Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chhattisgarh

ഛത്തീസ്ഗഡിൽ പ്രാർഥനക്കൂട്ടായ്മയ്ക്കു നേരേ ആക്രമണം ഗര്‍ഭിണിയുള്‍പ്പെടെ 25 പേർക്കു പരിക്ക്

സുക്മ: ഛത്തീസ്ഗഡിൽ ക്രൈ സ്തവ പ്രാർഥനക്കൂട്ടായ്മയ് ക്കു നേരേ ആക്രമണം. പാസ്റ്റർക്കും ഇയാളുടെ ഗർഭിണിയായ ഭാര്യക്കുമുൾപ്പെടെ 25ഓളം പേർക്ക് പരിക്കേറ്റു. സുക്മ ജില്ലയിലെ പാലെം ഗ്രാമപഞ്ചായത്തിനു കീഴിലുള്ള സദ്രപാൽ ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

പ്രദേശത്തെ പാസ്റ്ററായ ഹംഗാ മാണ്ഡവിയുടെ വീട്ടിൽ നടന്ന പ്രാർഥനക്കൂട്ടായ്മയിലാണ് ആക്രമണമുണ്ടായത്. എഴുപതോളം വിശ്വാസികള്‍ പ്രാർഥനയിൽ പങ്കെടുക്കവേ ഒരു സംഘം ആളുകള്‍ അതിക്രമിച്ചുകയറി വിശ്വാസികളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇവരെ സുക്മയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ ടോംഗ്പാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.

ആക്രമണത്തിന് സ്വത്തുതർക്കവുമായി ബന്ധമുണ്ടെന്ന തരത്തില്‍ പ്രചാരണം നടത്താന്‍ അക്രമികള്‍ ശ്രമം നടത്തിയെങ്കിലും വിശ്വാസികള്‍ ഇതു നിഷേധിച്ചു. നീതിയുക്തവും സുതാര്യവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ആക്രമണത്തിനിരയായവരുടെ കുടുംബങ്ങൾ അധികാരികളോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഏറെ കർക്കശമായ വ്യവസ്ഥകളോടെ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിലായതിനുശേഷം ക്രൈസ്തവർക്കു നേരേ ആക്രമണം വർധിക്കുന്നതായി പ്രോഗ്രസീവ് ക്രിസ്ത്യൻ അസോസിയേഷൻ കോ-ഓർഡിനേറ്റർ പാസ്റ്റർ സൈമൺ ഡിഗ്ബാൽ ടാൻഡി ആരോപിച്ചു. സാമുദായികസൗഹാർദം തകർക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ദിനംപ്രതിയെന്നോണം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

National

വേദാന്ത പവർ പ്ലാന്‍റിലുണ്ടായ സ്ഫോടനം; മരണസംഖ്യ 10 ആയി, നിരവധി പേർക്ക് പരിക്ക്

റായ്പൂർ: ഛത്തീസ്ഗഡിലെ വേദാന്ത പവർ പ്ലാന്‍റിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 10 ആയി ഉയർന്നു. 40ൽ അധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പവർ പ്ലാന്‍റിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

ഛത്തീസ്ഗഡിലെ സക്‌തി ജില്ലയിലെ സിംഗിതാരായ് ഗ്രാമത്തിലെ വേദാന്ത ലിമിറ്റഡിന്‍റെ പവർ പ്ലാന്‍റിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ബോയിലർ ട്യൂബിലുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്ഥലത്തെത്തിയ ലോക്കൽ അഡ്മിനിസ്ട്രേഷനും പോലീസ് സംഘങ്ങളും രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തൊഴിലാളികൾ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നതായും സംശ‍യമുണ്ട്.

 

 

National

സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ, ചത്തീസ്ഗഡിൽ വനിതാ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

റാഞ്ചി: ചത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഛോട്ടേ ബേതിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.

മാവോയിസ്റ്റ് പാർതാപൂർ ഏരിയ കമ്മിറ്റി അംഗം രൂപി ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

ചത്തീസ്ഗഡ് മാവോയിസ്റ്റ് മുക്തമായെന്ന് സർക്കാർ പ്രഖ്യാപിച്ച് 12 ദിവസങ്ങൾക്ക് ശേഷമാണ് ഈ ഏറ്റുമുട്ടൽ നടക്കുന്നത്.

National

ഇനി സമാധാനം, സുക്മ ജില്ല മാവോയിസ്റ്റ് മുക്തം

റായ്പുർ: ചത്തീസ്ഗഡിലെ സുക്മ ജില്ല പൂർണമായും മാവോയിസ്റ്റ് മുക്തമായതായി എസ്പി കിരൺ ജി. ചവാൻ. രണ്ട് വനിതാ നക്സലുകൾ കൂടി കീഴടങ്ങിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

കീഴടങ്ങിയ രണ്ട് സ്ത്രീകളും സംഘടനയുടെ കമ്പനി നമ്പർ 8 ലെ അംഗങ്ങളാണെന്നും അവരുടെ തലയ്ക്ക് 16 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നുവെന്നും എസ്പി പറഞ്ഞു. കീഴടങ്ങിയവർ ഒരു ഇൻസാസ് എൽഎംജി, രണ്ട് എകെ-47, മൂന്ന് തോക്കുകൾ, ഏകദേശം 10 ലക്ഷം രൂപ എന്നിവയും പോലീസിന് കൈമാറി.

ഇവരുടെ കീഴടങ്ങലോടുകൂടി സുക്മ ജില്ലയെ മാവോയിസ്റ്റ് സ്വാധീനത്തിൽ നിന്ന് പൂർണമായും മുക്തമാക്കിയതായി പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി സുരക്ഷാ സേന നടത്തിയ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലയിൽ 600ലധികം നക്സലൈറ്റുകൾ അറസ്റ്റിലായിട്ടുണ്ട്. ഏകദേശം 800 പേർ കീഴടങ്ങി പുനരധിവാസത്തിന് വിധേയരായി. സുക്മയിലെ ഉൾപ്രദേശങ്ങളിൽ ഇപ്പോൾ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. ഇവിടെ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചു. പല ഉൾപ്രദേശങ്ങളിലേക്കും പ്രവേശനം തുറന്നുകൊടുത്തിട്ടുണ്ട്. ഏകദേശം 60 റോഡുകളുടെ വികസന പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്.

യുവാക്കളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി കായിക വിനോദങ്ങൾ ഉൾപ്പടെ നിരവധി വികസന പദ്ധതികൾ സുക്മയിൽ നടപ്പിലാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ, ജനങ്ങളുടെ വികസനത്തിനായി പോലീസും സുരക്ഷാ സേനയും സഹകരിക്കുന്നത് തുടരുമെന്നും എസ്പി വ്യക്തമാക്കി.

 

National

മതപരിവർത്തന നിരോധന നിയമവുമായി ഛത്തീസ്ഗഡും

റായ്പുർ: കർക്കശമായ വ്യവസ്ഥകളോടെ ഛത്തീസ്ഗഡ് സർക്കാരും മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുന്നു. ഇതുസംബന്ധിച്ച ബില്ല് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു.

സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ബില്ലിനെ എതിർത്തു. ബലപ്രയോഗം, വഞ്ചന, തെറ്റായ പ്രതിനിധാനം എന്നിവയിലൂടെ നടത്തുന്ന മതപരിവർത്തനം തടയുകയെന്ന ലക്ഷ്യത്തോടെയാണു സംസ്ഥാന സർക്കാർ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്.

കൂട്ട മതപരിവർത്തനത്തിന് ജീവപര്യന്തം തടവുശിക്ഷയാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രായപൂർത്തിയാകാത്തവർ, മനോദൗർബല്യമുള്ളവർ, പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗം എന്നിവരെ നിർബന്ധിത മതംമാറ്റത്തിനു വിധേയമാക്കിയാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമമാണ് ബില്ലാണ് അവതരിപ്പിച്ചത്. രണ്ടോ അതിലധികമോ പേർ ഒരു ചടങ്ങിൽ മതം മാറുന്നതിനെ കൂട്ട മതംമാറ്റം എന്നാണു ബില്ലിൽ നിർവചിച്ചിരിക്കുന്നത്.

ആഭ്യന്തരവകുപ്പുകൂടി കൈകാര്യം ചെയ്യുന്ന സംസ്ഥാന ഉപമുഖ്യമന്ത്രി വിജയ് ശർമയാണ് ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. ബിൽ പുനഃപരിശോധനയ്ക്കായി സെലക്‌ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സർക്കാർ നിരാകരിച്ചു.

നേരത്തേ ബില്ല് അവതരിപ്പിക്കാൻ ഉപമുഖ്യമന്ത്രി സ്പീക്കറോട് അനുവാദം തേടിയപ്പോൾത്തന്നെ പ്രതിപക്ഷനേതാവ് ചരൺദാസ് മഹന്ത് എതിർപ്പറിയിച്ചു. 11 സംസ്ഥാനങ്ങളിൽനിന്നുള്ള സമാനമായ നിയമം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും തിടുക്കപ്പെട്ട് ബില്ല് അവതരിപ്പിക്കരുതെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽനിന്നുള്ള വിരമിച്ച ജഡ്ജിമാർ, ഭരണ-പ്രതിപക്ഷ അംഗങ്ങൾ എന്നിവരടങ്ങിയ വിദഗ്ധ സമിതിയുടെ പരിശോധനയ്ക്കായി ബില്ല് വിടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനങ്ങൾ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതിന് സുപ്രീംകോടതിയിൽനിന്ന് യാതൊരുവിധ വിലക്കുമില്ലെന്നും പൊതു ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമനിർമാണം നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും ഉപമുഖ്യമന്ത്രി വിജയ് ശർമ നിയമസഭയിൽ പറഞ്ഞു. ഇതിനു പിന്നാലെ ബില്ലവതരണത്തിന് സ്പീക്കർ അനുമതി നൽകുകയായിരുന്നു.


ഒഡീഷ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, അരുണാചൽപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും നിർബന്ധിത മതപരിവർത്തന നിരോധന നിയമം പാസാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം മഹാരാഷ്‌ട്ര സർക്കാരും കർക്കശ വ്യവസ്ഥകളോടെ മതപരിവർത്തന നിരോധന നിയമം പാസാക്കി.

National

ഛത്തീസ്ഗഡിലെ ഫാം ഹൗസിൽ കറുപ്പ് കൃഷി; ബിജെപി നേതാവിന് സസ്പെൻഷൻ

റായ്പുർ: ഛത്തീസ്ഗഡിൽ കറുപ്പ് കൃഷി ചെയ്ത ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബിജെപി പ്രാദേശിക നേതാവും ബിജെപി കിസാൻ മോർച്ചയുടെ റൈസ് മിൽ പ്രോസസിംഗ് പ്രോജക്ടിന്‍റെ സംസ്ഥാന കൺവീനറുമായ വിനയ് തമ്രാകറിനെതിരെയാണ് നടപടി.

