തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായത്തിനായി സംസ്ഥാന സർക്കാർ 9.96 കോടി രൂപ അനുവദിച്ചു. കോവിഡ് മൂലം കുടുംബത്തിലെ പ്രധാന വരുമാനദായകർ മരിച്ച ബിപിഎൽ കുടുംബങ്ങൾക്കാണ് ധനസഹായം.
ഇത്തരം ബിപിഎൽ കുടുംബങ്ങൾക്ക് ബാങ്ക് അക്കൗണ്ട് വഴി പ്രതിമാസം 5,000 രൂപ വീതം മൂന്ന് വർഷത്തേക്ക് നൽകുന്നതാണ് പദ്ധതി.
കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കളക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിച്ചത്. സാമ്പത്തിക പ്രയാസത്തിലായ നിരവധിയേറെ കുടുംബങ്ങൾക്ക് ഈ തുക വലിയ ആശ്വാസമാകും.