Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Custody

Kollam

ഓണാഘോഷത്തിനിടെ സംഘര്‍ഷം: ഒരാള്‍ പിടിയില്‍

കൊട്ടാരക്കര: ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ വടംവലി മത്സരത്തിനിടെ വഴിയാത്രക്കാരിയെ ആക്രമിച്ച സംഘത്തിലെ പ്രധാനി അറസ്റ്റില്‍. പുത്തൂര്‍ ചെറുപൊയ്ക അനീഷ് ഭവനത്തില്‍ ബി. അനീഷ് കുമാറിനെയാണ് (45) എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

27ന് രാത്രി 7.20 നായിരുന്നു സംഭവം. പവിത്രേശ്വരം ഭജനമഠം ഭാഗത്ത് റോഡില്‍ വടംവലി മത്സരം നടക്കുകയായിരുന്നു. റോഡ് ഗതാഗതം തടസപ്പെടുത്തി മത്സരം നടക്കവെ എറണാകുളം സ്വദേശിനിയായ അഭിഭാഷകയും കുടുംബവും അതുവഴി വന്നു.

ഇവരുടെ ജീപ്പ് തടഞ്ഞതോടെ അഭിഭാഷക ചോദ്യം ചെയ്തപ്പോഴാണ് സംഘാടകരടക്കം പ്രശ്‌നമുണ്ടാക്കിയത്. വാഹനത്തിന് നാശമുണ്ടാക്കുകയും അഭിഭാഷകയെ ആക്രമിക്കാന്‍ ശ്രമിക്കുകയുമുണ്ടായെന്നാണ് പരാതി. മനപ്പൂര്‍വമല്ലാത്ത നരഹത്യാ ശ്രമത്തിനാണ് കേസ്. കണ്ടാലറിയാവുന്ന 11 പേരെ പ്രതിയാക്കിയാണ് കേസെടുത്തത്. തുടര്‍ന്ന് എഴുകോണ്‍ എസ്എച്ച്ഒ ദീപു പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതിയായ അനീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.

Kerala

നെടുങ്കണ്ടത്ത് ഇരട്ടക്കൊല; അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ മകൻ കസ്റ്റഡിയിൽ

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി. പാറത്തറയിൽ അപ്പച്ചൻ എന്നുവിളിക്കുന്ന ആന്‍റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ മകൻ അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നും ഡീഅഡിക്ഷൻ സെന്‍ററിൽ‌ ചികിത്സയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

കൊലപാതകത്തിന് പിന്നാലെ അജീഷ് സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും സ്ഥലത്തെത്തി. ഈ സമയത്ത് പ്രതി അക്രമാസക്തനായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

നെടുങ്കണ്ടത്ത് നിന്ന് എത്തിയ പോലീസ് സംഘം അജീഷിനെ കീഴടക്കി കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതിക്ക് ചികിത്സ നൽകിയ ശേഷം ചോദ്യം ചെയ്യും. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.

 

District News

ബാര്‍ ഹോട്ടലില്‍ അക്രമം; ഒരാള്‍ പിടിയില്‍

ഉള്ളൂര്‍: ബാര്‍ ഹോട്ടലില്‍ മദ്യപിക്കുന്നതിനിടെ യുവാവിനെ ബിയര്‍ കുപ്പികൊണ്ടു തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. അക്രമിസംഘത്തില്‍ ഒരാളെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റു ചെയ്തു.

മെഡിക്കല്‍ കോളജ് പഴയ റോഡിലുള്ള ബാര്‍ ഹോട്ടലില്‍ ഞായറാഴ്ച രാത്രി ഒന്പ തോടെയായിരുന്നു സംഭവം. അക്രമത്തില്‍ പരിക്കേറ്റ മുട്ടട സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ സംഘാം ഗമായ തിരുമല വേട്ടമുക്ക് സ്വദേശി ആദര്‍ശിനെ പോലീസ് അറസ്റ്റു ചെയ്തു. ബാറില്‍ തൊട്ടടുത്തിരുന്ന പരാതിക്കാരനും സുഹൃത്തുക്കളുമായി പ്രതികള്‍ വഴക്കിടുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണു പരാതി.

സംഭവത്തില്‍ നാലുപ്രതികള്‍ ഉണ്ടെന്നും മറ്റുള്ളവര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും മെ ഡിക്കല്‍കോളജ് പൊലീസ് അറിയിച്ചു. അറസ്റ്റിലായ ആദര്‍ശിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Kerala

ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

മട്ടാഞ്ചേരി: ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കൊച്ചി മട്ടാഞ്ചേരിയിലുള്ള വീട്ടിൽ നടത്തിയ പരിശോധനകൾക്കുശേഷമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്.

വൈദ്യപരിശോധനകൾക്കുശേഷം മോഹൻദാസിനെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവരും. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തവർക്കും സമരത്തിലുണ്ടായിരുന്ന യുവതികൾക്കുമെതിരേ ടി.ജി. മോഹൻദാസ് വിദ്വേഷവും അധിക്ഷേപവും നിറഞ്ഞ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് അന്വേഷണം നടത്തുന്നത്.

പത്ത് ദിവസം മുൻപാണ് കലാപാഹ്വാനം ഉൾപ്പെടെയുള്ള ഗൗരവകരമായ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരേ പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തുനിന്നുള്ള സൈബർ സെൽ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്.

Kerala

അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്ത്; ഒപ്പമുണ്ടായിരുന്ന നാല് പേർ കസ്റ്റഡിയിൽ

മലപ്പുറം: ദിവസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന ഗുണ്ടാ നേതാവ് അർജുൻ ആയങ്കി മലപ്പുറം എടപ്പാളിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, ഫൈസൽ, നൗഫൽ, അഷ്‌കർ എന്നിവരെ ശനിയാഴ്ച പുലർച്ചെയോടെ പോലീസ് കസ്റ്റഡിയിലെടുത്തു.

സമൂഹമാധ്യമങ്ങൾ വഴി പ്രതിയുമായി അടുത്ത സൗഹൃദം പുലർത്തുന്നവരാണ് പിടിയിലായ നാലുപേരും. ഇവർക്കൊപ്പമുള്ള ചിത്രങ്ങളും റീലുകളും ഇവർ മുൻകാലങ്ങളിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ എത്തിയത് ഇവർക്കൊപ്പമാണെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചതായാണ് വിവരം.

കുറ്റിപ്പുറം, എടപ്പാൾ, ചങ്ങരംകുളം മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അർജുൻ സഞ്ചരിച്ചിരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

National

നേഹ ബോറയ്ക്കു നേരേ മഷിയേറ്; യുവാവ് കസ്റ്റഡിയിൽ

റാഞ്ചി: ജാർഖണ്ഡിൽ വിവിധ സർക്കാർ റിക്രൂട്ട്‌മെന്‍റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരേ നടന്ന പ്രതിഷേധമാർച്ചിനിടെ ഓൾ ഇന്ത്യ സ്റ്റുഡന്‍റ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്‍റ് നേഹ ബോറയ്ക്കു നേരേ മഷിയേറ്.

ഇടതുവിദ്യാർഥി സംഘടനകളായ ഐസ, എഐഎസ്എഫ് എന്നിവരുടെ നേതൃത്വത്തിൽ ജാർഖണ്ഡ് നിയമസഭയിലേക്കു നടത്തിയ മാർച്ച് ബിർസ ചൗക്കിന് സമീപമെത്തിയപ്പോഴാണ് ആക്രമണം. സംഭവത്തിൽ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Kerala

അർജുൻ ആയങ്കിയുടെ സഹോദരൻ കസ്റ്റഡിയിൽ; തൃശൂരിൽ പോലീസ് തെരച്ചിൽ ശക്തമാക്കി

തൃശൂർ: ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസുകളിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കായി കേരള പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതിന്‍റെ ഭാഗമായി ഒളിവില്‍ കഴിഞ്ഞിരുന്ന അര്‍ജുന്‍റെ സഹോദരന്‍ അഖിലിനെ തൃശൂർ വടക്കുന്നാഥ ക്ഷേത്രപരിസരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അര്‍ജുന്‍റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തൃശൂര്‍ നഗര പരിധിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് ഈ പ്രദേശത്ത് വ്യാപക പരിശോധന ആരംഭിച്ചത്.