ദുർഗ് ജില്ലയിൽ സമോദ ഗ്രാമത്തിലെ ഫാം ഹൗസിലാണ് ഒന്നര ഏക്കറിലധികം സ്ഥലത്ത് കറുപ്പ് കൃഷി ചെയ്തതായി കണ്ടെത്തിയത്. ബിജെപി സംസ്ഥാന നേതൃത്വമാണ് വിനയ് തമ്രാകറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

പാർട്ടിയുടെ പേരിന് കളങ്കം സൃഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു തമ്രാകറിനെതിരെ സംസ്ഥാന പ്രസിഡന്‍റ് കിരൺ സിംഗ് ദിയോയുടെ നിർദേശപ്രകാരം ബിജെപി സംസ്ഥാന ഓഫീസ് ശനിയാഴ്ച സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.

കറുപ്പ് കൃഷി കണ്ടെത്തിയതിന് പിന്നാലെ വിനയ് തമ്രാകർ ഉൾപ്പെടെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കറുപ്പ് കൃഷി കണ്ടെത്തിയ ഭൂമി തന്‍റേതല്ലെന്നും തനിക്ക് ഇതേ കുറിച്ച് അറിവില്ലെന്നുമാണ് വിനയ് തമ്രാകറുടെ വാദം.

National

ഛത്തീസ്ഗഡിൽ 15 മാവോയിസ്റ്റുകൾ കീഴടങ്ങി

മഹാസമുന്ദ്: ഛത്തീസ്ഗഡിൽ മുതിർന്ന നേതാവ് വികാസ് ഉൾപ്പെടെ 15 മാവോയിസ്റ്റുകൾ കീഴടങ്ങി.

മഹാസമുന്ദ് പോലീസിനു മുന്പാകെ കീഴടങ്ങിയവരിൽ ഒന്പതു വനിതകളും ഉൾപ്പെടുന്നു. ഛത്തീസ്ഗഡ്-ഒഡീഷ അതിർത്തിയിൽ പ്രവർത്തിച്ചിരുന്നവരാണ് കീഴടങ്ങിയ മാവോയിസ്റ്റുകൾ. രണ്ടു വർഷത്തിനിടെ ഛത്തീസ്ഗഡിൽ 2700 മാവോയിസ്റ്റുകൾ കീഴടങ്ങി.

National

ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവ വിശ്വാസിയുടെ സംസ്കാരം നിഷേധിച്ചു

റായ്പുർ: ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവ വിശ്വാസിയുടെ മൃതസംസ്കാരം തടഞ്ഞു. കാങ്കെർ ജില്ലയിലെ ദുർഗ്കൊണ്ടൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പാൻഡ്രിപുരയ്ക്കടുത്ത ആമൊദി ഗ്രാമത്തിലെ കമലേഷ് മാൻഡവിയുടെ ഭാര്യ സാംബായ് മാൻഡവി(34)യുടെ മൃതദേഹം സംസ്കരിക്കുന്നതാണ് ഒരുവിഭാഗം തടഞ്ഞത്.

ശ്വാസതടസവും ഹൃദയസംബന്ധമായ രോഗവുംമൂലം ആശുപത്രിയിലായിരുന്ന സാംബായ് കഴിഞ്ഞ 24നാണ് മരിച്ചത്. എന്നാൽ മൃതദേഹം ഗ്രാമത്തിലെ പൊതുശ്മശാനത്തിലോ കുടുംബത്തിന്‍റെ ഭൂമിയിലോ സംസ്കരിക്കുന്നത് ഒരുവിഭാഗം ഗ്രാമവാസികൾ തടയുകയായിരുന്നു. ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്താൽ മാത്രമേ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കൂവെന്നായിരുന്നു അവരുടെ നിലപാട്.

സംസ്കാരം നടത്തിയാൽ തടയുമെന്നും വീട് കത്തിക്കുമെന്നും ഭീഷണി മുഴക്കി. ക്രിസ്ത്യൻ മൃതസംസ്കാര കർമങ്ങൾ തങ്ങളുടെ വിശ്വാസത്തിനു വിരുദ്ധമാണെന്നും അവർ ആരോപിച്ചു. ഇതോടെ യുവതിയുടെ മൃതദേഹം ദുർഗ്കൊണ്ടൽ ഗവ. ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്. സംസ്കാരം തടസപ്പെടുത്തിയെന്നും ഒരുവിഭാഗമാളുകൾ ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി കമലേഷ് ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിട്ടുണ്ട്.

വിഷയത്തിൽ സംസ്ഥാനസർക്കാർ അടിയന്തരമായി ഇടപെടണമെന്നും കുടുംബത്തിന് അവരുടെ ഇഷ്‌ടപ്രകാരമുള്ള സംസ്കാരം അനുവദിക്കണമെന്നും പ്രോഗ്രസീസ് ക്രിസ്ത്യൻ അലയൻസ് ആവശ്യപ്പെട്ടു.

Leader Page

ഛത്തീസ്‌ഗഡിലെ ഇന്ത്യൻ ഗ്രാമജീവിതം

“ഇന്ത്യയുടെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ ക്രൈസ്തവരുടെ സാന്നിധ്യം വളരെ സജീവമാണ്. അതിന്‍റെ ഫലമായി ഗോത്രസമൂഹങ്ങൾക്കിടയിൽ മതംമാറ്റം വർധിക്കാൻ ഇടയായിട്ടുണ്ട്. ഇതെല്ലാം ഉടൻ അവസാനിപ്പിക്കും, ഹിന്ദുത്വ അതിന്‍റെ ശക്തി കാണിക്കും.”

ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് 2024 ജനുവരി 30ന് ഒരു പൊതുപരിപാടിക്കിടെ റായ്‌പൂരിൽ പറഞ്ഞ ഈ വാക്കുകൾ, അന്ന് ദേശീയതലത്തിൽ വ്യത്യസ്തങ്ങളായ രാഷ്‌ട്രീയ പ്രതികരണങ്ങളുണ്ടാക്കിയിരുന്നു.

2023 ഡിസംബർ 13നാണ് വിഷ്ണു ദിയോ സായ് നേതൃത്വം നൽകുന്ന ബിജെപി സർക്കാർ ഛത്തീസ്‌ഗഡിൽ അധികാരമേറ്റത്. അദ്ദേഹത്തിന്‍റെ സർക്കാരിൽനിന്നും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളിൽനിന്നും ഛത്തീസ്ഗഡിലെ ക്രൈസ്തവർ വിവേചനവും ഭീഷണികളും നേരിടുന്നതായുള്ള വാർത്തകൾ ഇപ്പോൾ വാർത്തയല്ലാതായിരിക്കുന്നു! ഛത്തീസ്ഗഡിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ നെടുംതൂണായി നിന്നു സർക്കാരിനൊപ്പം പ്രവർത്തിക്കുന്ന ക്രൈസ്തവസമൂഹത്തെ, മതപരിവർത്തന ലോബിയായി ചിത്രീകരിച്ചുകൊണ്ട് പൊതുസമൂഹത്തിൽ ഒരു സംസ്ഥാന മുഖ്യമന്ത്രി ഇത്തരമൊരു നേരിട്ടുള്ള പ്രസ്താവന പുറപ്പെടുവിക്കുന്നത് ഇതാദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുകയുണ്ടായി!

ക്രിസ്ത്യൻ മിഷണറിമാർ ‘വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും നൽകുന്നതിന്‍റെ മറവി’ൽ മതപരിവർത്തനം നടത്തുകയാണെന്നാണ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പരസ്യമായി ആരോപിക്കുകയും ‘ഹിന്ദുത്വം അതിന്‍റെ ശക്തി കാട്ടും’ എന്ന് പ്രസ്താവിക്കുകയും ചെയ്തത്!

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് രണ്ടു കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ 2025 ജൂലൈ 25ന് അറസ്റ്റ് ചെയ്ത സംഭവം ദേശീയ തലത്തിൽ ചർച്ചചെയ്യപ്പെട്ടതാണല്ലോ. ഛത്തീസ്ഗഡ് സംസ്ഥാനത്ത് ‘മത-പരിവർത്തനം’ മുൻ സർക്കാരുകളുടെ കാലത്തും രാഷ്‌ട്രീയ രംഗത്ത് തർക്കവിഷയമായിട്ടുണ്ട്. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ മതപരിവർത്തനം തടയുന്നതിനുള്ള നിയമങ്ങൾ നിലവിലുണ്ട്! ഛത്തീസ്‌ഗഡിൽ നിലവിലുള്ള നിയമത്തിൽ കർശനമായ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും ആവശ്യമെങ്കിൽ പുതിയ ഒരു മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാൻ തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പിന്നീട് ഒരവസരത്തിൽ മുഖ്യമന്ത്രി ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. അതെല്ലാം നിയമപരമായി ഒരു ഭരണകൂടം കണ്ടറിഞ്ഞു സ്വീകരിക്കേണ്ട നടപടികളാണ്.

എന്നാൽ, ഛത്തീസ്‌ഗഡിലുടനീളം ക്രിസ്ത്യൻ പള്ളികൾക്കും പ്രാർഥനാ യോഗങ്ങൾക്കും നേരേയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നതായും ഹിന്ദു ദേശീയവാദ ഗ്രൂപ്പുകൾ ക്രിസ്മസ് ആഘോഷങ്ങളും മറ്റും തടസപ്പെടുത്തുകയും പാസ്റ്റർമാരെയും വിശ്വാസികളെയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നതായുള്ള സംഭവങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്ധയായ ഒരു അധ്യാപിക അന്ധർക്കായി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തെപോലും അക്രമത്തിന്‍റെ വേദിയാക്കി മാറ്റുന്ന അന്ധമായ അധികാര രാഷ്‌ട്രീയത്തിന്‍റെ കടന്നുകയറ്റവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. അത്തരം ആക്രമണങ്ങളിൽ അക്രമത്തിനു വിധേയരാകുന്നവർക്കെതിരേ മതംമാറ്റ നിരോധന നിയമത്തിലെ വകുപ്പുകൾ ഉപയോഗിച്ചു കേസുകളെടുക്കുന്നതും ആക്രമിക്കപ്പെട്ടവരുടെ പരാതിയിൽ പ്രഥമവിവര റിപ്പോർട്ട് തയാറാക്കാൻപോലും പോലീസ് മടിക്കുന്നതും സംസ്ഥാന ജനസംഖ്യയിൽ രണ്ടു ശതമാനത്തിൽ താഴെ മാത്രമുള്ള ക്രൈസ്തവരുടെ നിത്യേനയുള്ള അനുഭവമായി മാറിയിരിക്കുന്നതായാണ് അത്തരം റിപ്പോർട്ടുകളിൽനിന്നു മനസിലാകുന്നത്.

