Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cold

Sunday Feature

ഉപ്പര്‍കോട്ട് കോട്ടയിലെ തണുപ്പ്...

പാരമ്പര്യവും പൗരാണികതയും പേറുന്ന മഹത്തായ നിര്‍മിതികളുടെ ചരിത്രം നമ്മെ പലപ്പോഴും വിസ്മയിപ്പിക്കാറുണ്ട്. ഗുജറാത്തിലെ ജുനഗഡില്‍ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഉപ്പര്‍കോട്ട് കോട്ട ഈ ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. 2300 വര്‍ഷത്തിലധികം പഴക്കമുള്ള ഈ കോട്ട ചരിത്രപരമായ പ്രാധാന്യത്തോടൊപ്പം തന്നെ അമാനുഷിക കഥകള്‍ക്കും പ്രസിദ്ധമാണ്.a

ബിസി 319ല്‍ മൗര്യ ചക്രവര്‍ത്തിയായ ചന്ദ്രഗുപ്ത മൗര്യനാണ് ഈ കോട്ട നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. പിന്നീട് പല കാലഘട്ടങ്ങളില്‍ ഇത് പുനരുദ്ധരിക്കപ്പെടുകയുണ്ടായി. ഏറെക്കാലം സകല പ്രൗഢിയോടെയും വിരാജിച്ച കോട്ട പിന്നീട് മൂന്നു ശതാബ്ദങ്ങളോളം വൃക്ഷലതാദികളാല്‍ മൂടപ്പെട്ട് പുറംലോകത്തിന് അജ്ഞാതമായി നിദ്രയിലാണ്ടു കിടന്നു. എഡി 976ല്‍ ചുദാസാമ രാജവംശത്തിലെ ഭരണാധികാരികളാണ് പിന്നീട് കോട്ട കണ്ടെത്തുന്നതും വീണ്ടെടുക്കുന്നതും.

നിരവധി യുദ്ധങ്ങള്‍ക്ക് മൂകസാക്ഷിയായ ഈ കോട്ട കീഴടക്കാന്‍ പലതവണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ചരിത്രരേഖകള്‍ പ്രകാരം 16 തവണ ഈ കോട്ട ഉപരോധിക്കപ്പെട്ടു. ഒരിക്കല്‍ 12 വര്‍ഷം നീണ്ടുനിന്ന ഉപരോധത്തെപ്പോലും അതിജീവിക്കാന്‍ ഈ കോട്ടയ്ക്കു സാധിച്ചു.

കാലപ്പഴക്കത്തില്‍ തകര്‍ച്ച സംഭവിച്ചിട്ടുണ്ടെങ്കിലും കോട്ടയ്ക്കുള്ളില്‍ ഇന്നും കേടുപാടുകള്‍ കൂടാതെ നില്‍ക്കുന്ന ചില പ്രധാന ഭാഗങ്ങളുണ്ട്. അഡി-കഡി വാവ് എന്നറിയപ്പെടുന്ന പാറയില്‍ വെട്ടിമാറ്റി നിര്‍മിച്ച വലിയൊരു കിണറാണ് കോട്ടയ്ക്കുള്ളിലെ ഒരു സവിശേഷ നിര്‍മിതി. ഇതിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ടു ദാസിമാരുടെ ബലിദാനത്തിന്‍റെ കഥകള്‍ പ്രചാരത്തിലുണ്ട്.

നവ്ഗാന്‍ കുവാ എന്നറിയിപ്പെടുന്ന ആഴമേറിയ മറ്റൊരു കിണറും കോട്ടയ്ക്കുള്ളിലുണ്ട്. ശത്രുക്കള്‍ ഉപരോധിക്കുമ്പോള്‍ കോട്ടയ്ക്കുള്ളില്‍ വെള്ളം എത്തിക്കാന്‍ ഇത് സഹായിച്ചിരുന്നുവെന്നു പറയപ്പെടുന്നു.

ഈജിപ്തില്‍നിന്ന് കൊണ്ടുവന്നതെന്ന് കരുതപ്പെടുന്ന വലിയ പീരങ്കികള്‍ കോട്ടയുടെ മുകളില്‍ കാണാം. ഇതില്‍ "നീലം പീരങ്കി' ഏറെ പ്രസിദ്ധമാണ്. കോട്ടയുടെ താഴത്തെ ഭാഗത്ത് പാറകളില്‍ കൊത്തിയുണ്ടാക്കിയ അതിപുരാതനമായ ബുദ്ധമത ഗുഹകളും ഏറെ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നു.

ഭയപ്പെടുത്തുന്ന ചില കഥകളും ഉപ്പര്‍കോട്ട് കോട്ടയുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. കോട്ടയ്ക്കുള്ളിലെ ആരാധനാലയത്തിന്‍റെ ഭാഗത്തും പഴയ കിണറുകള്‍ക്ക് സമീപവും രാത്രികാലങ്ങളില്‍ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കോട്ടയുടെ ഉള്‍ഭാഗങ്ങളില്‍, പ്രത്യേകിച്ച് സൂര്യന്‍ അസ്തമിച്ചതിനു ശേഷം അസ്വാഭാവികമായ തണുപ്പും ആരെങ്കിലും പിന്തുടരുന്നതു പോലെയുള്ള തോന്നലുകളും ഉണ്ടാകാറുണ്ടെന്ന് ചില വിനോദസഞ്ചാരികളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കോട്ടയുടെ സുരക്ഷയ്ക്കായി പണ്ടുകാലത്ത് നടന്ന ബലികളുമായി ബന്ധപ്പെട്ട ആത്മാക്കള്‍ ഇപ്പോഴും അവിടെ അലഞ്ഞുതിരിയുന്നുണ്ടെന്നാണ് തദ്ദേശീയരുടെ‍ വിശ്വാസം. എന്തൊക്കെയായാലും ഒരുകാലത്ത് പ്രതിരോധത്തിന്‍റെയും കരുത്തിന്‍റെയും പ്രതീകമായിരുന്ന ഈ ദുര്‍ഗം ഇന്ന് ഗുജറാത്തിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായാണ് നിലകൊള്ളുന്നത്.

Latest News

Corehub Up