തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂജപ്പുര ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രശാന്തിന് പനി ബാധിച്ചിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെതുടർന്ന് മെഡിക്കൽ കോളജിലെ ജെറിയാട്രിക് വാർഡിലേക്ക് മാറ്റുകയായിരുന്നു. മറ്റു പരിശോധനകൾ നടത്തിവരികയാണ്.
ശബരിമലയിലെ ദ്വാരപാലക പാളികൾ ഹൈക്കോടതി അനുമതിയില്ലാതെ സ്വർണം പൂശാൻ പുറത്തേക്ക് കൊണ്ടുപോയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് എസ്ഐടി പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.