ഈ പശ്ചാത്തലത്തിലാണ് 2025 മാർച്ചിൽ, ഒരു ക്രിസ്ത്യൻ പാസ്റ്ററിന്‍റെ നിർബന്ധിത രാത്രികാല ശവസംസ്കാരം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രാദേശിക അധികാരികൾ പൊതുശ്മശാനങ്ങളിൽ ക്രിസ്ത്യൻ ശവസംസ്കാരങ്ങൾ നിരോധിക്കുകയും മൃതശരീരം വിദൂരത്തുള്ള ഒരു നിയുക്ത ക്രിസ്ത്യൻ സെമിത്തേരിയിലേക്ക് കൊണ്ടുപോകാൻ നിർബന്ധിക്കുകയും ചെയ്തുവത്രേ! പൊതുശ്മശാനങ്ങളിൽ ക്രിസ്ത്യാനികൾക്ക് സംസ്കാരം നിഷേധിക്കുന്നത് ഛത്തീസ്ഗഡിലെ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണത്രേ! ഇത് വർഗീയ സംഘർഷത്തിനും സുപ്രീംകോടതിവരെയെത്തി നിൽക്കുന്ന നിയമപോരാട്ടങ്ങൾക്കും ഇപ്പോൾ കാരണമായിരിക്കുകയാണ്!

പല കേസുകളിലും തീവ്ര ഹിന്ദുത്വ സംഘടനകളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പ്രാദേശിക സംഘങ്ങൾ ഗ്രാമങ്ങളിലെ പൊതുശ്മശാനങ്ങളിൽ, പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്ക് പ്രത്യേക ശ്മശാനമില്ലാത്ത പ്രദേശങ്ങളിൽ, ക്രിസ്ത്യാനികളെ സംസ്‌കരിക്കുന്നതിനെ എതിർക്കുന്നതാണ് ഇപ്പോൾ ഛത്തീസ്ഗഡിനെ ദേശീയ തലത്തിൽ ചർച്ചാവിഷയമാക്കിയിരിക്കുന്നത്. ഈ ശ്മശാനങ്ങൾ ഭൂരിപക്ഷ ഹിന്ദുസമൂഹത്തിനുവേണ്ടി മാത്രമുള്ളതാണെന്ന് അവർ വാദിക്കുന്നുപോലും! ക്രിസ്ത്യൻ ആചാരങ്ങൾക്കനുസൃതമായി നടത്തുന്ന ശവസംസ്കാരത്തെ പ്രാദേശിക ഗ്രാമവാസികൾ എതിർക്കുന്നതിനാൽ, മരിച്ച ക്രിസ്ത്യാനികളുടെ കുടുംബങ്ങൾ ഹിന്ദുമതത്തിലേക്ക് ‘പുനഃപരിവർത്തനം’ ചെയ്യാൻ നിർബന്ധിതരായ സംഭവങ്ങളുമുള്ളതായി പറയപ്പെടുന്നു! ഇത് ഛത്തീസ്ഗഡിലെ ‘ഘർ വാപസി’ പ്രചാരണങ്ങളുടെ വിശാലമായ പ്രവണതയെ വെളിപ്പെടുത്തുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചില സന്ദർഭങ്ങളിൽ, ഈ നിഷേധങ്ങൾ അക്രമത്തിലേക്ക് വളരുകയും ശവസംസ്കാര തർക്കങ്ങളുടെ പേരിൽ ശവക്കുഴികൾ കുഴിച്ചു ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു കത്തിക്കുകയോ പള്ളികൾ കത്തിക്കുകയോപോലും ചെയ്യുന്നതായ റിപ്പോർട്ടുകളുമുണ്ട്. ഇത്തരം തർക്കങ്ങൾ തടയുന്നതിനായി ക്രിസ്ത്യാനികൾക്കു മാത്രമായി ശ്മശാന സ്ഥലങ്ങൾ വേർതിരിക്കുന്നതിന് സുപ്രീംകോടതി ഛത്തീസ്ഗഡ് സർക്കാരിന് നിർദേശം നൽകിയിട്ടുണ്ടെങ്കിലും, ശ്മശാന അവകാശങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതു വെല്ലുവിളിയായി തുടരുകയാണ്.

ഫെബ്രുവരി 18ന് ഛത്തീസ്ഗഡ് ഗ്രാമങ്ങളിലെ ആദിവാസി ക്രിസ്ത്യാനികളുടെ മൃതദേഹങ്ങൾ കുഴിച്ചെടുക്കുന്നത് സുപ്രീംകോടതി താത്കാലികമായി വിലക്കുകയും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ പ്രതികരണം തേടുകയുമുണ്ടായി. 20 വർഷം മുൻപ് സംസ്കരിച്ച മൃതദേഹങ്ങൾപോലും ഇപ്രകാരം കുഴിച്ചെടുത്തു നീക്കംചെയ്യാൻ പ്രാദേശിക അധികാരികൾ നിർബന്ധിക്കുന്നതായി കോടതിയുടെ ശ്രദ്ധയിൽ പെടുകയുണ്ടായി! എഐ യുഗത്തിലേക്കു കുതിക്കുന്ന ഇന്ത്യയുടെ ഗ്രാമങ്ങളിലെ സാമൂഹ്യജീവിതത്തിൽ എന്തു നടക്കുന്നു എന്നും തീവ്ര മതബോധത്താൽ ഹിംസാത്മകമായി മാറിക്കൊണ്ടിരിക്കുന്ന ചില മത സംഘടനകളും അവയെ പ്രചോദിപ്പിച്ചു ഭരണം പിടിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും ഇന്ത്യൻ ഗ്രാമജീവിതത്തിന്‍റെ ഗതിയെ എങ്ങോട്ടാണ് നയിച്ചുകൊണ്ടിരിക്കുന്നത് എന്നും, ഗ്രാമവാസികളുടെ എന്തുതരം പ്രശ്നങ്ങളെയാണ് രാഷ്‌ട്രീയ വിഷയങ്ങളായി വളർത്തിക്കൊണ്ടുവരുന്നത് എന്നുമുള്ളതിന്‍റെ നേർചിത്രമാണ് ഛത്തീസ്‌ഗഡിലെ ഗ്രാമങ്ങളിൽനിന്നുള്ള ഈ റിപ്പോർട്ടുകളിൽ തെളിയുന്നത്... 

National

ഛത്തീസ്ഗഡിൽ രണ്ടു മാവോയിസ്റ്റുകളെ വധിച്ചു

ബിജാപുർ: ഛത്തീസ്ഗഡിലെ ബിജാപുരിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഇന്ദ്രാവതി നദീതീരത്തെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. മൂന്നു റൈഫിളുകൾ കണ്ടെടുത്തു.

ഛത്തീസ്ഗഡിൽ ഈ വർഷം വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 25 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

2025ൽ സംസ്ഥാനത്ത് 285 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചത്.

National

ആദിവാസി ക്രൈസ്തവരുടെ മൃതദേഹം പുറത്തെടുക്കുന്ന സംഭവം; കേസെടുക്കാൻ പോലീസ് തയാറാകുന്നില്ലെന്ന് യുസിഎഫ്

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ആദിവാസി ക്രൈസ്തവരുടെ സംസ്കരിച്ച മൃതദേഹം ബലമായി പുറത്തെടുത്ത് കിലോമീറ്റർ അകലെ കൊണ്ടുപോയി സംസ്കരിക്കുന്ന നടപടിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറാകുന്നില്ലെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്).

പൊതുശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് കിലോമീറ്ററുകൾ അകലെ മറവു ചെയ്യുന്നത് ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും ഛത്തീസ്ഗഡിലെയും ഒഡീഷയിലെയും ജാർഖണ്ഡിലെയും നിരവധി ആദിവാസി ഗ്രാമങ്ങളിൽ കഴിഞ്ഞ വർഷം മാത്രം 23 സംഭവങ്ങളുണ്ടായെന്നും ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ യുസിഎഫ് ചൂണ്ടിക്കാട്ടി. ഇവയിൽ ഭൂരിഭാഗവും ഛത്തീസ്ഗഡിലാണ്.

സ്വന്തം ആചാരപ്രകാരം മൃതസംസ്കാരം നടത്താനുള്ള ആദിവാസി ക്രൈസ്തവരുടെ അവകാശങ്ങൾ വെല്ലുവിളിക്കുന്നതിലേക്കും രാഷ്‌ട്രീയവത്കരിക്കുന്നതിലേക്കുമാണ് ഈ സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നതെന്നും യുസിഎഫ് ആരോപിച്ചു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ക്രൈസ്തവർ നേരിടുന്ന അതിക്രമങ്ങളിൽ യുസിഎഫ് ആശങ്ക രേഖപ്പെടുത്തി. 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ രേഖപ്പെടുത്തിയ അതിക്രമസംഭവങ്ങൾ ആറിരട്ടിയായി വർധിച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ ക്രൈസ്തവർക്കെതിരേ 4959 അക്രമങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2025ൽ മാത്രം ഇത് 700ഓളം ആയി ഉയർന്നു. പക്ഷേ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടികളുടെ എണ്ണം വളരെ കുറവാണ്.

കഴിഞ്ഞ വർഷം നേരിട്ട അതിക്രമങ്ങളിൽ 45 എഫ്ഐആറുകൾ മാത്രമാണു രജിസ്റ്റർ ചെയ്തത്. അതേസമയം, മതപരിവർത്തനം ആരോപിച്ചു ക്രൈസ്തവർക്കെതിരേ 230തിലധികം കേസുകൾ രജിസ്റ്റർ ചെയ്തതായും യുസിഎഫ് ആരോപിച്ചു.

ഛത്തീസ്ഗഡിലെ ആദിവാസി ക്രൈസ്തവരുടെ സംസ്കാരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവ് സ്വാഗതാർഹമാണെന്നും സംഘടന വ്യക്തമാക്കി.

National

ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ പാസ്റ്റർമാരുടെ പ്രവേശനം തടഞ്ഞ പോസ്റ്ററുകൾക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി

റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലുള്ള എട്ട് ഗ്രാമങ്ങളിൽ ക്രിസ്ത്യൻ പാസ്റ്റർമാരുടെയും മതം മാറിയവരുടെയും പ്രവേശനം തടഞ്ഞുകൊണ്ട് സ്ഥാപിച്ച ബോർഡുകൾക്കെതിരായ ഹർജി സുപ്രീംകോടതി തള്ളി. ഈ ബോർഡുകൾ ഭരണഘടനാ വിരുദ്ധമല്ലെന്ന ഒക്ടോബറിലെ ഛത്തീസ്ഗഡ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.