അന്വേഷണത്തിനിടയില്‍ അര്‍ജുന്‍ സഞ്ചരിച്ച വാഹനം പാലിയേക്കര ടോള്‍പ്ലാസ കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒളിവില്‍ പോകാന്‍ പ്രതിക്ക് സഹായം നല്‍കിയ മറ്റ് രണ്ടുപേരെക്കൂടി പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഊന്നുകൽ പോലീസ് ഇൻസ്പെക്ടർ ബി.എസ്. ആദർശിന് ഇന്‍സ്റ്റഗ്രാം വഴി ഭീഷണി സന്ദേശം അയച്ച സംഭവത്തിലാണ് അർജുൻ ആയങ്കിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ശക്തമാക്കിയിരിക്കുകയാണ്.

Movies

തൃഷയ്‌ക്കെതിരായ അശ്ലീല പരാമർശം: ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ

തൃഷയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ തമിഴ്‌നാട് പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

നടൻ വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകം ദേശീയ വനിതാ കമ്മീഷന് നൽകിയ പരാതിക്കും സംസ്ഥാന വ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് നടപടി.

അറസ്റ്റ് ഭയന്ന് ഉദയനിധി സ്റ്റാലിൻ നേരത്തെ തന്നെ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. അതേസമയം, ഉദയനിധിയെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ പ്രതിഷേധം ഉയർത്തുകയാണ്.

കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെയാണ് ഉദയനിധി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗവും സ്ത്രീവിരുദ്ധ പരാമർശവും നടത്തിയത്.

 

District News

12 വയസുകാരി വീടുവിട്ട സംഭവം; ആൺസുഹൃത്ത് പിടിയിൽ

കരുമാലൂര്‍: കരുമാലൂരില്‍ നിന്നു 12 വയസുകാരിയെ പൂനെയിൽ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തിനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്തു. കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യന്‍തറ വീട്ടില്‍ അഭിജിത്തിനെയാണു (25) പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തു.

കൂട്ടുകാരിയുടെ വീട്ടില്‍ പുസ്തകം വാങ്ങാനെന്നു പറഞ്ഞുപോയ വിദ്യാര്‍ഥിനിയെ ശനിയാഴ്ചയാണു കാണാതായത്. തുടര്‍ന്നു ബന്ധുക്കള്‍ ആലങ്ങാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് യുവാവിന്‍റെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ പൂനെയില്‍നിന്ന് അഭിജിത്തിനൊപ്പം കണ്ടെത്തി.

ചെറായി ബീച്ചില്‍ ഐസ്‌ക്രീം വില്‍ക്കുന്ന യുവാവ് ഒരു വര്‍ഷം മുമ്പാണ് ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പലപ്പോഴും പെണ്‍കുട്ടിയെ കാണാനായി യുവാവ് എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അഭിജിത്തിനെ സഹായിച്ച ഡല്‍ഹിയിലെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇയാളാണു പെണ്‍കുട്ടിയുമായി ഡല്‍ഹിലേക്കു വരാൻ പറഞ്ഞതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പിടിയിലായ അഭിജിത്ത് 2023 ല്‍ ഓച്ചിറ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലഹരിമരുന്ന് കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Kerala

വടകര ലഹരിക്കേസ്: അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ലഹരിമരുന്ന് കേസിൽ പിടിയിലായ സംഭവത്തിൽ അന്വേഷണം കൂടുതൽ വിപുലമാക്കി പോലീസ്. കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശി കീർത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പോലീസ് ഉടൻ കോടതിയിൽ അപേക്ഷ നൽകും.

കേസിൽ കൂടുതൽ അധ്യാപകർക്കോ വിദ്യാർഥികൾക്കോ പങ്കുണ്ടോയെന്ന കാര്യം പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. പിടിയിലായ അധ്യാപികമാർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയവരെയും ഇവരിൽനിന്ന് ലഹരി വാങ്ങിയിട്ടുള്ളവരെയും കണ്ടെത്താനുള്ള അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.

അതിനിടെ, കേസിൽ ഉൾപ്പെട്ട അധ്യാപിക കാവ്യയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങും. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കീർത്തനയെ കഴിഞ്ഞ ദിവസം തന്നെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും എസ്ഐടി കസ്റ്റഡിയില്‍ വാങ്ങും 

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെയും ബോര്‍ഡ് അംഗം എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാൻ എസ്ഐടി ഇന്ന് അപേക്ഷ നൽകും. കൊല്ലം വിജിലന്‍സ് കോടതിയിലാണ് എസ്ഐടി ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുന്നത്. നിലവില്‍ തിരുവനന്തപുരം സ്പെഷല്‍ ജയിലിൽ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങുന്നത്.

2019 ലെ സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാനാണ് 2025ല്‍ പി.എസ്. പ്രശാന്ത് പ്രസിഡന്‍റായ ബോര്‍ഡ്, സ്വര്‍ണ പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷൻസിലേക്ക് കൊടുത്തുവിട്ടതെന്നാണ് എസ്ഐടിയുടെ പ്രധാന കണ്ടെത്തല്‍. അതേസമയം, കേസില്‍ തന്‍റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പി.എസ്. പ്രശാന്ത് വിശദീകരണം നല്‍കിയിട്ടുണ്ട്. കസ്റ്റഡിയില്‍ ലഭിക്കുന്ന മുറയ്ക്ക് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

Kerala

ശബരിമല സ്വർണക്കൊള്ളക്കേസ്; പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ എസ്ഐടി കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്‍റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രശാന്തിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എസ്ഐടി പറഞ്ഞു. താൻ ഏത് നിമിഷവും അറസ്റ്റിലാകുമെന്ന് പറഞ്ഞ് പ്രശാന്ത് ഇന്ന് രാവിലെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

ഇതിനു പിന്നാലെ എസ്ഐടി സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ 2025 ൽ ചട്ടം ലംഘിച്ച് ചെന്നെയിലേക്കു കൊണ്ടുപോയതിൽ പി.എസ്.പ്രശാന്ത് അടക്കം ഏഴു പേർക്ക് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞമാസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

2019 ലെ സ്വർണക്കവർച്ചയും ക്രമക്കേടും മറയ്ക്കാനാണ് 2025 ൽ പാളികൾ ചെന്നൈയിലെത്തിച്ചു സ്വർണം പൂശിയതെന്നാണു കണ്ടെത്തൽ. പ്രശാന്ത് അടക്കമുള്ളവരുടെ പങ്ക് സ്ഥാപിക്കുന്ന ശക്തമായ തെളിവുകൾ കണ്ടെത്തിയെന്ന് എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിശ്വാസ വഞ്ചനയും ഗൂഢാലോചനയും നടത്തി എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അതേസമയം കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.

ദേവസ്വം ബോർഡ് അംഗമായിരുന്ന എ.അജികുമാർ, സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠ‌ര് രാജീവര്, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു, തിരുവാഭരണം കമ്മീഷണറായിരുന്ന രജിലാൽ, ചെന്നൈ സ്‌മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവരാണു കേസിൽ പങ്കുള്ള മറ്റുള്ളവർ.

അതേസമയം താന്‍ യാതൊരു ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ലെന്നാണ് പ്രശാന്തിന്‍റെ വാദം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ വളരെ കുറച്ച് തവണ മാത്രമാണ് കണ്ടതും ഫോണില്‍ സംസാരിച്ചതും. താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന കാലത്ത് കേസ് മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ല. കേസിനെ നിയമപരമായി നേരിടുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞിരുന്നു.

 

National

ഡൽഹിയിൽ സിജെപി സമരം കനക്കുന്നു: സംഘർഷം, 70 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു. തിങ്കളാഴ്ചയുണ്ടായ സംഘർഷത്തിൽ സ്പെഷ്യൽ കമ്മീഷ്ണറും ഡിസിപിമാരും അടക്കം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 118 പോലീസുകാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 70 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സമരക്കാർ പൊതുമുതൽ നശിപ്പിച്ചതായും 20 വാഹനങ്ങൾ തകർത്തതായും പോലീസ് അറിയിച്ചു. പ്രതിഷേധക്കാർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജന്തർമന്തറിലെ സമരപ്പന്തലിൽ ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്ത പോലീസ്, സോനം വാംഗ്‌ചുക്ക് അടക്കമുള്ള നേതാക്കൾ പ്രതിഷേധിച്ചിരുന്ന വേദി പൂർണ്ണമായി പൊളിച്ചുമാറ്റി. പ്രദേശത്ത് ദ്രുതകർമസേനയെ വിന്യസിച്ചിട്ടുണ്ട്.

തുടർന്ന് അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ പ്രവർത്തകർ പാർലമെന്‍റിലേയ്ക്ക് ലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചെങ്കിലുംപോലീസ് തടഞ്ഞു. പാർലമെന്‍റ് മന്ദിരത്തിന് സമീപവും കണ്ണീർവാതകം പ്രയോഗിച്ചു.

