Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blasters

ജയിച്ച് മടങ്ങാൻ ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ട് സീസണലിലെ അവസാന മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് ഇറങ്ങും. തുടർ തോൽവികൾക്ക് ശേഷം പുതിയ പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡിന്‍റെ കീഴിൽ ബ്ലാസ്റ്റേഴ്സ് മിന്നും തിരിച്ചുവരവാണ് സീസണിൽ നടത്തിയത്.

അതേസമയം ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാൻ എഫ്സി ഗോവ എതിരാളിയായി ഇറങ്ങും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.

അതേസമയം നേർക്കുനേർ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷിക്കാനൊന്നുമില്ലെന്നതാണ് മറ്റൊരു വശം. 22 തവണ മുഖാമുഖം പോരടിച്ചു. 13 ജയം എഫ്സി ഗോവ നേടി. ബ്ലാസ്റ്റേഴ്സിന് അഞ്ച് ജയം മാത്രമാണുള്ളത്. നാല് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.

തോൽവികളോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്സ് വിജയം കണ്ടെത്തിത്തുടങ്ങിയത് സീസണ്‍ അവസാനമെത്തിയപ്പോഴാണ്. നിലവിൽ 14 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് മഞ്ഞപ്പട. അതേസമയം പരിക്കിൽനിന്ന് മുക്തരാകാത്ത ഡാനിഷ് ഫറൂഖും കരീമും എഫ്സി ഗോവയ്ക്കെതിരേ കളിക്കില്ല.

Sports

സൂപ്പർ കപ്പ്: ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും, എതിരാളി രാജസ്ഥാൻ

ഫറ്റോർഡ: കേരള ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പർ കപ്പ് 2025 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയാണ് എതിരാളികൾ. ബാംബോളിമിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വൈകുന്നേരം 4:30നാണ് മത്സരം.

ഇരു ടീമുകളും ആദ്യമായാണ് നേർക്കുനേർ വരുന്നത്. ടൂർണമെന്‍റിൽ വിജയകരമായ തുടക്കമാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റലയുടെ നേതൃത്വത്തിൽ ജയത്തോടെ മൂന്ന് പോയിന്‍റ് നേടാനാണ് ടീം ലക്ഷ്യമിടുന്നത്.

’’ടീം സജ്ജമാണ്, ആദ്യ മത്സരങ്ങൾ എളുപ്പമാകില്ല. രാജസ്ഥാൻ യുണൈറ്റഡ് പ്രതിരോധത്തിൽ കെട്ടുറപ്പുള്ളവരാണ്, അത് ശ്രദ്ധിക്കണം. ഞങ്ങളുടെ പ്രകടനം നൂറ് ശതമാനമായാൽ വിജയം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ’’- മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട പരിശീലകൻ ഡേവിഡ് കാറ്റല പറഞ്ഞു. ഗ്രൂപ്പ് ഡിയിൽ എസ്‌സി ഡൽഹി, മുംബൈ സിറ്റി എഫ്സി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്‍റെ മറ്റ് എതിരാളികൾ.

Latest News

Corehub Up