിനായി നിലവിളിച്ചിട്ടും തടിച്ചുകൂടിയ നാട്ടുകാർ ആരും തന്നെ ഇടപെടാനോ പെൺകുട്ടിയെ രക്ഷിക്കാനോ തയ്യാറായില്ല എന്നത് സംഭവത്തിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

അക്രമത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസിനെ സഹായിച്ചു.

അക്രമത്തിന്‍റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Latest News

Corehub Up