Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BizarreStories

Kouthukam

മാസം 85,000 രൂപ വാടക നൽകിയാൽ ഭർത്താവിനെ വിട്ടുതരാം;പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവിനെ 'റെന്‍റിന്' നൽകാൻ ഭാര്യ

തായ്‌ലൻഡിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെയും ഭാര്യയുടെയും ജീവിതത്തിലുണ്ടായ നാടകീയമായ വഴിത്തിരിവുകൾ ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ദീർഘകാലമായി ഭർത്താവ് പുലർത്തിവന്ന അവിഹിത ബന്ധം ഭാര്യയായ ഖുൻ ക്വാങ് കൈയ്യോടെ പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. 21 -ാം വയസിൽ വിവാഹിതയായ ക്വാങ്ങിന് എട്ടു വയസുള്ള ഒരു മകനുണ്ട്.

10 വർഷത്തോളം പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ദാമ്പത്യമായിരുന്നു ഇവരുടേതെങ്കിലും 2025-ന്‍റെ മധ്യത്തോടെ ബന്ധത്തിൽ വിള്ളലുകൾ വീണു തുടങ്ങി.

ഭർത്താവിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരു അപരിചിത യുവതിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ക്വാങ്ങിന് സംശയങ്ങൾ ഉടലെടുത്തത്.

എന്നാൽ അമിതമായി ഇടപെടുന്നത് ബന്ധത്തെ ബാധിക്കുമെന്ന് കരുതി ആദ്യഘട്ടത്തിൽ അവർ ഇതിനെ അവഗണിക്കുകയാണ് ചെയ്തത്. പിന്നീട് ഭർത്താവ് ജോലി കഴിഞ്ഞ് രാത്രി വൈകി മടങ്ങി വരുന്നതും ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെക്കുന്നതും പതിവായതോടെ സത്യം കണ്ടെത്താൻ തന്നെ അവർ തീരുമാനിച്ചു.

ഇതിനായി പ്രതിദിനം 10,000 ബാറ്റ് പ്രതിഫലം നൽകി ഒരു സ്വകാര്യ കുറ്റാന്വേഷകന്‍റെ സഹായം തേടി. അന്വേഷണത്തിനൊടുവിൽ ബാങ്കോക്കിലെ ഒരു രഹസ്യ താമസസ്ഥലത്ത് വെച്ച് ഭർത്താവിനെ പിടികൂടിയ ക്വാങ്, അദ്ദേഹത്തോട് കാര്യങ്ങൾ നേരിട്ട് തുറന്നു ചോദിച്ചു.

തന്നെ വിട്ടുപോയാൽ കാമുകി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ഭർത്താവ് മറുപടി നൽകിയെങ്കിലും വീട്ടിലെ കടബാധ്യതകളെക്കുറിച്ചോ മകന്‍റെ കാര്യത്തെക്കുറിച്ചോ വ്യക്തമായ ഉത്തരം നൽകാൻ കാമുകി തയ്യാറായിരുന്നില്ല.

ഭർത്താവ് കാമുകിയുമായി ബന്ധം തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പായതോടെയാണ് ക്വാങ് അസാധാരണമായ ആ നിർദ്ദേശം മുന്നോട്ടുവെച്ചത്. തന്നോടൊപ്പം കഴിയുന്നതിന് പകരം കാമുകിക്കൊപ്പം ജീവിക്കണമെങ്കിൽ പ്രതിമാസം 30,000 ബാറ്റ് അതായത് ഏകദേശം 85,000 ഇന്ത്യൻ രൂപ തനിക്ക് വാടകയായി നൽകണമെന്നതായിരുന്നു ആ ഉപാധി.

ഈ തുകയുടെ പകുതി വീതം ഭർത്താവും കാമുകിയും ചേർന്ന് നൽകണമെന്നായിരുന്നു ക്വാങ്ങിന്‍റെ ആവശ്യം. കാമുകി ഈ വ്യവസ്ഥ അംഗീകരിക്കാൻ തയ്യാറായെങ്കിലും ഭർത്താവ് തന്‍റെ നിലപാടിൽ ഉറച്ചുനിന്നു.

എന്നാൽ ഈ കരാറിന് തായ് നിയമവ്യവസ്ഥയിൽ യാതൊരുവിധ സാധുതയുമില്ലെന്ന് അവിടുത്തെ നിയമവിദഗ്ധർ വ്യക്തമാക്കുന്നു. സദാചാര വിരുദ്ധവും പൊതുമര്യാദകൾക്ക് നിരക്കാത്തതുമായ ഇത്തരം സാമ്പത്തിക ഇടപാടുകളെ നിയമപരമായി സംരക്ഷിക്കാൻ സാധിക്കില്ലെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.

ഒരു കുടുംബം തകരുമ്പോഴും തന്‍റെയും മകന്‍റെയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ഒരു യുവതി നടത്തിയ വേറിട്ട പോരാട്ടമായി ഈ സംഭവത്തെ പലരും വിലയിരുത്തുന്നു.

 

Latest News

Corehub Up