പോലീസ് നടപടിയെ തുടർന്ന് ചിതറിപ്പോയ സിജെപി പ്രവർത്തകർ രാത്രിയോടെ വീണ്ടും ജന്തർമന്തറിലേക്ക് തിരിച്ചെത്തി സമരം പുനരാരംഭിച്ചു. വരുംദിവസങ്ങളിൽ പാർലമെന്‍റിലേയ്ക്ക് വീണ്ടും മാർച്ച് നടത്തുമെന്നും തുടർനടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും സംഘടന അറിയിച്ചു. സമരക്കാരുടെ ഈ തിരിച്ചുവരവ് എങ്ങനെ നേരിടുമെന്ന കാര്യത്തിൽ ഡൽഹി പോലീസ് അടിയന്തര ചർച്ചകൾ നടത്തിവരികയാണ്

Kerala

നിതിൻ രാജിന്‍റെ മരണം: ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് പോലീസ്

കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളജ് ഒന്നാംവർഷ ഡെന്‍റൽ വിദ്യാർഥി തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഡോ. എം.കെ. റാമിനെ വിട്ടയച്ച് കോടതി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് റാമിനെ വിട്ടയത്. റാമിന്‍റെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

ഇതിനുപിന്നാലെ റാമിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ബലം പ്രയോഗിച്ചതാണ് വീണ്ടും കസ്റ്റഡിയിലെടുത്തത്.ഒളിവിൽ കഴിഞ്ഞുവന്നിരുന്ന അനാട്ടമി വിഭാഗം മേധാവിയായിരുന്ന റാം ഇന്ന് പുലർച്ചെയാണ് അറസ്റ്റിലായത്.

കുടകിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെ ക്രൈബ്രാഞ്ച് വിഭാഗമാണ് റാമിനെ ഇന്നു പുലർച്ചയോടെ അറസ്റ്റ് ചെയ്ത് കണ്ണൂരിലെത്തിച്ചത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്തശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ഇതോടെയാണ് കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

കഴിഞ്ഞ ഏപ്രില്‍ 10നാണ് നിതിന്‍രാജ് കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ഡോ. എം.കെ. റാമുൾപ്പടെയുള്ള അധ്യാപകരുടെ അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നാണ് കുടുംബവും സഹപാഠികളും ആരോപിച്ചിരുന്നു.

നിതിൻ രാജിന്‍റെ മരണത്തിനു പിന്നാലെ ഒളിവിൽ പോയ ഡോ. എം.കെ. റാം മുൻകൂർ ജാമ്യഹർജിക്കായി ജില്ലാ കോടതിയിലും ഹൈക്കോടതിയിലും സമർപ്പിച്ച ഹർജികൾ തള്ളിയിരുന്നു. സുപ്രീം കോടതിയിലും മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ 14ന് സുപ്രീം കോടതിയും തള്ളുകയായിരുന്നു.

ക്രൈംബ്രാഞ്ച് പ്രതിക്കായി സ്വദേശമായ ആന്ധ്രാപ്രദേശ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ തെരച്ചിൽ വ്യാപിപ്പിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് കുടകിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. താടി വളർത്തി രൂപമാറ്റം വരുത്തി പെട്ടെന്ന് തിരിച്ചറിയാത്ത രീതിയിലായിരുന്നു ഇയാൾ കുടകിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്നത്. ക്രൈബ്രാഞ്ച് എസ്പി വേണുഗോപാലിന്‍റെ നേതൃത്വത്തിൽ സിഐ ശ്രീജിത്ത് കൊടേരിയും സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഡോ. റാമിന് പുറമെ അധ്യാപികയായ സംഗീത നമ്പ്യാരും കേസിലെ പ്രതിയാണ്. നിതിൻ രാജിന്‍റെ മരണത്തെ തുടർന്ന് ഇരുവരെയും കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഗീതയ്ക്ക് ഏപ്രില്‍ 25ന് തലശേരി നാലാം അഡീഷണല്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

എന്നാല്‍, ഒന്നാം പ്രതിയായ റാമിന്‍റെ ഹർജി പരിഗണിച്ച കോടതി കേസില്‍ ജാതീയമായ അധിക്ഷേപം നടന്നതായി നിരീക്ഷിച്ചായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയും സുപ്രീംകോടതിയും കീഴ്ക്കോടതിയുടെ നിരീക്ഷണം ശരിവച്ചാണ് മുൻകൂർ ജാമ്യഹർജികൾ തള്ളിയത്. സുപ്രീം കോടതി ഡോ. റാമിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു.

Kerala

ശ്രീകണ്ഠപുരത്ത് യുവാവിനെ ബന്ധു കഴുത്തറുത്ത് കൊന്നു; പ്രതി കസ്റ്റഡിയിൽ

കണ്ണൂർ: ശ്രീകണ്ഠപുരം പൂപ്പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു. ഒഡിഷ സ്വദേശി ഫിലിപ് (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഫിലിപ്പിന്‍റെ സഹോദരിയുടെ ഭർത്താവ് രമേശനെ കുടിയാൻമല പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രി പത്തോടെ മറ്റു തൊഴിലാളികളാണ് ഫിലിപ്പിനെ കുളിമുറിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫിലിപ്പും രമേശനും തമ്മിൽ പ്രശ്നമുണ്ടായിരുന്നതായാണ് തൊഴിലാളികൾ പറയുന്നത്.

ചൊവ്വാഴ്ച രാത്രി മദ്യലഹരിയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായും തൊഴിലാളികൾ പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ പോലീസ് ഉടൻ തന്നെ രമേശനെ കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. രമേശനും ഫിലിപ്പും ഒരുമിച്ചായിരുന്നു താമസം. വീട്ടുകാരെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിനു കാരണമെന്നാണ് രമേശൻ പൊലീസിനോട് പറഞ്ഞത്.

District News

യുവതികളുടെ ആത്മഹത്യ: സിന്ധുകുമാരിയെ കസ്റ്റഡിയിൽ വാങ്ങി

വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരിക്കാരികൾ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ സിന്ധുകുമാരിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. തിരുവനന്തപുരം വനിത ജയിലിൽ റിമാൻൻഡിൽ കഴിഞ്ഞിരുന്ന സിന്ധുകുമാരിയെ വിഴിഞ്ഞം പോലിസിന്‍റെ ആവശ്യപ്രകാരം നെയ്യാറ്റിൻകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

ഇവർക്കെതിരെ മലയിൽ കീഴ് സ്വദേശികളായ രണ്ട് സത്രീകൾ നൽകിയതടക്കം 22 പരാതികൾ ലഭിച്ചു. സ്വർണത്തട്ടിപ്പുമായിബന്ധപ്പെട്ട് സ്വകാര്യധന കാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വെണ്ണിയൂർ സ്വദേശി അഞ്ജു (28), വെങ്ങാനൂർ സ്വദേശി ഐശ്വര്യ (32) എന്നിവർ ആത്മഹത്യ ചെയ്തതോടെയാണ് സിന്ധു കുമാരിയുടെ തട്ടിപ്പുകൾ വെളിച്ചത്തായത്.

Kerala

യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കസ്റ്റഡിയിൽ

പത്തനംതിട്ട: അടൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ യുവതി മരിക്കുന്ന സമയം വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Kerala

നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; നാല് പേർ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേരെ പിടികൂടി പോലീസ്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ബിജു എന്ന പൊടിയൻ, ഇയാളുടെ മകൻ മിഥിൻ, സഹോദരൻ വിജിൻ എന്നിവരാണ് പിടിയിലായത്. ഇവർ കാഞ്ഞിരംകുളം പോലീസിന്‍റെ കസ്റ്റഡിയിലാണ്.

കൊലപാതകം നടത്തുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നു. കാഞ്ഞിരംകുളം ആലുനിന്നകുഴി എന്ന സ്ഥലത്ത് വച്ചാണ് കൊലപാതകം നടന്നത്. മനോജ്‌ എന്ന് വിളിക്കുന്ന മനു ആണ് കൊല്ലപ്പെട്ടത്.

മിഥിന്‍റെ വീട്ടിൽ സഹോദരനെ കാണാൻ എത്തിയ യുവാവിന്‍റെ ബൈക്കിന്‍റെ പെട്രോൾ തീരുകയും പെട്രോൾ വാങ്ങി ഒഴിച്ച ശേഷം ബൈക്ക് റെയ്‌സ് ചെയ്യുകയും ചെയ്തു. എന്നാൽ ബൈക്ക് റെയ്‌സ് ചെയ്തത് സമീപവാസിയായ മനോജ്‌ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Kerala

സുഗതനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്, സഹോദരനെയും അറസ്റ്റ് ചെയ്തേക്കും

തിരുവനന്തപുരം: അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ സുഗതനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. സുഗതന്‍റെ സഹോദരൻ സന്ദീപിനെയും പോലീസ് അറസ്റ്റ് ചെയ്തേക്കും.