ഗോത്രവർഗക്കാരുടെ താത്പര്യങ്ങളും പ്രാദേശിക സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിനുള്ള "മുൻകരുതൽ നടപടി" എന്ന നിലയിലാണ് ബോർഡുകൾ സ്ഥാപിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച കോടതി, പരാതിക്കാർക്ക് പിഇഎസ്എ (പഞ്ചായത്ത് എക്സ്റ്റന്‍റഷൻ ടു ഷെഡ്യൂൾഡ് ഏരിയാസ്) നിയമങ്ങൾ പ്രകാരമുള്ള അതോറിറ്റിയെ സമീപിക്കാമെന്ന് വ്യക്തമാക്കി.

ക്രിസ്ത്യൻ സമൂഹത്തോടുള്ള വിവേചനമാണ് ഇത്തരം ബോർഡുകളെന്ന് കാട്ടി കാങ്കർ സ്വദേശിയായ ദിഗ്ബാൽ ടാണ്ഡിയാണ് ഹർജി നൽകിയത്. ആദിവാസി മേഖലകളിൽ മിഷനറി പ്രവർത്തനങ്ങൾ നടക്കുന്നതായി കൃത്യമായ തെളിവുകളില്ലാതെയാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. കോളിൻ ഗോൺസാൽവസ് വാദിച്ചു.

ഹൈക്കോടതിയിൽ ഉന്നയിച്ചതിനേക്കാൾ പുതിയ കാര്യങ്ങൾ സുപ്രീം കോടതിയിൽ ഹർജിക്കാർ ചേർത്തിട്ടുണ്ടെന്നും അതിനാൽ ഹർജി നിലനിൽക്കില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പഞ്ചായത്ത് നിയമങ്ങൾ പ്രകാരമുള്ള ബന്ധപ്പെട്ട അധികാരികളെ സമീപിച്ച് സത്യവാങ്മൂലവും തെളിവുകളും നൽകി വിഷയം പരിശോധിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചത്.

 

 

National

ഛത്തീസ്ഗഡിൽ വൻ ആയുധശേഖരം പിടികൂടി

റാസ്പുർ: ഛത്തീസ്ഗഡിൽ വൻ ആയുധശേഖരം പിടികൂടി. ഇൻഡോ- ടിബറ്റൻ ബോർഡർ പോലീസാണ് ആയുധങ്ങൾ പിടികൂടിയത്. മാവോയിസ്റ്റുകൾ ഒളിപ്പിച്ച അത്യാധുനിക ആയുധങ്ങൾ അടക്കമാണ് പിടികൂടിയിരിക്കുന്നത്.

57 അംഗ ഇൻഡോ- ടിബറ്റൻ ബോർഡർ പോലീസ് സംഘമാണ് ആയുധങ്ങൾ പിടികൂടിയത്. വനത്തിൽ നാല് ഇടങ്ങളിൽ നിന്നുമാണ് ആയുധശേഖരം കണ്ടെത്തിയത്.

അടുത്തമാസം 31ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കും എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. ഇതിന്‍റെ ഭാഗമായി ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരെ വലിയ തെരച്ചിൽ നടക്കുകയാണ്. വനമേഖലയിൽ ഒരു ദിവസം നീണ്ടുനിന്ന പരിശോധനകൾക്ക് ഒടുവിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.

National

ഛത്തീസ്ഗഡിൽ 51 മാവോയിസ്റ്റുകൾ കീഴടങ്ങി

ബിജാപുർ: ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനു കീഴിലുള്ള ബിജാപുർ, സുക്മ ജില്ലകളിൽനിന്നായി 51 നക്സലുകൾ പോലീസിനു മുന്പാകെ കീഴടങ്ങി. കീഴടങ്ങിയവരിൽ 34 പേർ സ്ത്രീകളാണ്.

ത്രിദിന സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമുവും ആഭ്യന്തരമന്ത്രി അമിത് ഷായും സംസ്ഥാനത്ത് എത്താനിരിക്കെയാണു കീഴടങ്ങൽ. ഇരുപതു സ്ത്രീകൾ ഉൾപ്പെടെ 30 പേർ ബസ്തറിലും 14 സ്ത്രീകൾ ഉൾപ്പെടെ 21 പേർ ബിജാപുരിലും കീഴടങ്ങിയെന്നു ബസ്തർ റേഞ്ച് ഐജി സുന്ദർരരാജ് അറി‍യിച്ചു.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിൽ ആകൃഷ്ടരായാണ് മാവോയിസ്റ്റുകളുടെ കീഴടങ്ങൽ.

National

മൊബൈല്‍ ഫോണില്‍ ബ്ലോക്ക് ചെയ്തു; ആൺസുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി യുവതി

ബിലാസ്പുര്‍: മൊബൈല്‍ ഫോണില്‍ ബ്ലോക്ക് ചെയ്തതിനെ തുടർന്ന് ആൺസുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ യുവതി പിടിയിൽ. ഛത്തീസ്ഗഢിലെ ബിലാസ്പുരിലാണ് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

കാംത പ്രസാദ് സൂര്യവംശി(25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാംത പ്രസാദിന്‍റെ പെൺസുഹൃത്ത് റോഷ്‌നി സൂര്യവംശിയാണ് പിടിയിലായത്. ആറ് മാസം മുൻപ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

കാംത പ്രസാദ് ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഇരുവരും പ്രണയത്തിലായതിന് പിന്നാലെ യുവാവ് റോഷ്‌നിയുടെ ഫോണ്‍ കോളുകളും മെസേജുകളും അവഗണിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസം മുൻപ് കാംത പ്രസാദ് യുവതിയുടെ നമ്പറും ബ്ലോക്ക് ചെയ്തിരുന്നു.

ചൊവ്വാഴ്ച കാംത പ്രസാദിനെ നേരിട്ട് കാണാൻ താമസസ്ഥലത്തെത്തിയ റോഷ്നി കൈവശം കത്തിയും സൂക്ഷിച്ചിരുന്നു. പ്രസാദിനെ കണ്ട യുവതി യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. എന്നാൽ കാംത പ്രസാദ് ഫോൺ നൽകാൻ തയാറായില്ല.

ഇതേ തുടർന്നുണ്ടായ തർക്കത്തിനിടെ യുവതി കാംത പ്രസാദിന്‍റെ നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ കാംതയുടെ സുഹൃത്ത് കുത്തേറ്റ് നിലത്തുകിടക്കുന്ന യുവാവിനെയാണ് കണ്ടത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ റോഷ്നിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കാംത പ്രസാദിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

National

ഛത്തീസ്ഗഡിൽ ഒൻപത് മാവോയിസ്റ്റുകൾ കീഴടങ്ങി

റായ്പുർ: ഛത്തീസ്ഗഡിൽ ഒൻപത് മാവോയിസ്റ്റുകൾ കീഴടങ്ങി. ഒഡീഷ മാവോയിസ്റ്റ് കമ്മിറ്റിയിലെ ധംതാരി-ഗരിയബന്ദ്-നുവപാദ ഡിവിഷനു കീഴിലുള്ള നാഗ്രി, സിതനാദി ഏരിയ കമ്മിറ്റികളിലും മെയിൻപുർ ലോക്കൽ ഗറില്ല സ്ക്വാഡിന്‍റെയും (എൽജിഎസ്) ഭാഗമായ മാവോയിസ്റ്റുകളാണ് പിടിയിലായതെന്ന് റായ്പുർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അമ്രേഷ് മിശ്ര പറഞ്ഞു.

ഇവരിൽ ഏഴ് പേർ വനിതകളാണ്. കീഴടങ്ങിയവരിൽ സീതാനടി ഏരിയാ കമ്മിറ്റി സെക്രട്ടറി ജ്യോതി (ജൈനി -28), ഡിവിഷൻ കമ്മിറ്റി അംഗം ബാലമ്മ (ഉഷ-45) എന്നിവരുടെ തലയ്ക്ക് സർക്കാർ എട്ട്ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നു.

രാംദാസ് മർകം (30), റോണി (ഉമ-25), നിരഞ്ജൻ (പൊടിയ-25), സിന്ധു (സോമാദി-25), ചിറോ (റീന-25), സന്നി (അമില -25) എന്നിവരുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വീതവും ലക്ഷ്മി (18)യുടെ തലയ്ക്ക് ഒരു ലക്ഷം രൂപയും സർക്കാർ ഇനാം പ്രഖ്യാപിച്ചിരുന്നു.

ബാലമ്മ തെലങ്കാനയിൽ നിന്നുള്ളയാളാണ്. മറ്റുള്ളവർ ഛത്തീസ്ഗഡിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണെന്ന് അമ്രേഷ് മിശ്ര പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മുമ്പാകെയാണ് ഇവർ കീഴടങ്ങിയത്.

അഞ്ച് പേർ രണ്ട് ഇൻസാസ് റൈഫിളുകൾ, രണ്ട് സിംഗിൾ ലോഡിംഗ് റൈഫിളുകൾ (എസ്എൽആർ), ഒരു കാർബൈൻ, ഒരു മസിൽ-ലോഡിംഗ് തോക്ക് എന്നിവയും പോലീസിന് കൈമാറി. ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഇതുവരെ കീഴടങ്ങിയ മാവോയിസറ്റുകളുടെ എണ്ണം189 ആയി.

National

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളെ വധിച്ചു

ബിജാപുർ: ഛത്തീസ്ഗഡിലെ ബിജാപുരിൽ മുതിർന്ന മാവോയിസ്റ്റ് നേതാവ് ദിലിപ് ബേഡ്ജ ഉൾപ്പെടെ രണ്ടു പേരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. ബിജാപുരിന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള വനത്തിൽ ജില്ലാ റിസർവ് ഗാർഡ്, സെപ്ഷൽ ടാസ്ക് ഫോഴ്സ്, കോബ്ര ടീം എന്നിവയുടെ സംയുക്ത ഓപ്പറേഷനിൽ മാവോയിസ്റ്റുകളുടെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു.

ഏറ്റുമുട്ടൽ നടന്ന പ്രദേശത്തുനിന്ന് എകെ 47 തോക്കുകൾ കണ്ടെടുത്തു. ജനുവരി മൂന്നിന് ബസ്തർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ സൈന്യം വധിച്ചിരുന്നു.

National

29 മാവോയിസ്റ്റുകൾ കീഴടങ്ങി

സുക്മ: ഛത്തീസ്ഗഡിൽ തലയ്ക്ക് രണ്ടുലക്ഷം വിലയിട്ട ദണ്ഡകാരണ്യ ആദിവാസി കിസാൻ മസ്ദൂർ സംഘടനയുടെ തലവൻ പോഡിയം ബുധ്ര ഉൾപ്പെടെ 29 മാവോയിസ്റ്റുകൾ സുക്മ പോലീസിനു മുന്പാകെ ആയുധംവച്ചു കീഴടങ്ങി.

