പാരീസ്: ഫ്രാൻസിലെ കത്തോലിക്കാ വിശ്വാസികൾ എല്ലാ വർഷവും പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ചു നടത്തുന്ന പാരീസ്-ചാർത്ര് കാൽനട തീർഥാടനത്തിനു തുടക്കം.
‘ക്രിസ്തുജന നായികയായ മറിയം’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന തീർഥാടനയാത്രയിൽ പങ്കെടുക്കുന്നതിനായി ഈ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത് 20,000ത്തോളം പേരാണ്.
പാരീസിൽനിന്നു തുടങ്ങി 100 കിലോമീറ്റർ അകലെയുള്ള ചാർത്ര് നഗരത്തിൽ പരി.കന്യാമറിയത്തിന്റെ കത്തീഡ്രലിലേക്കാണു തീർഥാടനം.
ഇന്നലെ കാൽനട തീർഥാടനം തുടങ്ങിയ വിശ്വാസികൾ നാളെ ചാർത്ര് കത്തീഡ്രലിൽ എത്തിച്ചേരും. തുടർന്ന് അവിടെ കർദിനാൾ റെയ്മണ്ഡ് ലിയോ ബർക്കിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയുണ്ടാകും.
കഴിഞ്ഞ വർഷത്തെ തീർഥയാത്രയിൽ 19,000 വിശ്വാസികളായിരുന്നു പങ്കെടുത്തത്.