കൊടകര: ദേശീയപാതയിലെ പേരാമ്പ്രയിൽ അടിപ്പാത വന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതം വർധിച്ചതായി പരാതി.
അടിപ്പാത തുറന്നു കൊടുത്തതോടെ സർവീസ് റോഡ് വഴി വരേണ്ട ബസുകൾ മിക്കതും മേൽപ്പാലത്തിലൂടെ കടന്നുപോകുന്നതാണ് യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുന്നത്. ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ പേരാമ്പ്രയിലേക്കു വരുന്ന വരെ മേൽപ്പാലം കഴിഞ്ഞുള്ള ഭാഗത്താണ് ഇറക്കിവിടുന്നത്. ഇതുമൂലം പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലുളുള്ളവർക്ക് ബസിറങ്ങി ഏറെ ദൂരം നടക്കേണ്ടിവരുന്നു.
രാത്രിസമയങ്ങളിൽ പേരാമ്പ്രയിൽ ഇറങ്ങുന്നവരാണ് ഇങ്ങനെ ഏറെ ബുദ്ധിമുട്ടു നേരിടുന്നത്. മേൽപാലത്തിൽ കെട്ടികിടക്കുന്ന മഴവെള്ളം വാഹനങ്ങൾ കടന്നുപോകുമ്പോൾ സർവീസ് റോഡിലൂടെ പോകുന്ന കാൽ ടക്കാരുടേയും ഇരുചക്ര വാഹനക്കാരുടേയും ദേഹത്തേക്ക് തെറിക്കുന്നതും ഇവിടെ പതിവാണ്. ഈ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ആം ആദ്മി കൊടകര പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പുഷ്പാകരന്‍ തോട്ടുപുറം, പാലി ഉപ്പുംപറമ്പില്‍, പി.ജെ. ഡേവിഡ്, ഹരീഷ്, ജോസ് തെക്കന്‍, പി.എല്‍. ഡേവിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.