ഗോകുണ്ട മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന മാവോയിസ്റ്റ് സംഘത്തിലെ അംഗങ്ങളാണിവർ. ദർഭയിലെ കൊടുംവനത്തിനുള്ളിലാണ് ഇവർ താമസിച്ചിരുന്നത്.

അതിനാൽ ഇവരെ പിടികൂടുന്നത് സൈന്യത്തിനു ശ്രമകരമായ ദൗത്യമായിരുന്നു. എന്നാൽ, ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്യാന്പ് സ്ഥാപിച്ച് മാവോയിസ്റ്റ് വേട്ടയ്ക്കു നേതൃത്വം നൽകിയതോടെ ഗത്യന്തരമില്ലാതെയാണ് ഇവർ കീഴടങ്ങിയതെന്നാണു വിവരം.

29 പേരെയും പുനരധിവസിപ്പിക്കാനുള്ള നടപടികൾക്കു തുടക്കമിട്ടതായി സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു.

ജനുവരി എട്ടിന് ദന്തേവാഡയിൽ 63 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. 2025 ൽ ഛത്തീസ്ഗഡിൽ മാത്രം 1500നു മുകളിൽ മാവോയിസ്റ്റുകളാണ് സായുധവിപ്ലവ മാർഗത്തിൽനിന്നു സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയത്.

National

നെല്ല് വിൽപ്പനയ്ക്കായുള്ള ഓൺലൈൻ ടോക്കൺ ലഭിച്ചില്ല, കർഷകൻ ജീവനൊടുക്കാൻ ശ്രമിച്ചു

റായ്പുർ: ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ നെല്ല് വിൽക്കുന്നതിനുള്ള ഓൺലൈൻ ടോക്കൺ ലഭിക്കാത്തതിനെ തുടർന്ന് ആദിവാസി കർഷകൻ ജീവനൊടുക്കാൻ ശ്രമിച്

സുമർ സിംഗ് ഗോണ്ട് (40) എന്നയാളാണ് കീടനാശിനി കഴിച്ച് ജീവനോടുക്കാൻ ശ്രമിച്ചത്. അദ്ദേഹം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

സംസ്ഥാന സംഭരണ വകുപ്പിന്‍റെ കീഴിൽ നെല്ല് വിൽക്കുന്നതിനുള്ള ഓൺലൈൻ ടോക്കൺ ലഭിക്കാത്തതിനെ തുടർന്ന് സുമർ സിംഗ് ഗോണ്ട് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് കാർബ കളക്ടർ കുനാൽ ദുദാവത് പ‌ട്വാരി കാമിനി കരെയെ സസ്പെൻഡ് ചെയ്യുകയും തഹസിൽദാർ അഭിജിത് രാജ്ഭാനുവിന് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തു.

മൂന്ന് ഏക്കറിലധികം ഭൂമിയുള്ള സുമർ 68 ക്വിന്‍റലിലധികം നെല്ല് ഉൽപ്പാദിപ്പിച്ചുവെങ്കിലും നെല്ല് വിൽക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു.

National

26 മാവോയിസ്റ്റുകൾ കീഴടങ്ങി

സുക്മ: ഛത്തീസ്ഗഡിൽ 26 മാവോയിസ്റ്റുകൾ കീഴടങ്ങി. കീഴടങ്ങിയവരിൽ ഏഴു വനിതകളും ഉൾപ്പെടുന്നു.

ലാലി എന്നറിയപ്പെടുന്ന മുചാകി ആയതേ ലഖ്മു (35), ഹേമ്‌ല ലഖ്മ, ആസ്മിത, പദം ജോഗി, സുനദം പാലെ എന്നിവർ ഉൾപ്പെടെയുള്ളവരാണു കീഴടങ്ങിയത്. 17 സുരക്ഷാസൈനികർ കൊല്ലപ്പെട്ട മിൻപ ആക്രമണത്തിൽ ലഖ്മ പങ്കാളിയായിരുന്നു.

National

പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം വെട്ടിക്കൊന്നു

നാരായൺപുർ(ഛത്തീസ്ഗഡ്): കാണാതായ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.

11 വയസുള്ള കുട്ടിയെ മഴുവിന് വെട്ടിക്കൊലപ്പെടുത്തിയതാണെന്നു പോലീസ് പറഞ്ഞു. പ്രതിയെന്നു സംശയിക്കുന്ന, പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ഇരുപത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

 

Kerala

ചത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 14പേരെ വധിച്ചു

റായ്പുർ: ചത്തീസ്ഗഡിൽ രണ്ട് ജില്ലകളിലായുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ചു. സുക്മയിലും അയൽജില്ലയായ ബിജാപുരിലുമാണ് സുരക്ഷാസേനയുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്.

12 മാവോയിസ്റ്റുകൾ സുക്മയിലും രണ്ട് മാവോയിസ്റ്റുകൾ ബിജാപുരിലും കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ തുടരുകയാണെന്നും ഈ സംഖ്യയിൽ മാറ്റമുണ്ടായേക്കാമെന്നും അധികൃതർ അറിയിച്ചു.

സുക്മ ജില്ലയിലെ കിസ്താറാം പ്രദേശത്താണ് ആദ്യ ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെ വെടിവയ്പ്പുണ്ടാകുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ, മുതിർന്ന മാവോയിസ്റ്റ് നേതാവായ കോണ്ട ഏരിയ കമ്മിറ്റിയിലെ സച്ചിൻ മംഗ്ഡു ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടു.

കോണ്ടയിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) ആകാശ് ഗിർപുഞ്ചെയെ കൊലപ്പെടുത്തിയതിന് ഉത്തരവാദിയായ മാവോയിസ്റ്റ് കമാൻഡർ ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

തിരച്ചിൽ സംഘം കാട്ടിൽ നിന്നും മടങ്ങിയെത്തിയതിന് ശേഷം മാത്രമേ മാവോയിസ്റ്റുകളെ തിരിച്ചറിയാൻ കഴിയൂ എന്ന് സുക്മ എസ്പി കിരൺ ചവാൻ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും സുരക്ഷാ സേന എകെ-47, ഇൻസാസ് റൈഫിളുകൾ കണ്ടെടുത്തു.

ബിജാപൂരിലും ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. രണ്ട് മോവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേന, ഒരു എസ്എൽആറും 12 ബോർ റൈഫിളും കണ്ടെടുത്തു.

ഈ വർഷം മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആകെ 285 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

National

‌‌രണ്ടായിരത്തിലധികം മാവോയിസ്റ്റുകൾ കീഴടങ്ങി: ഛത്തിസ്ഗഡ് മുഖ്യമന്ത്രി

റായ്പുർ: രണ്ടായിരത്തിലധികം മാവോയിസ്റ്റുകൾ കീഴടങ്ങിയതായി ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്. അക്രമത്തിന്‍റെയും വെടിവയ്പ്പിന്‍റെയും ഭാഷ ഉപേക്ഷിച്ച് വികസനത്തിന്‍റെ മുഖ്യധാരയിലേക്ക് അണിനിരക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഛത്തിസ്ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ ഏറെ കാലമായി രൂക്ഷമായി തുടരുന്നതിനിടയിലാണ് വിഷ്ണു ദിയോ സായ് കീഴടങ്ങിയവരുടെ കണക്കുകൾ പുറത്തുവിട്ട് രംഗത്തെത്തിയത്.

കീഴടങ്ങുന്നവർക്കായി പുനരധിവാസ നയം രൂപപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കീഴടങ്ങുന്നവർക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനൊപ്പം പ്രതിമാസം 10,000 രൂപ സാമ്പത്തിക സഹായവും നൽകുന്നുണ്ട്.

ഇതുകൂടാതെ പുനരധിവാസ നയത്തിൽ കൃഷിക്ക് ഭൂമി നൽകുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുന്നു. നഗരപ്രദേശങ്ങളിൽ വീട് നിർമിക്കുന്നതിന് ഭൂമി നൽകുമെന്നും വിഷ്ണു ദിയോ സായ് അറിയിച്ചു.

 

 

Kerala

വാളയാർ ആൾക്കൂട്ടക്കൊല; റാം നാരായണിന്‍റെ മൃതദേഹം ഛത്തീസ്ഗഡിൽ എത്തിച്ചു

തൃശൂർ: വാളയാറിൽ ആൾക്കൂട്ടമർദനത്തെത്തുടർന്നു മരിച്ച ഛത്തീസ്ഗഡ് സ്വദേശി റാം നാരായണ്‍ ബാഗേലിന്‍റെ മൃതദേഹം ഭാര്യയും മക്കളും സഹോദരനുംചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് നെടുന്പാശേരി വിമാനത്താവളം വഴി രാവിലെ പതിനൊന്നോടെ മൃതദേഹവുമായി ബന്ധുക്കൾ റായ്പുരിലേക്കു യാത്രതിരിച്ചു. അവിടെനിന്ന് ആംബുലൻസിൽ ഛത്തീസ്ഗഡിലെ ഗ്രാമത്തിലെത്തിച്ചു. സംസ്ഥാന സർക്കാരാണു യാത്രാച്ചെലവുകൾ വഹിച്ചത്.

മരണവിവരമറിഞ്ഞ് ബന്ധുക്കൾ കേരളത്തിൽ എത്തിയിരുന്നെങ്കിലും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഏറ്റുവാങ്ങാൻ ആദ്യം തയാറായിരുന്നില്ല. കുറ്റവാളികൾക്കെതിരേ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചനടത്തി കുടുംബത്തെ ആശ്വസിപ്പിച്ചാണ് തുടർനടപടികൾ സ്വീകരിച്ചത്.

റാം നാരായന്‍റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ തീരുമാനമായിരുന്നു. മന്ത്രിസഭായോഗത്തിൽ വിഷയം ചർച്ച ചെയ്തശേഷം നഷ്ടപരിഹാരം കൈമാറും.

കേസിൽ അഞ്ചു പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസികളായ അനു, പ്രസാദ്, മുരളി, ആനന്ദൻ, ബിപിൻ എന്നിവരാണു പ്രതികൾ. ഇതിൽ ഒന്നും രണ്ടും പ്രതികൾ റാം നാരായന്‍റെ തലയിലും മുതുകിലും വടികൊണ്ടും കൈകൊണ്ടും അടിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. മൂന്നുമുതൽ അഞ്ചുവരെയുള്ള പ്രതികളും റാം നാരായണെ അടിക്കുകയും നിലത്തിട്ടുചവിട്ടുകയും ചെയ്തു. കേസിൽ പതിനഞ്ചോളം പേർക്കു പങ്കുള്ളതായി നേരത്തേ പോലീസ് പറഞ്ഞിരുന്നു. ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

National

ഛത്തീസ്ഗഡിൽ ബിടെക് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ

റായ്ഗഡ്: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ വിദ്യാർഥിനി ജീവനൊടുക്കി. സ്വകാര്യ എൻജിനിയറിംഗ് കോളജിലെ ഹോസ്റ്റലിലാണ് പ്രിൻസി കുമാരി(20) തൂങ്ങി മരിച്ചത്.