നിലവിൽ സുഗതൻ പൂജപ്പുര സെൻട്രൽ ജയിലിലാണ്. അറസ്റ്റ് ചെയ്തതിന് പിന്നാലെ കന്‍റോൺമെന്‍റ് സ്റ്റേഷനിലേക്കാണ് സുഗതനെ കൊണ്ടുപോയത്. തുടർന്ന് കാപ്പ നിയമപ്രകാരം സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി പോലീസ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ അനുമതി തേടും. തുടർന്ന് കോടതി ഇതിനാവശ്യമായ മെമ്മോ നൽകും. മെമ്മോയുമായി ജയിലിലെത്തുന്ന പോലീസ് അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് അപേക്ഷ നൽകും.

കഴിഞ്ഞമാസം വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷമാണ് കേസിനാസ്പദം. ഈ കേസിൽ ഹൈക്കോടതിയിൽനിന്ന് ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഏഴാം തീയതി ഇയാൾ അന്വേഷണ ഉദ്യോഗസ്ഥനായ വട്ടിയൂർക്കാവ് എസ്എച്ച്ഒയ്ക്കു മുന്നിൽ കീഴടങ്ങേണ്ടതായിരുന്നു.

എന്നാൽ, സുഗതൻ പോലീസിനുമുന്നിൽ ഹാജരായില്ല. ഇതേത്തുടർന്നാണ് വട്ടിയൂർക്കാവ് പോലീസ് സുഗതനായുള്ള അന്വേഷണം ഊർജിതമാക്കിയത്. സുഗതൻ വട്ടിയൂർക്കാവ് സിപിടി ജംഗ്ഷനിലെ വീട്ടിലുണ്ടെന്നറിഞ്ഞ് ചൊവ്വാഴ്ച രാത്രി പോലീസ് സ്ഥലത്തെത്തി. എസ്എച്ച്ഒ വിപിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീടുവളഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സുഗതന്‍റെ സഹോദരൻ സന്ദീപ് ആണ് കേസിലെ രണ്ടാം പ്രതി. മറ്റ് മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

National

ട്രെക്കിംഗിന് പോയ വിദ്യാർഥിനിയെ കാണാതായി; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള ദയാര ബുഗ്യാൽ മലനിരകളിൽ ട്രെക്കിംഗിന് പോയ വിദ്യാർഥിനിയെ കാണാതായി. എംബിഎ വിദ്യാർഥിനി ബബിത പാണ്ഡെ (24) യെ കാണാതായിട്ട് ആറ് ദിവസമായി. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ഹർമൻപാൽ സിംഗ്, ഹർമൻപ്രീത് സിംഗ് എന്നിവരെ ചോദ്യം ചെയ്യുന്നതിന് പോലീസ് കസ്റ്റഡിയിലെടുത്തു.

നൈനിറ്റാൾ സ്വദേശിനിയായ ബബിത മേയ് 25-നായിരുന്നു ഹർമൻപാലിനും ഹർമൻപ്രീതിനുമൊപ്പം ഡെറാഡൂണിലെത്തിയത്. പിന്നീട് ഹർസിൽ, ഗംഗോത്രി തുടങ്ങിയ സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതായി പോലീസ് പറഞ്ഞു.

മെയ് 28-ന് റൈത്തൽ ഗ്രാമത്തിലെത്തിയ മൂവർ സംഘം അവിടെയാണ് താമസിച്ചത്. റൈത്തലിലെ സിസിടിവി കാമറകളിലാണ് ഇവരെ അവസാനമായി ഒന്നിച്ച് കണ്ടത്. തൊട്ടടുത്ത ദിവസം ഇവർ റൈത്തലിൽ നിന്ന് ഉത്തരാഖണ്ഡിലെ പ്രശസ്തമായ ട്രെക്കിംഗ് കേന്ദ്രങ്ങളിലൊന്നായ ദയാര ബുഗ്യാൽ ലക്ഷ്യമാക്കി യാത്ര തിരിക്കുകയും രാത്രി ഗോയി ബേസ് ക്യാമ്പിൽ തങ്ങുകയും ചെയ്തു. അർദ്ധരാത്രിയോടെ ബബിതയെ ക്യാമ്പിൽ നിന്ന് കാണാതാവുകയായിരുന്നു.

ബബിതയെ കണ്ടെത്തുന്നതിനായി കരസേന, ഇൻഡോ-തിബറ്റൻ ബോർഡർ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, പോലീസ്, വനം വകുപ്പ്, ദുരന്ത നിവാരണ വിഭാഗം എന്നിവയിയിൽ നിന്നുള്ള 150 അംഗ സംഘമാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്.

ബബിതയെയും സുഹൃത്തുക്കളെയും വ്യാജ പെർമിറ്റ് ഉപയോഗിച്ചാണ് ട്രെക്കിംഗിന് അയച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രോ മൗണ്ടൻ എന്ന ട്രെക്കിംഗ് ഏജൻസിയുടെ രജിസ്ട്രേഷൻ അധികൃതർ സസ്പെൻഡ് ചെയ്തു. ട്രെക്കിംഗ് ഗൈഡുകളെ പോലീസ് ചോദ്യം ചെയ്തു. ടൂറിസം പോർട്ടലായ എക്‌സ്‌പ്ലോർ ഉത്തരകാശി വഴി ബബിതയുടെയോ സുഹൃത്തുക്കളുടെയോ പേരിൽ സാധുവായ ഡിജിറ്റൽ പെർമിറ്റുകൾ ഒന്നും തന്നെ അനുവദിച്ചിട്ടില്ലെന്ന് ഉത്തരകാശി ജില്ലാ ടൂറിസം ഓഫീസർ കെ. കെ. ജോഷി സ്ഥിരീകരിച്ചു.

പ്രതിദിനം 150 ട്രെക്കർമാർ എന്ന പരിധി ലംഘിച്ച്, കാലാവധി കഴിഞ്ഞ ഒരു ഫിസിക്കൽ പെർമിറ്റിൽ ബബിതയുടെയും സുഹൃത്തുക്കളുടെയും പേരുകൾ ചേർത്താണ് ഏജൻസി തട്ടിപ്പ് നടത്തിയത്. ചെക്ക്‌പോസ്റ്റിൽ ഈ പെർമിറ്റിലെ ക്യൂആർ കോഡ് സ്കാൻ ചെയ്തപ്പോൾ മുൻപ് യാത്ര ചെയ്തവരുടെ വിവരങ്ങളാണ് ലഭിച്ചത്. ഈ വ്യാജരേഖ ചമയ്ക്കൽ കാരണം അവരെ കൊണ്ടുപോയ ഏജൻസിയെ തിരിച്ചറിയാൻ ഏറെ സമയം വേണ്ടി വന്നു. വ്യക്തിപരമായ തർക്കങ്ങളോ മറ്റ് സംശയാസ്പദമായ സാഹചര്യങ്ങളോ ബബിതയെ കാണാതായതിന് പിന്നിലുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Kerala

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം; അമ്മയും പങ്കാളിയും കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയെയും പങ്കാളിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതാണ് മരണത്തിലേക്ക് നയിച്ചത്.

സ്ഥിരമായി ഇയാൾ കുഞ്ഞിനെ മർദിച്ചിരുന്നു. കുട്ടി ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ചയാണ് കുഞ്ഞ് മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചെന്ന് ആയിരുന്നു അമ്മ അഖിലയുടെ പങ്കാളി അഷ്കറിന്‍റെ മൊഴി. എന്നാല്‍ ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്‍റെ ശരീരത്തിൽ മർദ്ദനത്തിന്‍റെ പാടുകൾ കണ്ടെത്തി.

അഷ്‌കർ കുഞ്ഞിനെ മർദിക്കാറുണ്ടെന്ന് ബന്ധുക്കളും പോലീസിന് മൊഴിനൽകിയിട്ടുണ്ട്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന നിലയിൽ അഷ്കറാണ് കുഞ്ഞിനെ എസ്എടി ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ദുരൂഹതയെന്ന് കുട്ടിയുടെ മുത്തച്ഛൻ സുനിൽകുമാറും നേരത്തെ പറഞ്ഞിരുന്നു.

Kerala

കുമ്പളങ്ങി മാര്‍ക്കറ്റിലെ കൊലപാതകം: ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി: കുമ്പളങ്ങി മാർക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിൽ തമിഴ്‌നാട് സ്വദേശി മാഹിൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാർക്കറ്റ് പരിസരത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുമ്പളങ്ങി സ്വദേശിയായ ഒരാളെ പി‌ടികൂ‌ടിയത്.

