Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Center Issues Legal Notice

പ്രത്യേക സാന്പത്തികമേഖലയിലെ മത്സ്യബന്ധനം; നിയമ വിജ്ഞാപനമിറക്കി കേന്ദ്രം

ന്യൂഡൽഹി: ആഴക്കടലിലുള്ള സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും തീരദേശ ഉപജീവനമാർഗം ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക സാന്പത്തിക മേഖലയിലെ (ഇഇസെഡ്) മത്സ്യബന്ധനത്തിന്‍റെ സുസ്ഥിര ഉപയോഗ നിയമങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. ചെറുകിട മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളെയും മത്സ്യകർഷക ഉത്പാദക സംഘടനകളെയും (എഫ്പിപിഒ) ശക്തീകരിക്കുന്നതിനാണ് പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്.

റിസർവ് ബാങ്കിന്‍റെ നിയന്ത്രണങ്ങൾക്കു കീഴിൽ സമുദ്രമധ്യ ട്രാൻസ്ഷിപ്മെന്‍റ് അനുവദിക്കുന്ന ‘മാതൃ-ശിശു’ വെസൽ മോഡലുകൾ, മൂല്യവർധന, സർട്ടിഫിക്കേഷൻ തുടങ്ങിയ സംരംഭങ്ങളിലൂടെ രാജ്യത്തെ സമുദ്ര മത്സ്യബന്ധന മേഖലയെ ആധുനികവത്കരിക്കാൻ നിയമങ്ങൾ സഹായിക്കുമെന്ന് ഫിഷറീസ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എൽഇഡി ലൈറ്റ് ഫിഷിംഗ്, പെയർ ട്രോളിംഗ്, ബുൾ ട്രോളിംഗ് തുടങ്ങിയ വിനാശകരമായ മത്സ്യബന്ധന രീതികൾക്കെതിരേ ഉറച്ച നിലപാടും നിയമങ്ങൾ സ്വീകരിക്കുന്നുണ്ട്. അതേസമയം, ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിരമായ ഉപജീവനമാർഗവും ഉറപ്പാക്കുന്നതിന് കടൽക്കൂട് കൃഷി, കടൽപ്പായൽ കൃഷി തുടങ്ങിയ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഇഇസെഡ് നിയമങ്ങളനുസരിച്ച് റിയൽക്രാഫ്റ്റ് പോർട്ടൽ വഴി യന്ത്രവത്കൃതവും വലിയ മോട്ടോറുകൾ ഘടിപ്പിച്ചതുമായ മത്സ്യബന്ധന കപ്പലുകൾക്ക് പ്രത്യേക സാന്പത്തികമേഖലയിലേക്ക് പ്രവേശന പാസ് നിർബന്ധമാണ്. പരന്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന മോട്ടോർ ഘടിപ്പിച്ചതോ അല്ലാത്തതോ ആയ ചെറുബോട്ടുകളെ പ്രവേശന പാസ് എടുക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പ്രത്യേക സാന്പത്തികമേഖലയിൽ വിദേശ കപ്പലുകൾ പ്രവർത്തിക്കുന്നതും നിയമംവഴി നിരോധിക്കുന്നു.

മെച്ചപ്പെട്ട സുരക്ഷയ്ക്കും തീരദേശസുരക്ഷയ്ക്കും വേണ്ടി മത്സ്യത്തൊഴിലാളികൾക്കും കപ്പലുകൾക്കും ട്രാൻസ്പോണ്ടറുകളും ക്യുആർ കോഡഡ് ഐഡി കാർഡുകളും നിർബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ അനുബന്ധ മേഖലയ്ക്കു പുറത്തുള്ള പ്രത്യേക സാന്പത്തികമേഖലയിൽനിന്നു ലഭിക്കുന്ന മത്സ്യവിഭവങ്ങൾ ഇന്ത്യൻ തുറമുഖത്ത് ഇറക്കുന്പോൾ അത് ഇറക്കുമതിയായി കണക്കാക്കാതെ റവന്യു, കസ്റ്റംസ് നിയമങ്ങൾ പ്രകാരം ഇന്ത്യൻ വിഭവമായി അംഗീകരിക്കും. വിഭവങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്പോൾ ഇന്ത്യൻ ആസ്തിയായി രേഖപ്പെടുത്താൻ ഇതുവഴി സാധിക്കും.

ആഴക്കടൽ മത്സ്യബന്ധന പ്രവർത്തനങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന നൽകുകയും പ്രധാൻമന്ത്രി മത്സ്യസന്പാദ യോജന (പിഎംഎംഎസ്‌വൈ), ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് ഫണ്ട് (എഫ്ഐഡിഎഫ്) പോലുള്ള മുൻനിര പദ്ധതികൾക്കു കീഴിൽ പരിശീലനം, താങ്ങാനാകുന്ന വായ്പ എന്നിവ നിയമത്തിനു കീഴിൽ ഉറപ്പുവരുത്തുകയും ചെയ്യുന്നു.

Latest News

Corehub Up