Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cobra

Thiruvananthapuram

പെരുമ്പാമ്പിനെ പിടികൂടി

നെയ്യാർഡാം: റോഡുവക്കിൽക്കണ്ട കൂറ്റൻ പെരുമ്പാമ്പിനെ പരുത്തിപ്പള്ളി ആർആർടി അംഗവും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ ജി.എസ്. റോഷ്നി പിടികൂടി.

വേങ്കവിള കരിപ്പൂരാണ് സംഭവം. റോഡിന്‍റെ വശം വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികളാണ് പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു.

പിടികൂടിയ പെരുന്പാമ്പിനെ വനത്തിൽ തുറന്നു വിട്ടു. ഇതുകൂടാതെ പട്ടിക്കൂട്ടിൽ കയറിക്കിടന്ന മൂർഖനെയും റോഷിനി പിടികൂടി. വേങ്കവിള ഗിരീഷിന്‍റെ വീട്ടിലെ പട്ടിക്കൂട്ടിലാണു മൂർഖനെ കണ്ടെത്തിയത്. തുടർന്ന് ഇവർ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.

NRI

പാമ്പിനെ പാന്‍റിനുള്ളിലേക്ക് കയറ്റിവിട്ട് പാമ്പാട്ടി; കടിയേറ്റ് ജർമൻ വിനോദസഞ്ചാരി മരിച്ചു

ബെർലിൻ: ഈജിപ്തിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹുർഘഡയിലെ ഹോട്ടലിൽ നടന്ന പാമ്പാട്ടത്തിനിടെ ജർമൻ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. ജർമനിയിലെ ബവേറിയ സംസ്ഥാനത്തിലെ ഉണ്ടർഅൽഗാഉ സ്വദേശിയായ 57 വയസുകാരനാണ് പാമ്പ് കടിയേറ്റ് മരിച്ചത്.

ഏപ്രിൽ ആദ്യവാരം തന്‍റെ കുടുംബത്തോടൊപ്പം ഹുർഘഡയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. ഹോട്ടലിൽ നടന്ന പാമ്പാട്ടത്തിനിടെ, പാമ്പാട്ടി ഇദ്ദേഹത്തിന്‍റെ പാന്‍റിസിനുള്ളിലേക്ക് പാമ്പാട്ടി ഇറക്കിവിട്ടു. ഈ സമയത്താണ് പാമ്പ് കാലിൽ കടിച്ചത്.

രക്ഷാപ്രവർത്തനം പരാജയപ്പെട്ടു

പാമ്പ് കടിയേറ്റ ഉടനെ തന്നെ ഇദ്ദേഹത്തിന്‍റെ ശരീരത്തിൽ വിഷം പടരുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

മരണകാരണം സംബന്ധിച്ച ടോക്സിക്കോളജി റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് അധികൃതർ.

അന്വേഷണം ഊർജിതം

സംഭവത്തിൽ ഈജിപ്ഷ്യൻ പോലീസിനോടൊപ്പം ജർമൻ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാമ്പാട്ടിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ അതോ മറ്റ് സാങ്കേതിക കാരണങ്ങളാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

വിനോദസഞ്ചാരികളെ ആകർഷിക്കാനായി അപകടകരമായ രീതിയിൽ മൃഗങ്ങളെ ഉപയോഗിച്ചുള്ള പ്രകടനങ്ങൾക്കെതിരേ വലിയ വിമർശനമാണ് ഈ സംഭവത്തോടെ ഉയരുന്നത്.

കേരളത്തിൽ പാമ്പുവിഷബാധയേറ്റു മരിക്കുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരമൊരു സംഭവം അന്താരാഷ്ട്ര മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്.

Kerala

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു

കൊച്ചി: തിരുമാറാടിയില്‍ ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു. ഒലിയപ്പുറത്താണ് സംഭവം. വീട്ടുമുറ്റത്തായി നാല് ചക്കകള്‍ വീണ് കിടന്നിരുന്നു. അതെടുക്കാന്‍ വീട്ടുകാര്‍ ചെന്നപ്പോഴാണ് പാമ്പ് ചത്ത് കിടക്കുന്നത് കണ്ടത്.

അതേസമയം, കാസർഗോഡ് എളേരിത്തട്ടിൽ നാലരവയസുള്ള കുട്ടിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കുട്ടി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്.