മാർക്കറ്റും സമീപപ്രദേശങ്ങളും കഞ്ചാവ്-ലഹരി സംഘങ്ങളുടെ താവളമാണെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള വ്യക്തി സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നാണ് വിവരം. മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നുണ്ടായ തർക്കമാണോ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.

കസ്റ്റഡിയിലുള്ളയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുമ്പളങ്ങി ഇല്ലിക്കൽ മാർക്കറ്റിലെ മനോജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പച്ചക്കറി കടയ്ക്കുള്ളിലാണ് മാഹിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Kerala

മോഡലിംഗിന്‍റെ മറവിൽ സെക്‌സ് റാക്കറ്റ്: മുഖ്യപ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: മോഡലിംഗിന്‍റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ പ്രതികള്‍ക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ഒന്നാം പ്രതിയായ സിന്ധു, ആറാം പ്രതിയായ ബിലാല്‍ എന്നിവര്‍ക്കായാണ് കസ്റ്റഡി അപേക്ഷ നല്‍കുന്നത്. മൂന്നു ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ നീക്കം. തിങ്കളാഴ്ചയാണ് അപേക്ഷ പരിഗണിക്കുക.

നേരത്തെ മൂന്നും നാലും പ്രതികളായ അലീന, മഞ്ജിമ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. സിന്ധുവുമായുള്ള പണമിടപാടില്‍ വ്യക്തത വരുത്താനായാണ് ഇവരെ ചോദ്യം ചെയ്തത്. ഇടപാടുകാര്‍ക്ക് പണം നല്‍കിയത് സിന്ധുവിന്റെ അക്കൗണ്ട് വഴിയാണ്.

വീസ നല്‍കി യുവതികളെ വിദേശത്തേക്ക് എത്തിക്കുന്നത് സിന്ധുവിന്‍റെ ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനി വഴിയാണ്. ഈ കാര്യങ്ങളില്‍ വ്യക്തത വരുത്താനും ബിലാല്‍ കൂടുതല്‍ യുവതികളെ എത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനുമാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.

അതേസമയം, കേസിലെ പ്രധാനപ്പെട്ട തെളിവ് ആയ പ്രധാന പ്രതിയുടെ എറിഞ്ഞു തകര്‍ത്ത മൊബൈല്‍ ഫോണ്‍ തങ്ങളുടെ കൈവശമുണ്ടെന്നും ഇത് പോലീസിന് നല്‍കുമെന്നും വിദേശത്തുള്ള കേസിലെ രണ്ടും അഞ്ചും പ്രതികളായ യുവതികള്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

Kerala

മോഡലിംഗിന്‍റെ മറവിലെ പെൺവാണിഭം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മോഡലിംഗിന്‍റെ മറവില്‍ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസില്‍ പ്രതികളായ അലീനയെയും മഞ്ജിമയെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നാളെ വൈകിട്ട് അഞ്ചു വരെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.

കേസിലെ പ്രധാന പ്രതികളായ ബിലാല്‍, സിന്ധു എന്നിവരെ എങ്ങനെയാണ് പരിചയപ്പെട്ടത്, സാമ്പത്തിക ഇടപാടുകള്‍ എന്നിവയെല്ലാം വിശദമായി ചോദ്യം ചെയ്യും. ഇവര്‍ക്ക് പിന്നാലെ ബിലാലിനെയും സിന്ധുവിനെയും പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. കേസില്‍ ഇതുവരെ നാലു പ്രതികളാണ് അറസ്റ്റിലായത്. വിദേശത്തുള്ള രണ്ടു പ്രതികളെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇവര്‍ക്കായി വിമാനത്താവളങ്ങളിലടക്കം ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കിയിരിക്കുകയാണ്.

മേയ് 21നാണ് കേസിലെ മുഖ്യ സൂത്രധാരനായ മാവേലിക്കര സ്വദേശി ബിലാല്‍ അറസ്റ്റിലായത്. മുഖ്യപ്രതി സിന്ധുവിനെ ജൂണ്‍ നാല് വരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വിസിറ്റിംഗ് വിസയിലാണ് പ്രതികള്‍ ഇരകളെ ദുബായില്‍ എത്തിച്ചിരുന്നത്. യുവതികളുടെ ചിത്രങ്ങള്‍ കാണിച്ച് ഡീല്‍ ഉറപ്പിച്ച ശേഷം മയക്കുമരുന്ന് നല്‍കി ലൈംഗിക ചൂഷണത്തിന് തള്ളിവിടും.

പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തുകയും ചെയ്യും. ഓരോ തവണയും ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്യുമ്പോള്‍ 25,000 രൂപയാണ് സംഘത്തിന് ലഭിച്ചിരുന്നത്. ഒരു ദിവസംതന്നെ ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നതായും പോലീസ് കണ്ടെത്തിയിരുന്നു.

National

ഇന്‍ഷ്വറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ

ഹൈദരാബാദ്: തെലുങ്കാനയിലെ ഖമ്മം ജില്ലയിൽ ഇന്‍ഷ്വറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ. ഇലക്ട്രിക്കൽ കോൺട്രാക്ടർ ശിവാജിയാണ് ഭാര്യ ഗുഗുലോത് മീനാക്ഷി (28) യെ കൊലപ്പെടുത്തിയത്.

ആദ്യം ആത്മഹത്യയെന്ന് കരുതിയ സംഭവത്തിൽ, ഗുഗുലോതിന്‍റെ കുടുംബം ശിവാജിക്കെതിരെ പോലീസിൽ പരാതി നൽക്കുകയായിരുന്നു. ഇതേ തുടർന്ന് ശിവാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇയാൾക്ക് 80 ലക്ഷത്തോളം രൂപയുടെ ഭവനവായ്പ ഉൾപ്പെടെ കടുത്ത സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഗുഗുലോതിന്‍റെ പേരിൽ ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് പോളിസി ഉണ്ടായിരുന്നുവെന്നും യുവതി മരിച്ചാൽ കടമെല്ലാം തീരുമെന്നും പറഞ്ഞ് ഇയാൾ സ്ഥിരം ഭീഷണിപ്പെടുത്തുമായിരുന്നു.

14 വർഷം മുന്പ് വിവാഹിതരായ ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. ഗാർഹിക പീഡനത്തിനും ദൂരുഹ മരണത്തിനും നിലവിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച; അഞ്ച് പ്രതികളെ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അഞ്ചു പ്രതികളെ കോടതി അടുത്തമാസം രണ്ടുവരെ ജുഡീ ഷൽ കസ്റ്റഡിയിൽ വിട്ടു.

മറ്റൊരു പ്രതിയുടെ സിബിഐ കസ്റ്റഡി നീട്ടുകയും ചെയ്തു.ജയ്പുരിൽനിന്നു പിടിയിലായ മംഗിലാൽ ഖാതിക്, വികാസ് ബിവാൾ, ദിനേശ് ബിവാൾ, ഗുരുഗ്രാമിൽനിന്ന് അറസ്റ്റിലായ യാഷ് യാദവ്, മഹാരാഷ്‌ട്രയിൽനിന്നു പിടിയിലായ ധനഞ്ജയ് ലോഖണ്ഡെ എന്നിവരുടെ ജുഡീഷൽ കസ്റ്റഡി അപേക്ഷ സിബിഐ പ്രത്യേക ജഡ്ജി അജയ് ഗുപ്ത അംഗീകരിക്കുകയായിരുന്നു.

മറ്റൊരു പ്രതിയായ ശുഭം ഖൈർനാറിനെ അഞ്ച് ദിവസം കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം അംഗീകരിക്കുകയും ചെയ്തു.ചോദ്യപേപ്പർ ചോർത്തുന്നതിനുള്ള ഗൂഢാലോചന, ചോദ്യപേപ്പർ ചോർന്നവഴി തുടങ്ങിയവയെല്ലാം കണ്ടെത്തിക്കഴിഞ്ഞുവെന്ന് സിബിഐ അവകാശപ്പെടുന്നത്.

Kerala

സഹപ്രവർത്തകനെ കുത്തിപ്പരിക്കേല്പിച്ച പോലീസുകാരന്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: പേരൂര്‍ക്കട മ്യൂസിയം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അന്‍സാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിടിയിലായ നന്ദാവനം എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ അനീഷ്‌കുമാറിനെ മ്യൂസിയം പോലീസ് റിമാന്‍ഡ് ചെയ്തു.

വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. അനീഷ്‌കുമാര്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭാര്യ 112ല്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് അന്‍സാറും സംഘവും ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി അനീഷ്‌കുമാറിന്‍റെ നന്ദാവനത്തിനു സമീപത്തെ വീട്ടിലെത്തി. ഇതിനിടെ പ്രകോപിതനായ അനീഷ് കത്തിയെടുത്ത് അന്‍സാറിനെ കുത്തുകയായിരുന്നു. ഒഴിഞ്ഞുമാറിയതോടെ കുത്തേറ്റത് ചെവിയിലായിരുന്നു.

അന്‍സാര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.

National

മോദിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന വഴിയിൽ സ്ഫോടക വസ്തു; ഒരാൾ കസ്റ്റഡിയിൽ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന വഴിയിൽ സുരക്ഷാവീഴ്ച. പാതയുടെ സമീപത്ത് നിന്ന് രണ്ട് ജലാസ്റ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. കഗലിപുരയിലെ താത്തഗുനിക്ക് സമീപത്തു നിന്നാണ് ഇവ കണ്ടെടുത്തത്.

സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ആർട്ട് ഓഫ് ലിവിംഗിന്‍റെ 45-ാം വാർഷികാഘോഷത്തിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്‍റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാനാണു മോദി ബംഗളൂരുവിലെത്തിയത്. 

പരിപാടിയുടെ പ്രധാന വേദിയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ നിന്നാണു സ്ഫോടക വസ്തു കണ്ടെത്തിയത്. സംഭവത്തിൽ കോരമംഗലയ്ക്കു സമീപത്തുനിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. എച്ച്എഎൽ വിമാനത്താവളത്തിന്‍റെയും ആർട്ട് ഓഫ് ലിവിംഗ് സെന്‍ററിന്‍റെയും പരിസരത്ത് സ്‌ഫോടനം നടക്കുമെന്ന് ഇയാൾ രാവിലെ പോലീസ് സ്‌റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് പോലീസ് രണ്ടിടത്തും പരിശോധന നടത്തി.

പരിശോധനയിൽ വിമാനത്താവളത്തിനു സമീപം സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. എന്നാൽ ആർട്ട് ഓഫ് ലിവിംഗിന്‍റെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപത്ത് നിന്ന് ജലാറ്റിൻ സ്റ്റിക് കണ്ടെത്തുകയും ചെയ്തു. പിന്നാലെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

 

Kerala

നെടുങ്കണ്ടം ഇരട്ട കൊലപാതകം: പ്രതി കസ്റ്റഡിയിൽ

നെടുങ്കണ്ടം: നെടുങ്കണ്ടം തോട്ടുവാക്കടയില്‍ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതിയായ തോട്ടുവാക്കട പൊന്നൂട്ടിയില്‍ സജി (43) പോലീസില്‍ കീഴടങ്ങി.

കൃത്യം നടന്ന ഇവരുടെ വീടിനു സമീപത്തുള്ള കാട്ടില്‍നിന്നും ഇറങ്ങിവന്ന ഇയാള്‍ ഒരു കടയിലെത്തുകയും താന്‍ കീഴടങ്ങുകയാണെന്ന് നാട്ടുകാരോടു പറയുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ നെടുങ്കണ്ടം പോലീസിനു കൈമാറി. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം പുറംലോകം അറിഞ്ഞത്.

പൊന്നൂട്ടിയില്‍ മേരിക്കുട്ടി (70), മകന്‍ റെജി (48) എന്നിവരുടെ മൃതദേഹങ്ങള്‍ ഇവരുടെ വീടിനുമുന്നില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരെയും കാണാനില്ലെന്ന മകള്‍ സിനിയുടെ പരാതിയെത്തുടര്‍ന്ന് വീട്ടിലെത്തിയ പോലീസിനെ കണ്ടതോടെ പ്രതിയും മേരിക്കുട്ടിയുടെ മകനുമായ സജി ഓടി രക്ഷപ്പെട്ടിരുന്നു.

സംശയം തോന്നിയ പോലീസ് പരിസരം നിരീക്ഷിച്ചപ്പോഴാണു മണ്ണ് ഇളകിക്കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഇവിടം കുഴിച്ചു നടത്തിയ പരിശോധനയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ജീര്‍ണിച്ചനിലയില്‍ കണ്ടെത്തി.

പോലീസ് നാല് സ്‌ക്വാഡുകളായി തിരിഞ്ഞു ഡോഗ് സ്‌ക്വാഡ്, ഡ്രോണ്‍ എന്നിവയുടെ സഹായത്തോടെ പ്രതിക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു. നാട്ടുകാരും പോലീസിനോടൊപ്പം തെരച്ചിലില്‍ സഹായിച്ചു.

ഇതിനിടെ വെള്ളവും ഭക്ഷണവും ലഭിക്കാതായതോടെ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ സജി കാട്ടില്‍നിന്നു പുറത്തിറങ്ങുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധന നടത്തുകയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

മേരിക്കുട്ടിയുടെയും റെജിയുടെയും മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം നെടുങ്കണ്ടത്തെ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

ഇരുവരുടെയും കൊലപാതകം സംബന്ധിച്ച് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ശരീരം മറവ് ചെയ്യുന്നതിനടക്കം ആരുടെയെങ്കിലും സഹായം സജിക്കു ലഭിച്ചിട്ടുണ്ടോയെന്നും പിതാവിന്‍റെ തിരോധനം സംബന്ധിച്ചും വിശദമായ ചോദ്യം ചെയ്യലില്‍ വ്യക്തമാകുമെന്നാണു പോലീസിന്‍റെ പ്രതീക്ഷ.

Kerala

കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട് കവര്‍ച്ചാ കേസ് പ്രതികള്‍; ഒരാള്‍ പിടിയില്‍, മറ്റേയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

കൊച്ചി: പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കവര്‍ച്ചാ കേസ് പ്രതികളില്‍ ഒരാളെ കണ്ടെത്താനാകാതെ പോലീസ്. വിലങ്ങുമായി രക്ഷപ്പെട്ട പ്രതി റസലിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ചയാണ് ആലപ്പുഴ സ്വദേശി സൂരജ്, പത്തനംതിട്ട സ്വദേശി റസല്‍ എന്നീ പ്രതികള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്.

സൂരജിനെ പോലീസ് പിടികൂടിയെങ്കിലും റസലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ശനിയാഴ്ചയാണ് മൊബൈല്‍ മോഷണക്കേസിലെ പ്രതികളായ സൂരജിനെയും റസലിനെയും പോലീസ് പിടിച്ചത്. ചേന്ദമംഗലത്തു നിന്നാണ് സൂരജിനെ കടവന്ത്ര പോലീസ് പിടികൂടിയത്.

ഞായറാഴ്ച കോടതി അവധിയായതിനാല്‍ മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ പ്രതികളെ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പറവൂരില്‍ വച്ചാണ് പ്രതികള്‍ പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. രക്ഷപ്പെട്ട സൂരജ് ഒരു കനാലില്‍ ഒളിച്ചിരിക്കുകയായിരുന്നു.

Kerala

യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

കാട്ടാക്കട: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിയായ അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

നെയ്യാറ്റിൻകരയില്‍ ഇന്ന് രാവിലെ 10 ഓടെയായിരുന്നു സംഭവം. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. വഴക്കിന് പിന്നാലെ അൽമയെ കൊലപ്പെടുത്തിയ വിഷ്ണു അയൽവീട്ടിൽ ചെന്ന് വിവരം പറയുകയായിരുന്നു.

അവരാണ് പോലീസിനെ വിവരം അറിയിച്ചത്. ട്യൂഷൻ സെന്‍ററിലെ അധ്യാപകനാണ് വിഷ്ണു. പത്ത് വർഷം മുമ്പാണ് വിഷ്ണുവും അൽമയും വിവാഹിതരായത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസം. കുട്ടികളില്ല.

Kerala

കണ്ണൂരിൽ തെങ്ങിൻ തോപ്പിൽ നിന്ന് ബോംബുകൾ കണ്ടെത്തി

കണ്ണൂർ: കൂത്തുപറമ്പിനടുത്ത് പൊയിലൂരിൽ ബോംബുകൾ കണ്ടെത്തി. ബോൾ ഐസ്‌ക്രീമിന്‍റെ ഒഴിഞ്ഞ കണ്ടെയ്‌നറിനകത്ത് സ്ഫോടക വസ്തുക്കൾ നിറച്ച് തയ്യാറാക്കിയ അഞ്ച് ബോംബുകളടക്കം ആറ് ബോംബുകളാണ് കണ്ടെത്തിയത്.

പൊയിലൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻ തോപ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഒരു ബക്കറ്റിൽ പകുതിയോളം മണൽ നിറച്ച് ഇതിന് മുകളിൽ നിരത്തി വച്ച നിലയിലായിരുന്നു ബോംബുകൾ. ഇവ പോലീസ് കസ്റ്റഡിയിലെടുത്തു.

ബോംബുകൾ നിർവീര്യമാക്കിയതായാണ് വിവരം. സംഭവത്തിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്‌തതായി വിവരമില്ല. കഴിഞ്ഞ ദിവസം പാനൂർ ചിത്ര വയലിൽ നിന്നും രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബും പിടിച്ചെടുത്തിരുന്നു.

National

എൻസിബിയുടെ കസ്റ്റഡിയിലിരിക്കെ മരിച്ച ബിഎസ്എഫ് ജവാന്‍റെ ശരീരത്തിൽ 34 മുറിവുകൾ

അമൃത്സർ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ജവാന്‍റെ ശരീരത്തിൽ 34 മുറിവുകൾ. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്.

ജസ്‌വീന്ദർ സിംഗ് ആണ് മരിച്ചത്. പഞ്ചാബിലെ അമൃത്സറിൽ എൻസിബിയുടെ കസ്റ്റഡിയിലിരിക്കെയാണ് ആരോഗ്യനില വഷളായി ജസ്‌വീന്ദർ മരിച്ചത്. ജവാനെ നാർക്കോട്ടിക് സംഘം മർദിച്ചതായി കുടുംബം ആരോപിച്ചു.

ജമ്മു നിവാസിയായ ജസ്‌വീന്ദർ സിംഗിനെ നാർക്കോട്ടിക് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി അമൃത്സറിലേക്ക് കൊണ്ടുവന്നുവെന്നും കസ്റ്റഡിയിലിരിക്കെ അദ്ദേഹം മരിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ.

അമൃത്സറിലെ ജില്ലാ സിവിൽ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. മരിക്കുന്നതിന് രണ്ടോ നാലോ ദിവസം മുമ്പ് 25 മുറിവുകൾ സംഭവിച്ചതായും മരണത്തിന് 18 മുതൽ 24 മണിക്കൂർ മുമ്പ് വരെ ഒമ്പത് പരിക്കുകൾ സംഭവിച്ചതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

"എന്‍റെ ഭർത്താവിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. 34പരിക്കുകൾ ഒരു ചെറിയ കാര്യമല്ല. കസ്റ്റഡിയിലായിരുന്നപ്പോൾ എൻസിബി ഉദ്യോഗസ്ഥർ അദ്ദേഹത്തോട് ക്രൂരമായി പെരുമാറി.'- ജസ്‌വീന്ദറിന്‍റെ ഭാര്യ ലോവ്ജീത് കൗർ ആരോപിച്ചു.

Kerala

യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

 

തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പനയങ്കോട് സ്വദേശി രാഹുൽ (18) ആണ് പിടിയിലായത്. ബൈക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്താണ് കേസിനാസ്പദമായ സംഭവം. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. പ്രതി താക്കോൽ കൊണ്ട് രാഹുലിന്‍റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നു.

തുടർന്ന് കാട്ടാക്കട മമൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kerala

കൊച്ചിയിലെ ലഹരി പാര്‍ട്ടി: കെവിന്‍ ലഹരി വിതരണക്കാര്‍ക്കിടയിലെ വമ്പന്‍, കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കൊച്ചി: ലഹരിമരുന്നുമായി അറസ്റ്റിലായ കെവിന്‍ ബി. മാത്യുവിനെ (42) പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം തൃക്കാക്കര വാഴക്കാല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കെവിന്‍ അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ച് 28ന് കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന ഹോട്ടലില്‍ നടന്ന പാര്‍ട്ടിയിലേക്കു ലഹരി എത്തിച്ചു നല്‍കിയക് കെവിന്‍ ആണെന്നു പോലീസ് കണ്ടെത്തിയിരുന്നു.

കെവിനെ പിടികൂടുമ്പോള്‍ ഇയാളില്‍നിന്ന് 183.55 ഗ്രാം എംഡിഎംഎ, 93.51 ഗ്രാം എക്‌സ്റ്റസി ഗുളികള്‍, ലഹരി വില്‍പ്പനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ലഹരി വിതരണക്കാര്‍ക്കിടയിലെ വമ്പന്‍ എന്നാണ് കെവിന്‍ അറിയപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം ഇയാള്‍ 22 ലക്ഷം രൂപയുടെ ലഹരി ഇടപാടുകള്‍ നടത്തിയതായി പോലീസ് കണ്ടെത്തി. ഇടയ്ക്കിടെ തായ്‌ലന്‍ഡ് അടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഒട്ടേറെ പെണ്‍കുട്ടികളെ കെവിന്‍ ലഹരിക്കടത്തിന് ഉപയോഗിച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്തും മറ്റുമാണ് ഇയാള്‍ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തിയിരുന്നത്.

മാര്‍ച്ച് അവസാനം കൊച്ചിയിലെ ആഡംബര ഹോട്ടലില്‍നിന്ന് എട്ടു പേരെയാണ് കടവന്ത്ര പോലീസ് ലഹരിമരുന്നുമായി പിടികൂടിയത്. അഭിഭാഷകനും വനിതാ ദന്തഡോക്ടറും ഉള്‍പ്പെടെയുള്ളവരാണ് അന്ന് പിടിയിലായത്. ഇവരില്‍നിന്നു കൊക്കെയ്ന്‍, എംഡിഎംഎ, എക്സ്റ്റസി, മെത്താഫെറ്റമിന്‍ തുടങ്ങിയ ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു.

ഹോട്ടലില്‍ നിന്നും പോലീസ് പിടിയിലായ തിരുവനന്തപുരം സ്വദേശി ഷാജി ഫെര്‍ണാണ്ടോ എന്ന ഷോണിന് ലഹരിമരുന്ന് എത്തിച്ചു നല്‍കിയത് കെവിന്‍ ആണെന്നും പോലീസ് കണ്ടെത്തി. നിലവില്‍ റിമാന്‍ഡില്‍ തുടരുന്ന കെവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ നീക്കം.

Kerala

പാളയത്ത് സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിൽ തർക്കം; ബസിന്‍റെ ചില്ല് അടിച്ചുതകര്‍ത്തു

കോഴിക്കോട്: പാളയം ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ബസിന്‍റെ ചില്ല് അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെയാണ് സംഭവം.

കോഴിക്കോട് - മുക്കം - തിരുവമ്പാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അസാറോ, മാധവം എന്നീ ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. സമയക്രമത്തെ ചൊല്ലി ഇരു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ ചാത്തമംഗലത്ത് വെച്ച് വാക്കേറ്റമുണ്ടായിരുന്നു.

ഇതിന് തുടര്‍ച്ചയായാണ് പാളയം ബസ് സ്റ്റാൻഡിൽ വച്ച് അതിക്രമമുണ്ടായത്. മാധവം ബസിന്‍റെ ചില്ലാണ് തകര്‍ത്തത്. അസാറോ ബസിലെ ജീവനക്കാരൻ അതിക്രമം നടത്തിയെന്നാണ് പരാതി. കസബ പോലീസ് സ്ഥലത്തെത്തി രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തു.

Kerala

രഞ്ജിത്ത് നടിയെ ഫോണില്‍ ബന്ധപ്പെട്ടു; വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പോലീസ്

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷം രഞ്ജിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് നീക്കം. അതിക്രമത്തിന് ശേഷം യുവനടിയെ രഞ്ജിത്ത് നടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി കൊച്ചി ഡിസിപി അശ്വതി ജിജി മാധ്യമങ്ങളോട് വ്യക്തമാക്കി.

രഞ്ജിത്തും യുവനടിയും കാരവാനിലേക്ക് എത്തിയതിന്‍റെ മൊഴികളുണ്ട് എന്നാണ് ഡിസിപി വ്യക്തമാക്കുന്നത്. സെറ്റിലെ ചിലര്‍ക്ക് കാര്യങ്ങള്‍ അറിയാമായിരുന്നു. അവരില്‍ നിന്നും വിവരങ്ങള്‍ തേടും. ചിലരെ ചോദ്യം ചെയ്തു കഴിഞ്ഞു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ച നടന്‍ ബോബി കുര്യന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ ശാലിനി എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യും.

