Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cherthala

ദൈവകരുണയുടെ പ്രേഷിത മഹാസംഗമം ചേര്‍ത്തലയില്‍

ചേര്‍ത്തല: കേരളത്തിലെ 32 രൂപതകളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന "ദൈവകരുണയുടെ പ്രേഷിത മഹാസംഗമം' പുതുഞായര്‍ ദിനമായ 12ന് മായിത്തറ ഇടവകയുടെ നേതൃത്വത്തില്‍ ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തും.

പുതുഞായര്‍ ദിനാചരണത്തിന്‍റെ ഭാഗമായി ദൈവകരുണയുടെ തിരുനാളായാണ് സംഗമം ആഘോഷിക്കുക. തിരുനാളിനോടനുബന്ധിച്ച് 11നു രാത്രി 12നു തുടങ്ങുന്ന തിരുക്കര്‍മങ്ങള്‍ 12നു രാത്രി 11.30നു സമാപനശൂശ്രൂഷയോടെ സമാപിക്കും.

‌ഗോഡ്സ് ഓണ്‍ മിഷന്‍ അണ്‍ലിമിറ്റഡ്, ഗ്ലോബല്‍ ഡിവൈന്‍ മേഴ്സി ഫൗണ്ടേഷന്‍, ദിവീന മിസരികോര്‍ദിയ ഇന്‍റര്‍നാഷണല്‍ മിനിസ്ട്രീസ് എന്നീ മിഷനുകളുടെ സഹകരണത്തോടെ നടത്തുന്ന തിരുനാളില്‍ കേരളസഭയിലെ പിതാക്കന്മാര്‍, വൈദികശ്രഷ്ഠര്‍, സന്യസ്തര്‍, 32 രൂപതകളിലെ അല്മായ പ്രതിനിധികളും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി 10,000ല്‍പ്പരം വിശ്വാസികളും പങ്കെടുക്കും.

മഹാസംഗമത്തില്‍ ഉയര്‍ത്താനുള്ള പതാക സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ ആശീര്‍വദിക്കും. 11ന് അര്‍ധരാത്രി 12ന് ദൈവകരുണയുടെ മഹനീയ ദര്‍ശനം, 12.15ന് ദിവ്യബലി. മോണ്‍. ജോയ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

12ന് വൈകുന്നേരം മൂന്നിന് നടത്തുന്ന പൊന്തിഫിക്കല്‍ തിരുനാള്‍ ദിവ്യബലിക്ക് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികനാകും. ബിഷപ്പുമാരായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍, ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. പോള്‍ ആന്‍റണി മുല്ലശേരി എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചിന് ചേരുന്ന പൊതുസമ്മേളനം ആലപ്പുഴ മെത്രാന്‍ ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്യും. രാത്രി 11.30ന് സമാപനശുശ്രൂഷ.

Kerala

ബിന്ദു പത്മനാഭന്‍ കൊലപാതകം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

ചേർത്തല: ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ കൊലചെയ്യപ്പെട്ട കേസിൽ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ചേർത്തല ജുഡിഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

കേസിൽ പള്ളിപ്പുറം സ്വദേശിയും വസ്തു ഇടനിലക്കാരനുമായ സി.എം. സെബാസ്റ്റ്യനെ  ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇതിനൊപ്പം സെബാസ്റ്റ്യനടക്കം 11 പേർ പ്രതിയായ വസ്തു തട്ടിപ്പും വ്യാജരേഖ ചമയ്ക്കലും അടക്കമുള്ള മൂന്നു കേസുകളും ചേർത്ത് കുറ്റപത്രം സമർപ്പിച്ചു.  

   നിലവിൽ ബിന്ദുപത്മനാഭൻ ഉൾപ്പെടെ മൂന്നു കൊലപാതക കേസുകളും വ്യാജരേഖ ചമച്ചുള്ള സാമ്പത്തിക തട്ടിപ്പുമുൾപ്പെടെ രജിസ്റ്റർ ചെയ്ത കേസിൽ സെബാസ്റ്റ്യൻ വിയൂർ ജയിലിലാണ്. 2017 ൽ ബിന്ദു പത്മനാഭനെ കാണാതായതായി സഹോദരൻ പ്രവീൺകുമാർ സംസ്ഥാന ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയിൽ പട്ടണക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.    

 2018-ൽ തന്നെ ബിന്ദു പത്മനാഭന്‍റെ സ്വത്ത് വ്യാജരേഖകൾ ചമച്ചു തട്ടിയെടുത്തതായ കേസുകളെടുത്തിരുന്നു. എന്നാല്‍ മൂന്നു മാസം മുമ്പാണ് ബിന്ദു കൊലചെയ്യപെട്ടന്നു കണ്ടെത്തി കേസെടുത്തത്.

ഇതോടെയാണ് വ്യാജരേഖ ചമച്ചുള്ള സ്വത്ത് തട്ടിപ്പ് ഉൾപ്പെടെയുള്ള മൂന്നു കേസുകളും കൊലപാതകവും ഉൾപ്പെടെ നാലു കേസുകളും ചേര്‍ത്ത് സംസ്ഥാന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജിന്‍റെ നേതൃത്വത്തിൽ കുറ്റപത്രം സമർപ്പിച്ചത്. ക്രൈംബ്രാഞ്ച് സി.ഐ ഹേമന്ത്കുമാർ, എസ് ഐ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. 2006 മേയ് ആറിന് സെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടിൽ വച്ച് ബിന്ദുവിനെ കൊലചെയ്ത തായാണ് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. 

