Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BoChe

ഈ 'സോറി' നേരത്തെയാകാമായിരുന്നു; ബോബിയുടെ ഖേദപ്രകടനം ഹൃദയപൂർവ്വം സ്വീകരിച്ച് ഹണി റോസും കുടുംബവും

വ്യവസായി ബോബി ചെമ്മണ്ണൂർ നടത്തിയ പരസ്യമായ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടി ഹണി റോസ് വ്യക്തമാക്കി. അദ്ദേഹത്തെ വ്യക്തിപരമായി ദ്രോഹിക്കാനോ ബുദ്ധിമുട്ടിക്കാനോ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും, തന്‍റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം സ്വാഭാവികമായ മനോവിഷമം കൊണ്ടായിരുന്നുവെന്നും താരം അറിയിച്ചു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് ഹണി റോസ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.

തുടക്കത്തിൽ തന്നെ ഒരു ആത്മാർഥമായ ഖേദപ്രകടനം അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കിൽ പ്രശ്നങ്ങൾ ഇത്രത്തോളം നീളില്ലായിരുന്നുവെന്ന് നടി ഓർമ്മിപ്പിച്ചു. ഇക്കാര്യം തന്‍റെ മാതാപിതാക്കളുമായി സംസാരിച്ചുവെന്നും, തെറ്റ് തിരുത്താൻ തയ്യാറായ അദ്ദേഹത്തിന്‍റെ മനസിനെ അഭിനന്ദിച്ചുകൊണ്ട് ആ മാപ്പപേക്ഷ പൂർണമനസോടെ സ്വീകരിക്കുന്നുവെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.

എന്നാൽ, നിലവിലെ കേസുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങളിൽ എങ്ങനെ മുന്നോട്ട് പോകണമെന്നത് കുടുംബവുമായി ആലോചിച്ച ശേഷം മാത്രമേ തീരുമാനിക്കൂ എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ ഹണി റോസിനെതിരെയുണ്ടായ മോശം പരാമർശങ്ങളാണ് വിവാദങ്ങൾക്ക് കാരണമായത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണത്തിനെതിരെ നടി ശക്തമായ നിയമപോരാട്ടത്തിന് ഇറങ്ങുകയും എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തുടർന്ന്, തന്‍റെ വാക്കുകൾ നടിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക പ്രയാസമുണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതായി വ്യക്തമാക്കിക്കൊണ്ട് ബോബി ചെമ്മണ്ണൂർ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി ക്ഷമ ചോദിക്കുകയായിരുന്നു.

പ്രസ്താവനയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, തനിക്കെതിരെയുള്ള നിയമനടപടികൾ പിൻവലിക്കാൻ താരം കനിയണമെന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അനുകൂല നിലപാടുമായി ഹണി റോസ് രംഗത്തെത്തിയിരിക്കുന്നത്.

 

Latest News

Corehub Up