പഞ്ചിപത്ര പ്രദേശത്തെ ഒപി ജിൻഡാൽ സർവകലാശാലയിലെ രണ്ടാം വർഷ ബി ടെക് വിദ്യാർഥിനിയായിരുന്നു പ്രിൻസി. ശനിയാഴ്ചയാണ് ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ പ്രിൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുറിയിൽ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, "ക്ഷമിക്കണം അമ്മേ, പപ്പാ. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ എനിക്ക് കഴിഞ്ഞില്ല, നിങ്ങളെക്കൊണ്ട് ധാരാളം പണം ചിലവഴിപ്പിച്ചു'. എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.

ഹോസ്റ്റൽ മുറി അകത്തു നിന്ന് പൂട്ടിയനിലയിലായിരുന്നു. വാതിൽ പൊളിച്ചാണ് പോലീസ് അകത്ത് പ്രവേശിച്ചത്. ജാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിയായ കുമാരി സർവകലാശാലയിലെ ജെഐടി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.

National

ഛത്തീസ്ഗഡിൽ ആറ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചു. ബിജാപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.

ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 18 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. പരിക്കേറ്റ രണ്ട് ജവാന്മാർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ പക്കൽ നിന്ന് ഓട്ടോമാറ്റിക് റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

National

ചത്തീസ്ഗഡിൽ വനിതാ ബിഎൽഒയ്ക്ക് മർദനം

റായ്പുർ: ചത്തീസ്ഗഡിൽ വനിതാ ബിഎൽഒയ്ക്ക് നേരെ മർദനം. റായ്പൂരിലെ കാളി മാതാ വാർഡിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.

സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ, ഒരു സ്ത്രീ ബി‌എൽ‌ഒയെ അസഭ്യം പറയുന്നതും, മോശം ഭാഷയിൽ സംസാരിക്കുന്നതും, തുടർന്ന് അവരെ ശാരീരികമായി ആക്രമിക്കുന്നതും കാണാം.

എസ്‌ഐആർ ഫോം തന്‍റെ വീട്ടിൽ എത്തിക്കണമെന്ന് ഒരു സ്ത്രീ ബിഎൽഒയോട് ആവശ്യപ്പെട്ടു. എന്നാൽ ഫോം കൃത്യസമയത്ത് ലഭിക്കാതെ വന്നപ്പോൾ, അവർ ഉദ്യോഗസ്ഥയെ അധിക്ഷേപിക്കുകയും മർദിക്കുകയുമായിരുന്നു.

പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചയാളെയും യുവതി മർദിച്ചു. സംഭവത്തിൽ ആരും ഇതുവരെയും പരാതി നൽകിയിട്ടില്ല.

National

ഇവർ മനുഷ്യരോ..? ഹോംവർക്ക് ചെയ്യാത്തതിന് നാലു വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി

റായ്പുർ: ചത്തീസ്ഗഡിൽ ഹോംവർക്ക് ചെയ്യാത്തതിന് നാലു വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി. സൂരജ് പുരിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.

ഹോംവർക്ക് പൂർത്തിയാക്കാത്തതിനാണ് എൽകെജി വിദ്യാർഥിയെ രണ്ട് അധ്യാപകർ ചേർന്ന് മരത്തിൽ കെട്ടിത്തൂക്കിയത്. സംഭവത്തിൽ രണ്ട് അധ്യാപകരെയും സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജർ അറിയിച്ചു.

പരാതിയിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ ഒരു കയര്‍ ഉപയോഗിച്ച് കെട്ടി മരത്തിന്‍റെ കൊമ്പിൽ കെട്ടിത്തൂക്കുകയായിരുന്നു. സ്കൂള്‍ പരിസരത്ത് തന്നെയുള്ള ഒരു മരത്തിലാണ് കുട്ടിയെ കെട്ടിത്തൂക്കിയത്.

സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടതും അധ്യാപകരെ സസ്പെന്‍റ് ചെയ്തതും. 

സംഭവം നടക്കുമ്പോൾ പരിസരത്ത് ഉണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങൾ പകര്‍ത്തിയതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. യുവാവ് ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ രണ്ട് അധ്യാപികമാരും ശ്രമിക്കുന്നതും പ്രചരിച്ച വീഡിയോയിൽ കാണാം. 

National

മധ്യപ്രദേശിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; ഹോക്ക് ഫോഴ്‌സ് ഇൻസ്പെക്ടർക്ക് വീരമൃത്യു

ഭോപ്പാൽ: മധ്യപ്രദേശിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഹോക്ക് ഫോഴ്‌സ് ഇൻസ്പെക്ടർക്ക് വീരമൃത്യു. ആശിഷ് ശർമ(40) ആണ് മരിച്ചത്.

മധ്യപ്രദേശ്-ഛത്തീസ്ഗഡ്-മഹാരാഷ്ട്ര ട്രൈജംഗ്ഷനു സമീപമുള്ള വനത്തിൽ ബുധനാഴ്ച പുലർച്ചയാണ് ഏറ്റുമുട്ടലുണ്ടായത്.

രണ്ടുതവണ ധീരതയ്ക്കുള്ള മെഡൽ നേടിയ ഉദ്യോഗസ്ഥനായ ആശിഷ് ശർമയ്ക്ക് മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര പോലീസിന്‍റെ സംയുക്ത സംഘത്തെ നയിക്കുന്നതിനിടെ തുടയിലും വയറിലും വെടിയേൽക്കുകയായിരുന്നു.

വനമേഖലയിൽ വലിയ മാവോയിസ്റ്റ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയത്.

രാവിലെ 8.30 ഓടെയാണ് സുരക്ഷാസേനയ്ക്ക് നേരെ വെടിവയ്പ്പ് ഉണ്ടായത്. ഗുരുതര പരിക്കേറ്റ ആശിഷ് ശർമയെ ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിലെ ഡോൺഗർഗഡ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.‌

മാവോയിസ്റ്റുകളുടെ ഭാഗത്തും ആളപായമുണ്ടെന്ന് സ്പെഷ്യൽ ഡിജി പങ്കജ് ശ്രീവാസ്തവ പറഞ്ഞു.

 

Business

ധാതു കയറ്റുമതിയിൽ നേട്ടം കൈവരിച്ച് ഛത്തീസ്ഗഡ്

റായ്പുർ: രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ധാതു കയറ്റുമതി നടത്തി ഛത്തീസ്ഗഡ്. 12,000 മെട്രിക് ടണ്‍ ചെന്പ് അയിര് ചൈനയിലേക്ക് കയറ്റി അയച്ചാണ് ഛത്തീസ്ഗഡ് പുതിയ നാഴികക്കല്ല് പിന്നട്ടത്.

12,000 മെട്രിക് ടണ്‍ ചെന്പ് അയിര് നവ റായ്പുരിലെ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കിൽ നിന്നാണ് പുറപ്പെട്ടത്.

ഇത് വാണിജ്യപരമായ ഒരു നേട്ടം മാത്രമല്ല ഇന്ത്യയുടെ വ്യാവസായിക, ലോജിസ്റ്റിക്സ് രംഗത്ത് ഛത്തീസ്ഗഡിന്‍റെ വർധിച്ചുവരുന്ന ശക്തിയുടെ പ്രതിഫലനം കൂടിയാണെന്ന് ഛത്തീസ്ഗഡ് സർക്കാരിലെ ഒരു സീനിയർ ഉദ്യോഗസ്ഥൻ പറഞ്ഞു.

2200 മെട്രിക് ടണ്‍ ചെന്പുമായി വിശാഖപട്ടണത്തുനിന്ന് ആദ്യ കപ്പൽ ചൈനയിലേക്കു പുറപ്പെട്ടു. ശേഷിക്കുന്നവ പല ബാച്ചുകളിലായി അയയ്ക്കും.

District News

ചത്തീസ്ഗഡ് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

മെഡിക്കല്‍കോളജ്: ചത്തീസ്ഗഡ് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ജാഷ്പൂര്‍ ജില്ലയില്‍ പത്രാറ്റോളി വില്ലേജില്‍ ദിനേശ് ബെസ്രയുടെ മകന്‍ പ്രദീപ്കുമാര്‍ ബെസ്ര (30) യാണു മരിച്ചത്.

ഇന്നലെ രാവിലെ 10 ഓടുകൂടി പ്രദീപ്കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിക്കു സമീപത്തെ ഫുട്പാത്തില്‍ കുഴഞ്ഞുവീണ് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍തന്നെ പോലീസ് എത്തി ഇയാളെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

National

ചത്തീസ്ഗഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; മരണസംഖ്യ 11ആയി

റായ്പുർ: ചത്തീസ്ഗഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11ആയി. 20പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

ഛത്തീസ്ഗഡിലെ ബിലാസ്പുർ ജില്ലയിലെ ബിലാസ്പുർ-കത്നി സെക്ഷനിലെ ലാൽ ഖദാൻ മേഖലയിലാണ് അപകടമുണ്ടായത്. മെമു ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു.

റെയിൽവേ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്) എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്‌നി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ഒരേ ട്രാക്കില്‍ കൂടിയായിരുന്നു ഇരു ട്രെയിനുകളും സഞ്ചരിച്ചത്. മുന്നില്‍ പോയ ചരക്ക് ട്രെയിനിലേക്ക് മെമു ഇടിച്ചു കയറുകയായിരുന്നു.

National

ചത്തീസ്ഗഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു

റായ്‌പൂര്‍: ചത്തീസ്ഗഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. ബിലാസ്പൂരിലെ കോർബയിലാണ് സംഭവം. 17പേർക്ക് പരിക്കേറ്റു.

മെമു ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്‌നി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

ഒരേ ട്രാക്കില്‍ കൂടിയായിരുന്നു ഇരു ട്രെയിനുകളും സഞ്ചരിച്ചത്. മുന്നില്‍ പോയ ചരക്ക് ട്രെയിനിലേക്ക് മെമു ഇടിച്ചു കയറുകയായിരുന്നു.

National

ഛത്തീസ്ഗഡിൽ 21 മാവോയിസ്റ്റുകൾ കൂടി കീഴടങ്ങി

റായ്‌പുർ: ഛത്തീസ്‌ഗഡിൽ സിപിഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ് അടക്കം 21 പേർ ആയുധം വച്ച് കീഴടങ്ങി. ഛത്തീസ്‌ഗഡിലെ കാങ്കർ ജില്ലയിലാണ് 21 മാവോയിസ്റ്റുകൾ കീഴടങ്ങിയത്.

