Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BengaluruRentals

Special

സെക്യൂരിറ്റി ഡെപ്പോസിറ്റായി 70,000 രൂപ നൽകി, തിരികെ കിട്ടിയത് വെറും 18,000; ബംഗളൂരുവിലെ വാടകക്കാർ ജാഗ്രതൈ

ബംഗളൂരുവിലെ വാടക വിപണിയിൽ നിലനിൽക്കുന്ന അലിഖിതമായ ചൂഷണങ്ങളെയും വാടകക്കാരുടെ അവകാശങ്ങളെയും കുറിച്ച് ഗൗരവകരമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് യശ്വന്ത്പൂരിലെ ഒരു ഐടി ഉദ്യോഗസ്ഥയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം.

നഗരത്തിലെ ഒരു 3BHK അപ്പാർട്ട്‌മെന്‍റിൽ താമസിച്ചിരുന്ന ഈ യുവതിക്ക് തന്‍റെ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയ 70000 രൂപയിൽ ഭൂരിഭാഗവും നഷ്ടമായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വീടൊഴിയുന്ന നേരത്ത് കേവലം 18000 രൂപ മാത്രമാണ് ഉടമ യുവതിക്ക് മടക്കി നൽകിയത്. ബാക്കി തുക മുഴുവൻ വീടിന്‍റെ പെയിന്‍റിംഗ് ജോലികൾക്കും അറ്റകുറ്റപ്പണികൾക്കുമായി ചിലവായെന്നാണ് ഉടമ നൽകിയ വിശദീകരണം.

എന്നാൽ വീട് വിൽക്കാനുള്ള ഉടമയുടെ തീരുമാനത്തെത്തുടർന്ന് പെട്ടെന്ന് ഒഴിഞ്ഞുപോരേണ്ടി വന്ന തനിക്ക്, അറ്റകുറ്റപ്പണികളുടെ പേരിൽ ഇത്രയും വലിയ തുക ഈടാക്കിയത് തികച്ചും അനീതിയാണെന്ന് യുവതി സോഷ്യൽ മീഡിയയിലൂടെ തുറന്നടിച്ചു.

വീട് ഒഴിയുന്നതിന് മുൻപായി ആവശ്യമായ നോട്ടീസ് കാലാവധി നൽകാൻ ഉടമ തയ്യാറായില്ലെന്നും ഇത് മറ്റൊരു വീട് കണ്ടെത്താനുള്ള തന്‍റെ ശ്രമങ്ങളെ ബാധിച്ചെന്നും യുവതി ആരോപിക്കുന്നു.

താൻ താമസിക്കുന്ന കാലയളവിൽ അപ്പാർട്ട്‌മെന്‍റിലെ അറ്റകുറ്റപ്പണികളെക്കുറിച്ച് ഉടമയെ അറിയിച്ചപ്പോഴൊക്കെ അത് സ്വന്തം നിലയിൽ പരിഹരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകേണ്ടി വന്നപ്പോൾ അതേ അറ്റകുറ്റപ്പണികളുടെ പേര് പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നും അവർ പറയുന്നു.

ഇതിനെക്കുറിച്ച് നേരിട്ട് സംസാരിക്കാൻ ശ്രമിച്ച യുവതിയെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തുകൊണ്ട് ആശയവിനിമയത്തിന്‍റെ എല്ലാ വഴികളും ഉടമ അടച്ചതോടെയാണ് വിഷയം കൂടുതൽ വഷളായത്.

ഈ വാർത്ത പ്രചരിച്ചതോടെ സമാനമായ രീതിയിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കാത്ത ഒട്ടനവധി പേർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച് മുന്നോട്ടുവന്നു.

ബംഗളൂരു പോലുള്ള നഗരങ്ങളിൽ കെട്ടിട ഉടമകൾ ലാഭമുണ്ടാക്കാൻ വേണ്ടി വാടകക്കാരെ മനഃപൂർവ്വം ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നത് പതിവാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.

ഉടമകൾക്കും വീടുകൾക്കും റേറ്റിംഗ് നൽകാനുള്ള സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ഇതോടെ ശക്തമായി. നിലവിൽ തന്‍റെ അവകാശങ്ങൾക്കായി 15 ദിവസത്തെ സമയം ഉടമയ്ക്ക് നൽകിയിരിക്കുകയാണ് ഈ യുവതി.

ഈ കാലയളവിനുള്ളിൽ പണം ലഭിച്ചില്ലെങ്കിൽ നിയമപരമായ നോട്ടീസ് അയക്കാനാണ് അവരുടെ തീരുമാനം. കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കാത്ത ഭൂവുടമകൾക്കെതിരെ കടുത്ത നിയമനടപടികൾ വേണമെന്ന വികാരം ഈ സംഭവത്തോടെ വാടകക്കാർക്കിടയിൽ ശക്തമായിരിക്കുകയാണ്.

 

Latest News

Corehub Up