ഹൈദരാബാദ്: തെലുങ്കാന ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 66 ശതമാനം സീറ്റ് നേടിയെന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. മൂന്നു ഘട്ടമായി 12,702 ഗ്രാമ പഞ്ചായത്ത് സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്.
ഇതിൽ 7527 സീറ്റുകൾ കോൺഗ്രസ് പിന്തുണച്ച സ്ഥാനാർഥികൾ വിജയിച്ചു. കോൺഗ്രസ് വിമതർ 808 സീറ്റുകൾ നേടി. ബിആർഎസിന് 3511 സീറ്റുകളും ബിജെപിക്ക് 710 സീറ്റുകളുമാണു കിട്ടിയത്.
ബിആർഎസും ബിജെപിയും സഖ്യത്തിലാണു മത്സരിച്ചതെന്ന് രേവന്ത് റെഡ്ഢി ആരോപിച്ചു.