ഇവർ 18 ആയുധങ്ങളും പോലീസിന് നൽകി. മാവോയിസ്റ്റുകളുടെ സായുധ പോരാട്ടം ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായുള്ള പുനരധിവാസ പദ്ധതി പ്രകാരമാണ് ഈ നീക്കം.

നാല് ഡിവിഷണൽ കമ്മിറ്റികളിൽ നിന്നുള്ളവരാണ് കീഴടങ്ങിയത്. ഇവരിൽ ഒൻപത് പേർ ഏരിയ കമ്മിറ്റി അംഗങ്ങളും എട്ട് പേർ ഏറ്റവും താഴേത്തട്ടിലെ പ്രവർത്തകരുമാണ്. സിപിഐ മാവോയിസ്റ്റ് നോർത്ത് സബ് സോണൽ ബ്യൂറോയ്ക്ക് കീഴിലാണ് ഇവരെല്ലാം പ്രവർത്തിച്ചിരുന്നത്.

National

ഛത്തീസ്ഗഡിൽ 78 മാവോയിസ്റ്റുകൾ കീഴടങ്ങി

റായ്പുർ: ഛത്തീസ്ഗഡിൽ 78 മാവോയിസ്റ്റുകൾ കീഴടങ്ങി. മൂന്ന് ജില്ലകളിൽ നിന്നായി 43 സ്ത്രീകളും ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളും ഉൾപ്പടെയാണ് കീഴടങ്ങിയത്.

കീഴടങ്ങിയവർ ഏഴ് എകെ-47 തോക്കുകളും നിരവധി ആയുധങ്ങളും കൈമാറി. സായുധ പോരാട്ടം ഉപേക്ഷിക്കാനുള്ള അവരുടെ നീക്കത്തെ മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പ്രശംസിച്ചു.

സുക്മ ജില്ലയിൽ മാത്രം പത്ത് സ്ത്രീകൾ ഉൾപ്പെടെ 27 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. ഇവരിൽ 16 പേരുടെ തലയ്ക്ക് സർക്കാർ 50 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

കാങ്കർ ജില്ലയിൽ, മാവോയിസ്റ്റിന്‍റെ പ്രധാന സംഘടനയായ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി (ഡികെഎസ്ഇസഡ്സി) യിലെ രണ്ട് അംഗങ്ങളും 32 വനിതാ കേഡറുകളും ഉൾപ്പെടെ 50 പേർ ബിഎസ്എഫ് ക്യാമ്പിൽ കീഴടങ്ങി.

ബസ്തർ മേഖലയും മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളും ചേർന്നതാണ് വിശാലമായ ദണ്ഡകാരണ്യ മേഖല. കൊണ്ടഗാവ് ജില്ലയിൽ തലയ്ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഒരു വനിതാ കേഡർ കീഴടങ്ങി.

ഡികെഎസ്ഇസഡ്സി അംഗങ്ങളായ രാജ്മാൻ മാണ്ഡവി, രാജു സലാം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം മാവോയിസ്റ്റ് കേഡർമാർ കാങ്കറിലെ കൊയ്‌ലൈബേഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിഎസ്എഫിന്‍റെ 40-ാം ബറ്റാലിയനിലെ കാംതേര ക്യാമ്പിലെത്തിയാണ് കീഴടങ്ങിയത്.

ഏഴ് എകെ-47 റൈഫിളുകൾ, രണ്ട് സെൽഫ് ലോഡിംഗ് റൈഫിളുകൾ, നാല് ഇൻസാസ് റൈഫിളുകൾ, ഒരു ഇൻസാസ് എൽഎംജി (ലൈറ്റ് മെഷീൻ ഗൺ), ഒരു സ്റ്റെൻ ഗൺ എന്നിവയുൾപ്പെടെ 39 ആയുധങ്ങളും ഇവർ കൈമാറി.

കീഴടങ്ങിയവരിൽ ഡിവിഷണൽ കമ്മിറ്റിയിലെ പ്രസാദ് തദാമി, ഹീരാലാൽ കൊമ്ര, ജുഗ്നു കൊവാച്ചി, നർസിംഗ് നേതം, നന്ദേ (രാജ്മാൻ മാണ്ഡവിയുടെ ഭാര്യ)എന്നിവരും ഉൾപ്പെടുന്നു.

National

പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിച്ച യുവാവിന് ദാരുണാന്ത്യം

റായ്പുർ: പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിച്ച യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ദിയോപാഹ്രി ഗ്രാമവാസിയായ കൃഷ്ണകുമാര്‍ പാണ്ഡോ (20) ആണ് മരിച്ചത്.

കാമുകിയുടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് കൃഷ്ണകുമാർ വിഷം കഴിച്ചത്. സോനാരിയില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയുമായി കൃഷ്ണകുമാര്‍ പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍, യുവാവിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ 25ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ അവളോട് യഥാർഥ പ്രണയമുണ്ടെങ്കില്‍ വിഷം കഴിച്ച് തെളിയിക്കാന്‍ ബന്ധുക്കള്‍ കൃഷ്ണകുമാറിനോടു പറഞ്ഞു.

ഇതനുസരിച്ച് യുവാവ് വിഷം കഴിക്കുകയും പിന്നീട് ഈ വിവരം സ്വന്തം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ഇയാൾ ചികിത്സയിൽ കഴിയവെ മരണത്തിനു കീഴടങ്ങി.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ വിഷം കഴിക്കാന്‍ പ്രേരിപ്പിച്ചു എന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

 

National

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

റായ്‌പുർ: ഛത്തീസ്‌ഗഡിലെ നാരായൺപുരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്‌റ്റ് നേതാക്കളായ രാമചന്ദ്ര റെഡ്ഡി, സത്യചന്ദ്ര റെഡ്ഡി എന്നിവരാണ്‌ കൊല്ലപ്പെട്ടത്.

സംഭവസ്ഥലത്ത് നിന്നും എകെ 47 ഉൾപ്പെടെ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി സുരക്ഷാസേന പറഞ്ഞു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ വെടിവയ്പ്പുണ്ടാവുകയായിരുന്നു.

തുടർന്ന് സേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു. മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണെന്നും സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചെന്നും അധികൃതർ പറഞ്ഞു.

മാവോയിസ്‌റ്റ് സാഹിത്യ പ്രസിദ്ധീകരണങ്ങളും പ്രചാരണ സാമഗ്രികളും സുരക്ഷാസേന പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര - ഛത്തീസ്ഗഡ് അതിർത്തിയിൽ സുരക്ഷശക്തമാക്കി.

Kerala

ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി

കൊച്ചി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അങ്കമാലി ഇളവൂരിലെ വീട്ടിൽ മന്ത്രിയെത്തിയത്.

പതിനഞ്ചു മിനിറ്റോളം വീട്ടിൽ തുടർന്ന അദ്ദേഹം സിസ്റ്റർ പ്രീതി മേരിയുടെ മാതാപിതാക്കളും സഹോദരനുമായും സംസാരിച്ച ശേഷമാണ് മടങ്ങിയത്. എന്നാൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ താരം തയാറായില്ല.

തൃശൂരിലെത്തിയ സുരേഷ് ഗോപി അപ്രതീക്ഷിതമായാണ് സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ചത്. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു എന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചു.

National

"കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുത്': കോടതിവളപ്പിൽ പ്രതിഷേധവുമായി ബജ്‍റംഗ്‍ദൾ പ്രവർത്തകർ

റായ്പുർ: ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷൻസ് കോടതിക്കു മുന്നിൽ നാടകീയ രംഗങ്ങൾ.

കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ജ്യോതി ശർമ ഉൾപ്പെടെയുള്ള നേതാക്കളാണ് കോടതി വളപ്പിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്.

National

"എല്ലാ പിന്തുണയും നല്കും': കന്യാസ്ത്രീകളെ ജയിലിലെത്തി കണ്ട് പ്രതിപക്ഷ എംപിമാര്‍

റായ്പുർ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കണ്ട് സംസാരിച്ച് പ്രതിപക്ഷ എംപിമാര്‍. എന്‍.കെ.പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹന്നാന്‍ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗിലെത്തിയത്.

ഇവർക്കു പിന്നാലെ റോജി എം. ജോൺ എംഎൽഎയും സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും എത്തിയിരുന്നു. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലും സ്ഥലത്തെത്തി.

ഉച്ചയ്ക്ക് 12.30 നും 12.40 നും ഇടയില്‍ കന്യാസ്ത്രീകളെ കാണാനായിരുന്നു ജയില്‍ സൂപ്രണ്ട് പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി നല്‍കിയിരുന്നത്. പിന്നീട് ഇവർക്ക് ജയിലിലേക്ക് പ്രവേശനം നിഷേധിച്ചു. തുടർന്ന് ദുര്‍ഗ് ജയിലിന് മുന്നില്‍ എംപിമാര്‍ പ്രതിഷേധിച്ചതിന് പിന്നാലെ എംപിമാരും ബന്ധുവും ഉൾപ്പെടെ അഞ്ചുപേർക്ക് അനുമതി നല്കുകയായിരുന്നു.

തങ്ങള്‍ക്കെതിരായ ആക്ഷേപങ്ങള്‍ തെറ്റാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞതായി എംപിമാര്‍ സന്ദര്‍ശനശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ആള്‍ക്കൂട്ട വിചാരണയാണ് റെയില്‍വേസ്റ്റേഷനില്‍ നടന്നത്. കന്യാസ്ത്രീകളെ ആക്രമിക്കാനുള്ള ആത്മധൈര്യം ഇവര്‍ക്ക് എവിടുന്ന് കിട്ടി? അവരുടെ കൈവശം രേഖകള്‍ ഉണ്ട്. കന്യാസ്ത്രീകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും എംപിമാര്‍ വ്യക്തമാക്കി.

National

പ്രതിഷേധത്തിനൊടുവിൽ എംപിമാർക്ക് കന്യാസ്ത്രീകളെ കാണാൻ അനുമതി

റായ്പുർ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കാണാൻ പ്രതിപക്ഷ എംപിമാർക്ക് അനുമതി. എംപിമാരും ബന്ധുവും ഉൾപ്പെടെ അഞ്ചുപേർക്കാണ് അനുമതി നല്കിയത്.

എന്‍.കെ.പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹന്നാന്‍ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗയിലെത്തിയത്. ഇവർക്കൊപ്പം സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും എത്തിയിരുന്നു. എന്നാൽ ഇവർക്ക് ജയിലിലേക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടർന്ന് എംപിമാർ നടത്തിയ കനത്ത പ്രതിഷേധത്തിനൊടുവിലാണ് അനുമതി നല്കിയത്.

