ജംഷഡ്പുര്‍/മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ്ബായ ജംഷഡ്പുര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ഇനി ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സിക്ക്.
ജംഷഡ്പുര്‍ ഫുട്ബോള്‍ ആന്‍ഡ് സ്പോര്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡില്‍ (ജെഎഫ്എസ്എല്‍) ഉള്ള ടാറ്റ സ്റ്റീല്‍സിന്റെ ഇക്വിറ്റി ഷെയറുകളും ടോക്കണ്‍ വ്യവസ്ഥയില്‍ ചർച്ചില്‍ ബ്രദേഴ്സിനു കൈമാറ്റം ചെയ്തു. ജംഷഡ്പുര്‍ എഫ്സിയുടെ ഐഎസ്എല്‍ സ്പോര്‍ട്ടിംഗ് ലൈസന്‍സ്, 12 കളിക്കാരും രണ്ട് കോച്ചുമാരും ഉള്‍പ്പെടെയാണ് കൈമാറ്റം എന്നതും ശ്രദ്ധേയം.
സെപ്റ്റംബര്‍ മുതല്‍ ജംഷഡ്പുര്‍ എഫ്സി പൂര്‍ണമായി ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സിയുടെ കൈകളില്‍ എത്തും. ഗോവ കേന്ദ്രീകരിച്ചു നാലു പതിറ്റാണ്ടില്‍ അധികമായി പ്രവര്‍ത്തിക്കുന്ന ഫുട്ബോള്‍ ക്ലബ്ബാണ് ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സി. രണ്ടു തവണ ഐ-ലീഗ് (ഇന്ത്യയിലെ മുന്‍ ഒന്നാം ഡിവിഷന്) കിരീടം നേടിയിട്ടുണ്ട്.
2026-27 സീസണ് മുതല്‍ ഐഎസ്എല്ലില്‍ ജംഷഡ്പുര്‍ എഫ്സി ഉണ്ടാകില്ലെന്ന് കഴിഞ്ഞ മാസം ക്ലബ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. സുനില്‍ ഛേത്രി, ബൈചുങ് ബൂട്ടിയ തുടങ്ങിയ പ്രമുഖര്‍ ഈ നീക്കത്തെ അപലപിച്ചു.
2017-18ലാണ് ജംഷഡ്പുര്‍ എഫ്സി ഐഎസ്എല്ലില്‍ എത്തിയത്. 2021-22 സീസണില്‍ ലീഗ് ഷീല്‍ഡ് സ്വന്തമാക്കി.
നിലവിൽ ഡ്യൂറൻഡ് കപ്പിൽ കളിക്കുന്ന ജംഷഡ്പുർ എഫ്സി, ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.