National
ലക്നോ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ കമിതാക്കളായ മുസ്ലിം യുവാവിനെയും ഹിന്ദു യുവതിയെയും പെൺകുട്ടിയുടെ ബന്ധുക്കൾ കെട്ടിയിട്ടു വെട്ടിക്കൊന്നു.
അർമാൻ(27), കാജൽ (22) എന്നിവരാണ് മരിച്ചത്. സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന അർമാൻ കുറച്ചു മാസങ്ങളായി മൊറാദാബാദിലായിരുന്നു താമസം. ഇതിനിടെ കാജലിനെ പരിചയപ്പെടുകയും ഇരുവരും പ്രണയത്തിലാകുകയും ചെയ്തു.
ഇതേക്കുറിച്ച് അറിഞ്ഞ കാജലിന്റെ സഹോദരന്മാർ ബന്ധം അവസാനിപ്പിക്കണമെന്ന് കാജലിനോട് ആവശ്യപ്പെട്ടു. മൂന്നു ദിവസങ്ങൾക്ക് മുൻപ് അർമാനെയും കാജലിനെയും കാണാതായെന്നു കാട്ടി അർമാന്റെ പിതാവ് ഹനീഫ് പോലീസിൽ പരാതി നൽകി.
അന്വേഷണത്തിനിടെ ഇരുവരെയും തങ്ങൾ കൊലപ്പെടുത്തിയെന്നു കാജലിന്റെ സഹോദരന്മാർ പോലീസിനു മൊഴി നൽകുകയായിരുന്നു. മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലം ഇവർ പോലീസിനു കാണിച്ചുകൊടുക്കുകയും ചെയ്തു.
ഇരുവരെയും കെട്ടിയിട്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ഇവർ പോലീസിനോടു സമ്മതിച്ചു. പെൺകുട്ടിയുടെ മൂന്നു സഹോദരങ്ങൾക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നും ഇവരെ കസ്റ്റഡിയിലെടുത്തുവെന്നും പോലീസ് അറിയിച്ചു.
Kerala
എടത്വ: ആലപ്പുഴ എടത്വയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചെറുതന പഞ്ചായത്ത് രണ്ടാം വാര്‍ഡ് പോച്ച തുണ്ടത്തില്‍ മണിക്കുട്ടന് (മനു - 29), പതിമൂന്നിൽചിറ സുബീഷ് (27) എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്.
എടത്വ-തകഴി റോഡില്‍ പച്ച ജംഗ്ഷന് സമീപം ബുധനാഴ്ച രാത്രി 8.15 ഓയോടെയായിരുന്നു അപകടം. തകഴി ഭാഗത്ത് നിന്ന് വന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും എടത്വ ഭാഗത്ത് നിന്ന് വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
National
പനാജി: ഗോവയിലെ അർപോറയിൽ നിശാ ക്ലബിന് തീപിടിച്ച് 25 പേര് മരിച്ച സംഭവത്തിലെ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ ലുത്ര സഹോദരന്മാർ അറസ്റ്റിൽ. തായ്ലൻഡിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
തീപിടിച്ച ഉടൻ ഗോവയില്‍ നിന്ന് തായ്ലൻഡിലേയ്ക്ക് കടന്ന ഇവരെ പിടികൂടാന്‍ ഇന്റർപോൾ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെവിച്ചിരുന്നു. തായ്ലൻഡ് പോലീസ് അറസ്റ്റ് ചെയ്ത ഇവരെ ഉടന്‍ ഇന്ത്യയിലേക്കയക്കും.
ഡിസംബര്‍ ആറിന് രാത്രി 11 ഓടെയാണ് പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാക്ലബിന് തീപിടിക്കുന്നത്. അപകടത്തില്‍ 25 പേര് മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്.
ഇതോടെ ഉടമകളിലൊരാളെയും മാനേജറെയും മറ്റ് നാലു ജിവനക്കാരെയും അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രധാന ഉടമകളായ ഗൗരവ് ലുത്ര സൗരഭ് ലുത്ര എന്നിവര്‍ തായ്ലൻഡിസലേയ്ത്ത് കടന്നുവെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപകടം നടന്ന് ഒന്നര മണിക്കൂറിനുള്ളിൽ ഇരുവരും ഫുക്കറ്റിലേക്ക് കടന്നതായി വ്യക്തമായി.
തുടര്‍ന്ന് ഗോവ പൊലീസ് സിബിഐയുടെ സഹായത്തോടെ ഇന്റർപോളിനെ വിവരം അറിയിച്ച് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തായ്ലൻഡ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്നാണ് ഗോവ പൊലീസ് നൽകുന്ന വിവരം. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമയായ ബ്രിട്ടീഷ് പൗരനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിലെ സുരക്ഷാ വീഴ്ച്ചകളെകുറിച്ച് വിശദമായ ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്.