Kerala

കന്യാസ്ത്രീകളുടെ അറസ്റ്റ്: മതപരിവർത്തന ആരോപണം ശരിയല്ല, നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ട്: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നത് വരെ ഒപ്പമുണ്ടാകുമെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വേണ്ടിവന്നാൽ ബിജെപി ജനറൽ സെക്രട്ടറിക്കൊപ്പം താനും അവിടെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതപരിവർത്തനം നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. മുഖ്യമന്ത്രി പ്രതികരിക്കുന്നത് അവരുടെ കാഴ്ചപ്പാടിൽ നിന്നാണ്. നിർബന്ധിത മതപരിവർത്തനം ഛത്തീസ്ഗഡിലെ ഒരു പ്രശ്നമാണ്. ഇപ്പോഴത്തെ പരിഗണന കേസിൽ നിന്ന് കന്യാസ്ത്രീകളെ മോചിപ്പിക്കുക എന്നതാണ്. ഛത്തീസ്ഗഡ് സർക്കാരിന്‍റെ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ കേരളത്തിൽ നിന്നുള്ള ബിജെപി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. ഏതു സമുദായമായാലും മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി മാത്രമേ ഇറങ്ങുന്നുള്ളൂ. മറ്റു പാർട്ടികൾ അവസരവാദ രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Kerala

കന്യാസ്ത്രീകളുടെ അറസ്റ്റ്: സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ഛത്തീസ്ഗഡിലേക്ക്

തിരുവനന്തപുരം: മതപരിവർത്തനമാരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീ സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം റായ്പുരിലേക്ക്. എംഎൽഎ റോജി എം. ജോണിനൊപ്പമാണ് അദ്ദേഹം ഛത്തീസ്ഗഡിലേക്ക് തിരിച്ചത്.

ഇതിനിടെ, കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും സിസ്റ്റർ പ്രീതിയുടെ സഹോദരി മഞ്ജു പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. ജനറൽ സെക്രട്ടറി അനൂപ് ആന്‍റണിയുടെ നേതൃത്വത്തിലുള്ള സംഘം ഉപമുഖ്യമന്ത്രി വിജയ് ശർമയെ കണ്ടു. മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുമായി കൂടിക്കാഴ്ച നടത്താൻ സംഘം ശ്രമിക്കുമെന്നാണ് വിവരം.

ഛത്തീസ്ഗഡിലെ സാഹചര്യം വ്യത്യസ്തമാണ്. നീതി പൂർവകമായ ഇടപെടൽ ഉണ്ടാവാൻ ശ്രമിക്കുമെന്നും ഇപ്പോൾ നിഗമനങ്ങളിലേക്ക് ബിജെപി പോകുന്നില്ലെന്നും അനൂപ് ആന്‍റണി പറഞ്ഞു.

അതിനിടെ, പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്. ബെന്നി ബഹനാൻ, എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നിവരാണ് എത്തിയത്.

National

"മതപരിവര്‍ത്തനക്കാരെ ഇനിയും കൈകാര്യം ചെയ്യും': ഭീഷണിയുമായി ജ്യോതി ശര്‍മ

റായ്പുർ: മതപരിവർത്തനക്കാരെ ഇനിയും മർദിക്കുമെന്ന് ഛത്തീസ്ഗഡിലെ തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ പറഞ്ഞു. താൻ എല്ലാവരെയും മർദിച്ചിട്ടില്ലെന്നും ഹന്ദുക്കളെ മതപരിവർത്തനത്തിനു വിധേയമാക്കിയവരെ മാത്രമാണു കൈകാര്യം ചെയ്തതെന്നും താൻ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്നും അവർ പറഞ്ഞു. ഒരു വാർത്താചാനലിനോട് അവർ ഇക്കാര്യം പറഞ്ഞത്.

മതപരിവർത്തനക്കാരെ തടയുക എന്നതു ഹിന്ദു ധർമ പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. എല്ലാ തെളിവും കൈയിൽ ഉണ്ടെന്നും അവർ വെളിപ്പെടുത്തി.

താനും പ്രവർത്തകരുമാണ് പരാതി നൽകിയത്. സ്റ്റേഷനിൽ ആരെയും മർദിച്ചിട്ടില്ല. സ്റ്റേഷനിൽ ഹലെലൂയ വിളിച്ച് അവരും പ്രതിഷേധിച്ചു. ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നത് ഇനിയും തുടരുമെന്നും ജ്യോതി ശർമ പറഞ്ഞു.

National

കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപി സംഘവും പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡിൽ

റായ്പുർ: മലയാളി കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഛത്തീസ്ഗഡിലെത്തി. ജനറൽ സെക്രട്ടറി അനൂപ് ആന്‍റണിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ കാണാൻ ശ്രമിക്കുമെന്നാണ് വിവരം.

ഉപമുഖ്യമന്ത്രി വിജയ് ശർമയെയും കാണുന്ന സംഘം വിവരങ്ങൾ ശേഖരിക്കും. തുടർന്ന് കന്യാസ്ത്രീകളെ കാണുന്നതിൽ അടക്കം തീരുമാനമെടുക്കുമെന്നും അനൂപ് ആന്‍റണി പറഞ്ഞു. അന്വേഷണം കൃത്യമായി നടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ സാഹചര്യം വ്യത്യസ്തമാണ്. നീതി പൂർവകമായ ഇടപെടൽ ഉണ്ടാവാൻ ശ്രമിക്കുമെന്നും ഇപ്പോൾ നിഗമനങ്ങളിലേക്ക് ബിജെപി പോകുന്നില്ലെന്നും അനൂപ് ആന്‍റണി പറഞ്ഞു.

അതിനിടെ, പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്. ബെന്നി ബഹനാൻ, എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നിവരാണ് എത്തിയത്.

National

കന്യാസ്ത്രീകളുടെ അറസ്റ്റ്: പാർലമെന്‍റിനു പുറത്തും പ്രതിഷേധിച്ച് ഇടത് എംപിമാർ

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർലമെന്‍റിനു മുന്നിൽ പ്രതിഷേധവുമായി ഇടത് എംപിമാർ.

രാജ്യസഭാ എംപിമാരായ ജോൺ ബ്രിട്ടാസ്, ശിവദാസൻ, എ.എ. റഹീം, സന്തോഷ് കുമാർ, ലോക്സഭാ എംപി കെ. രാധാകൃഷ്ണൻ തുടങ്ങിയവരാണ് പ്രതിഷേധിച്ചത്. സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകിയിട്ടുണ്ട്.

National

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി കേരള എംപിമാർ

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ലോക്സഭയിൽ ഉയർത്തി കേരളത്തിൽ നിന്നുള്ള എംപിമാർ. സംഭവം സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ. സുധാകരൻ എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.

വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് എന്നിവർ അടിയന്തരമായി ഇടപെടണമെന്ന് എംപിമാരും രാഷ്‌ട്രീയനേതാക്കളും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

പെണ്‍കുട്ടികളെയും സിസ്റ്റർമാരെയും പോലീസിനു പകരം ബജ്‌രംഗ്ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുനേരേ ഇത്തരം തീവ്ര സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്രസർക്കാരിന്‍റെ ഉടനടിയുള്ള ഇടപെടൽ വേണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി വക്താവ് ഫാ. റോബിൻസണ്‍ റോഡ്രിഗസ് ആവശ്യപ്പെട്ടു.

ഛത്തീസ്ഗഡ് പോലീസിന്‍റെ അന്യായ നടപടിക്കെതിരേ ഇന്ന് കോടതിയെ സമീപിക്കുമെന്ന് സിബിസിഐ വ്യക്തമാക്കി. മാതാപിതാക്കളുടെ അനുവാദത്തോടെയാണ് കന്യാസ്ത്രീകൾ കുട്ടികളുമായി യാത്രതിരിച്ചത്. കൂടാതെ പെണ്‍കുട്ടികൾ പ്രായപൂർത്തിയായവരുമാണ്. ഈ സാഹചര്യത്തിൽ പോലീസ് സ്വീകരിച്ച നടപടിയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. കന്യാസ്ത്രീകൾ ഇപ്പോഴും ജുഡീഷൽ കസ്റ്റഡിയിൽ തുടരുകയാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കൾ സ്ഥലത്ത് എത്തിയതായാണ് വിവരം.

വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്ക്കും കത്തെഴുതി. പാർലമെന്‍റിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാനവസേവയ്ക്കും സാമൂഹ്യസേവനത്തിനും സ്വയം സമർപ്പിച്ച രണ്ട് കന്യാസ്ത്രീകളെയാണ് മനുഷ്യക്കടത്തു നടത്തുന്നുവെന്ന ബജ്‌രംഗ്ദളിന്‍റെ സത്യവിരുദ്ധമായ പരാതിയെത്തുടർന്ന് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം എംപി ജോസ് കെ. മാണി പ്രധാനമന്ത്രിക്ക് കത്തെഴുതി.

രാജ്യസഭാംഗം ജോൺ ബ്രിട്ടാസും വിഷത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. വിഷയം പാർലമെന്‍റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ആന്‍റോ ആന്‍റണി തുടങ്ങിയവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മതപരമായ പ്രവർത്തനങ്ങളെ വർഗീയ കണ്ണിലൂടെ നോക്കുന്ന സമീപനമാണ് ഇവിടെയുണ്ടായത്. ഇത് നിയമവാഴ്ചയെയും ഇന്ത്യയുടെ മതനിരപേക്ഷ സങ്കൽപ്പത്തെയും വലിയ രീതിയിൽ ബാധിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കുറ്റപ്പെടുത്തി. സിപിഐ നേതാക്കളായ സന്തോഷ് കുമാർ എംപി, ആനി രാജ തുടങ്ങിയവർ റായ്പുർ ആർച്ച്ബിഷപ് വിക്ടർ ഹെൻറി താക്കൂറിനെ കണ്ട് പിന്തുണ അറിയിച്ചു.

ഒരു ആദിവാസി പെണ്‍കുട്ടി ഉൾപ്പെടെ നാല് പെണ്‍കുട്ടികളുമായി ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ മാതാപിതാക്കളുടെ സമ്മതപ്രകാരം ജോലിക്ക് പോകുകയായിരുന്ന പെണ്‍കുട്ടികളെ മതപരിവർത്തനത്തിനായി കടത്തിക്കൊണ്ടുപോകുന്നു എന്നായിരുന്നു ആരോപണം. അറസ്റ്റിന് പിന്നാലെ കന്യാസ്ത്രീകളെ കാണാനോ നിയമപരമായ സഹായം തേടാനോ പോലീസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമുണ്ട്.

Latest News

Corehub Up