കോഴിക്കോട് പൂനൂരിലും 22 കാരന് പാമ്പ് കടിയേറ്റു. പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനാണ് പാമ്പുകടിയേറ്റത്. പുലര്‍ച്ചെ കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റ കാര്യം അറിയുന്നത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം കിളിമാനൂരില്‍ യുവതിക്ക് പാമ്പു കടിയേറ്റു. തൂളിക്കുഴി സ്വദേശി സരിതയ്ക്കാണ് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു പാമ്പിന്‍റെ കടിയേറ്റത്. സരിതയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kerala

പത്തി വിടര്‍ത്തി മൂര്‍ഖന്‍; കൂത്താട്ടുകുളത്ത് വീട്ടു മുറ്റത്ത് നിന്നും പാമ്പിനെ പിടികൂടി

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. മാതാളിയില്‍ രുഗ്മിണിയുടെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.

വീട്ടു മുറ്റത്തെ മരത്തിന്‍റെ സമീപത്താണ് പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ദ്ധന്‍ സേവി തോമസ് സ്ഥലത്തെത്തിയാണ് പാമ്പിനെ പിടികൂടിയത്.

അതേസമയം, മൂവാറ്റുപുഴയിലെ ഒരു വീട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കാസർഗോഡ് നാലര വയസുള്ള കുട്ടിക്ക് പാമ്പ് കടിയേറ്റു. കളിക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്.

സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായി നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റിട്ടുണ്ട്. കോഴിക്കോട് ഒരു വീട്ടിനുള്ളില്‍ നിന്നും അഞ്ചു വെള്ളിക്കെട്ടന്‍ പാമ്പുകളെ ഇന്ന് പിടികൂടിയിരുന്നു.

Kerala

കാസർഗോട്ട് നാലര വയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു

കാസർഗോഡ്: എളേരിതട്ടിൽ നാലര വയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു. കുട്ടിയെ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു.

വീടിന് സമീപം കളിക്കുന്നതിനിടെ അടുത്ത പറമ്പിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. പന്ത് കിടന്ന സ്ഥലത്തിന് സമീപം പാമ്പിൻ മാളമുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

മൂർഖൻ കുഞ്ഞാണ് കടിച്ചതെന്നാണ് സൂചന. കുട്ടിയെ ആദ്യം നർകിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

National

മണ്ണ് നീക്കുന്നതിനിടെ ചതഞ്ഞരഞ്ഞു; ശസ്ത്രക്രിയയിലൂടെ പാമ്പിന് അത്ഭുത രക്ഷപെടൽ

ഭോപ്പാല്‍: മധ്യപ്രദേശിൽ മണ്ണ് നീക്കുന്നതിനിടെ ജെസിബിക്കടിയില്‍പ്പെട്ട് പരിക്കേറ്റ മൂർഖൻ പാമ്പിന് അത്ഭുത രക്ഷപ്പെടല്‍.

ഉജ്ജയിനിലെ വിക്രം നഗര്‍ വ്യവസായ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായി മണ്ണ് എടുക്കുന്നതിനിടെയാണ് സംഭവം. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പാമ്പിന് 80 തുന്നല്‍ ഇട്ടു.

ജെസിബിയുടെ മുന്‍ഭാഗം പാമ്പിന് മേല്‍ പതിക്കുകയും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ ആദ്യം പാമ്പിന് മേല്‍ മണ്ണ് വാരിയിട്ടെങ്കിലും, പിന്നീട് പ്രദേശത്തെ പാമ്പ് പിടുത്തക്കാരായ രാഹുലിനെയും മുകുളിനെയും വിളിച്ചുവരുത്തി.

ഇരുവരും സ്ഥലത്തെത്തി പരിക്കേറ്റ മൂര്‍ഖനെ സുരക്ഷിതമായി രക്ഷപ്പെടുത്തി സമീപത്തെ മൃഗാശുപത്രിയില്‍ എത്തിച്ചു.

പാമ്പിന്‍റെ തലയിലും ഉടലിലും സാരമായ മുറിവുകള്‍ കണ്ടെത്തി. ഉടന്‍ തന്നെ പാമ്പിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. രണ്ടുമണിക്കൂര്‍ നേരമെടുത്താണ് പാമ്പിന്റെ ത്വക്കും പേശികളും തുന്നിച്ചേര്‍ത്തത്.

പാമ്പിന് 80 തുന്നലുകള്‍ ഇട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടുദിവസത്തിനകം കാട്ടിലേക്ക് തുറന്നുവിടുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Kerala

മലപ്പുറത്ത് പാമ്പ് കടിയേറ്റ് മൂന്ന് വയസുകാരന് ദാരുണാന്ത്യം  

മലപ്പുറം: മലപ്പുറത്ത് വീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിയേറ്റ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്‍റെ മകൻ അർജുൻ(3) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്.

ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂർഖൻ പാമ്പിന്‍റെ കടിയേറ്റതായാണ് ലഭിക്കുന്ന വിവരം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Latest News

Corehub Up