Kerala

ചേർത്തലയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

ചേർത്തല: ആലപ്പുഴ ചേർത്തലയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിലാണ് അപകടം. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്‍റെയും സുബിയുടെയും മകൻ ആര്യൻ (5) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു അപകടം. ട്രാക്കിലൂടെ തള്ളിമാറ്റുന്ന ഗേറ്റിൽ കളിക്കുന്നതിനിടെ ട്രാക്കിൽ നിന്ന് തെന്നിമാറിയ ഇരുമ്പ് ഗേറ്റ് ആര്യന്‍റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.

ഗേറ്റിനടിയിൽപ്പെട്ട ആര്യനെ സമീപത്തുണ്ടായിരുന്നവരാണ് പുറത്തെടുത്തത്. ഉടൻ തന്നെ അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായിരുന്നതിനാൽ തുടർന്ന് കുട്ടിയെ ചേർത്തലയിലെ സ്വകാര്യ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Kerala

സെബാസ്റ്റ്യന്‍റെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് നടത്തിയ പരിശോധന വിഫലം

ആലപ്പുഴ: ചേർത്തലയിൽ സീരിയൽ കില്ലറെന്ന് പോലീസ് സംശയിക്കുന്ന സെബാസ്റ്റ്യന്‍റെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് നടത്തിയ പരിശോധന വിഫലം. മുൻ പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ (ഐഷ 62) യുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ‌, ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ എന്നിവരുടെ കൊലപാതക കേസിൽ സെബാസ്റ്റ്യൻ നിലവിൽ വിയൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഇതിനിടെയാണ് ഹയറുമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്‍റെ വീട്ടുവളപ്പിൽ തെളിവെടുപ്പ് നടത്തിയത്.

ജയ്നമ്മയുടെ തിരോധാനം അന്വേഷിച്ച കോട്ടയം ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലിലാണ് ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയതായി സെബാസ്റ്റ്യൻ മൊഴി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിൽ നിന്നും അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയിരുന്നു.

 

Kerala

ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ആലപ്പുഴ: ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ ബെൻസൺ ജോസഫിന്‍റെ മകൻ അമൽ പി ബെൻ (33) ആണ് മരിച്ചത്.

ചേർത്തല ഇസാഫ് ബാങ്കിലെ മാനേജരാണ് അമൽ. കഞ്ഞിക്കുഴി ഭാഗത്തുനിന്നും ചേർത്തല ഭാഗത്തേക്ക് വരുന്നതിനിടെ കെവിഎം ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്‍റെ വശങ്ങളിലൂടെ കടന്നുപോവുകയായിരുന്ന അമലിന്‍റെ സ്കൂട്ടർ റോഡിന്‍റെ വശങ്ങളിൽ കയറി ടോറസ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്ന് ചേർത്തല പൊലീസ് പറഞ്ഞു.

ലോറിയുടെ പിൻചക്രങ്ങൾ അമലിന്‍റെ ദേഹത്തുകൂടി കയറിയിറങ്ങി. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. പരേതയായ മാഗി ബെൻസൺ ആണ് മാതാവ്. ഭാര്യ: അലീന അലോഷ്യസ് (രാജഗിരി പബ്ലിക് സ്കൂൾ). മകൾ: അമിയ മരിയ.

Kerala

ഹയറുമ്മ കൊലപാതകം: സെബാസ്റ്റ്യന്‍റെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തു

ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനി ഹയറുമ്മ (ഐഷ-62) കൊലപാതക കേസില്‍ പ്രതിയായ സെബാസ്റ്റ്യന്‍റെ ഭാര്യ ഷേര്‍ളിയെ ഇന്നലെ പോലീസ് ചോദ്യം ചെയ്തു.

രണ്ടു ദിവസമായി സെബാസ്റ്റ്യനെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു തെളിവെടുക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. തന്നില്‍നിന്നു തന്ത്രപരമായി കൈപ്പറ്റിയ പണവും സ്വര്‍ണവും മടക്കി ചോദിച്ചതിലുള്ള വിരോധം മൂലം ഐഷയെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്‍റെ നിഗമനം.

അതേസമയം ഏറ്റുമാനൂര്‍ സ്വദേശിനി ജയ്നമ്മയുടെയും കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്‍റെയും കൊലപാതകക്കേസുകളിലും സെബാസ്റ്റ്യന്‍ പ്രതിയാണ്. ഐഷയെ പള്ളിപ്പുറത്തെ വീട്ടില്‍ വച്ച് 13 വര്‍ഷങ്ങള്‍ക്കുമുമ്പു കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയത്. കൊലക്കുറ്റത്തിനു കേസെടുത്ത സാഹചര്യത്തില്‍ സെബാസ്റ്റ്യനെ തെളിവെടുപ്പിനായി 28 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. തുടര്‍ച്ചയായി ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്.

കാര്യമായ സഹകരണമില്ലെങ്കിലും ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇന്നലെ സെബാസ്റ്റ്യന്‍റെ ഭാര്യ ഷേര്‍ളിയെ പോലീസ് രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സെബാസ്റ്റ്യനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയില്‍ മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ കണ്ടെത്താതിരുന്നതിനാല്‍ പോലീസ് സ്റ്റേഷനിലേക്കു തിരികെകൊണ്ടുപോയി.

Latest News

Corehub Up