തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരുണ്ടെന്ന ചേന്തി അനിലിന്റെ വാദം തള്ളി ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തിൽ അനിലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അച്ചടക്കലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും ഇയാൾ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വിവരം അറിയില്ലെന്നും എൻ. ശക്തൻ വ്യക്തമാക്കി. അനിലിനെതിരെ നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതെന്നും ശക്തൻ പറഞ്ഞു.
മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ അനിലിന് വിശദീകരണം എഴുതി നല്‍കാം. അത് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ അന്വേഷണം നടത്തും. പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം അപ്പോള്‍ പരിഗണിക്കുമെന്നും ശക്തന് കൂട്ടിച്ചേർത്തു.