സംഭവത്തിന് പിന്നാലെ നടി സെറ്റില്‍ നിന്നും പോയിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്ത് നടിയെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ നടി ഫോണ്‍ എടുത്തില്ല. സെറ്റിലേക്ക് നടിയെ തിരിച്ചു വിളിക്കാനാകാം ഫോണ്‍ ചെയ്തത് എന്നാണ് ഡിസിപി പറയുന്നത്. പരാതി നല്‍കാന്‍ വൈകിയതില്‍ അസ്വാഭാവികതയുണ്ടെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

എന്നാല്‍ ഇതില്‍ യാതൊരു വിധ അസ്വാഭാവികതയും ഇല്ലെന്നും പോലീസ് പറഞ്ഞു. പ്രശസ്തിക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായി നടപടി എടുക്കുമെന്നും പോലീസ് വ്യക്തമാക്കി. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ ഒരു യൂട്യൂബര്‍ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിനൂസ് 2.0 എന്ന യൂട്യൂബറാണ് അറസ്റ്റിലായത്.

അതേസമയം, രഞ്ജിത്തിനെ ഇന്നലെ ഫോര്‍ട്ട് കൊച്ചി ആസ്പിന്‍ വാള്‍, സംഭവം നടന്ന കാരവാന്‍ എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ജനുവരി 30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മാനസികമായി തകര്‍ന്ന നടി കൗണ്‍സലിംഗിനും ട്രീറ്റ്‌മെന്റിനും ശേഷമാണ് കഴിഞ്ഞ 28ന് പരാതി നല്‍കിയത്.

പിന്നാലെ കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രഞ്ജിത്ത് കുടുങ്ങി. സംവിധായകനെ ഞായറാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയെങ്കിലും വീണ്ടും റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ന് വൈകിട്ട് നാലു വരെയാണ് രഞ്ജിത്തിന്‍റെ കസ്റ്റഡി കാലാവധി. ചൊവ്വാഴ്ച രാവിലെയാണ് രഞ്ജിത്തിന്‍റെ അപേക്ഷ പരിഗണിക്കുന്നത്.

Kerala

ബാറിലെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ, രണ്ട് പേർ കസ്റ്റഡിയിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഓട്ടോയിലെത്തിയ സംഘം യുവാവിനെ കൊലപ്പെടുത്തി. വയല സ്വദേശിയായ ശരത് കുമാർ ആണ് കൊല്ലപ്പെട്ടത്. കടയ്ക്കൽ അഞ്ചുമുക്കിന് സമീപത്തായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ എത്തിയ സംഘം യുവാവിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ രണ്ട് പേരെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെ‌ടുത്തിട്ടുണ്ട്. ബാറിൽ വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശരത്തും പ്രതികളും തമ്മിൽ വാക്കു തർക്കം ഉണ്ടായി. വീട്ടിലേക്ക് മടങ്ങിയ ശരത്തിനെ പ്രതികൾ പിൻതുടർന്നെത്തി ആക്രമിക്കുകയായിരുന്നു. അഞ്ചുമുക്കിലെ ഭാര്യ വീട്ടിൽ ആയിരുന്നു ശരത്തിന്‍റെ താമസം.

Kerala

പീഡനക്കേസ്; സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിന്‍റെ ജാമ്യപേക്ഷ തള്ളിയത്.

രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമാണെന്ന പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിച്ചു. രഞ്ജിത്തിന്‍റെ നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍റെ വാദം.

പോലീസ് കസ്റ്റഡിയിൽ ലഭിച്ച രഞ്ജിത്തിനെ ലൈംഗീകാതിക്രമം നടന്നുവെന്ന് പറയുന്ന കാരവനിൽ എത്തിച്ചടക്കം തെളിവെടുക്കും. കഴിഞ്ഞ ജനുവരിയിൽ ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി.

രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. 

രഞ്ജിത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. എസ്. രാജീവാണ് ഹാജരായത്. വിവാദത്തെ തുടർന്ന് ആദ്യം വക്കാലത്തെടുത്ത അഡ്വ. മുഹമ്മദ് സിയാദ് വക്കാലത്ത് ഒഴിഞ്ഞിരുന്നു. യുവനടി ലൈംഗിക അതിക്രമത്തിന് ഇരയായ സിനിമയിലെ ഐസിസി അംഗമായിരുന്നു സിയാദ്.

ഐസിസി അംഗമായിരുന്ന സിയാദ് രഞ്ജിത്തിനായി വക്കാലത്ത് എടുത്തത് വിവാദമായിരുന്നു. വിവാദങ്ങൾക്ക് താത്പര്യമില്ലാത്തതിനാലാണ് പിന്മാറ്റമെന്ന് സിയാദ് വ്യക്തമാക്കി.

Kerala

പെരുമ്പാവൂര്‍ ആള്‍ക്കൂട്ടക്കൊല: മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊച്ചി: പെരുമ്പാവൂരിലെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. അസം സ്വദേശിയായ നൂറുല്‍ ഹുസൈന്‍ (26) ആണ് കൊല്ലപ്പെട്ടത്. നൂറുല്‍ ഹുസൈന്‍ മോഷണ കേസുകളില്‍ അടക്കം പ്രതിയാണ്. അസം സ്വദേശികളായ ആറു പേരെയാണ് സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്തത്.

മൊബൈല്‍ ഫോണുകളും പണവും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊന്നത്. അസാം സ്വദേശികളായ അലാവുദ്ദീന്‍, മിനാരുള്‍, സാക്കിര്‍ ഹുസൈന്‍, ഹബീസുദീന്‍, ഹസന്‍ അലി, മുസമ്മില്‍ എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂര്‍ മുടിക്കലിലെ എ.എം വിനീര്‍ എന്ന സ്ഥാപനത്തില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.

പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനടുത്ത് എത്തിയ യുവാവിനെ മുറിയിലിട്ടാണ് തല്ലിക്കൊന്നത്. മരത്തടിയുടെ റോളര്‍ ഉപയോഗിച്ചായിരുന്നു അതിക്രൂരമായ മര്‍ദനം. യുവാവിന്‍റെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

Kerala

പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു; ആറ് ഇതരസംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ

കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. സംഭവത്തില്‍ ആറ് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ആസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മരിച്ചയാളും ഇതരസംസ്ഥാന തൊഴിലാളിയാണ്.

പെരുമ്പാവൂർ മുടിക്കലിലെ എഎം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് മൂന്ന് സഹോദരന്മാർ ഉൾപ്പെടെയുള്ള ആറ് പേർ ചേർന്ന് യുവാവിനെ മർദ്ദിക്കുകയായിരുന്നു.

പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ച് അടിച്ചതിനെ തുടർന്ന് ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതികളെ കമ്പനിയിൽ നിന്നുതന്നെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മരണമടഞ്ഞ ആളുടെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Kerala

പ്രധാനമന്ത്രി കൊച്ചിയിലെത്തി; നാവിക സേന വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. എൻഡിഎയുടെ പ്രചാരണ പരിപാടികൾക്കും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനുമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്.

നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്ററിൽ നാവിക സേന വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. അവിടെ നിന്നു മറൈൻ ഡ്രൈവിലുള്ള ആദ്യപരിപാടിയിലേക്ക് പങ്കെടുക്കാൻ പുറപ്പെടും.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ അഞ്ച് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തത്.

കോടതിയിൽ അദാലത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പോലീസ് അകാരണമായി കസ്റ്റഡിയിൽ എടുത്തെന്നാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

International

ചാരവൃത്തിയെന്നു സംശയം; ലണ്ടനിൽ നാലുപേർ കസ്റ്റഡിയിൽ

ലണ്ടൻ: ഇറാന്‍റെ രഹസ്യാനേഷ്വണ വിഭാഗത്തിനു വേണ്ടി ചാരവൃത്തി നടത്തിയെന്നു സംശയത്തിൽ ലണ്ടനിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു ഇറേനിയൻ പൗരനെയും മൂന്ന് ഇരട്ട ബ്രിട്ടീഷ്- ഇറേനിയൻ പൗരന്മാരെയുമാണ് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് കസ്റ്റഡിയിലെടുത്തത്.

ലണ്ടനിലെ ജൂതസമൂഹങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇവർ നടത്തിയ സംശയകരമായ ഇടപെടലുകളെത്തുടർന്നാണ് അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തവർ 22, 44, 52, 55 വയസുകാരാണ്. ദീർഘനാളായി ഇവർ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നു പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ നടത്തിയ പ്രത്യേക ദൗത്യത്തിനൊടുവിലാണ് നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങൾക്ക് പ്രത്യേകിച്ച്, ജൂതസമൂഹത്തിന് ആശങ്കയുണ്ടാക്കുന്ന തരത്തിൽ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ ഉടൻ പോലീസുമായി ബന്ധപ്പെടണമെന്ന് ലണ്ടനിലെ ഭീകരവിരുദ്ധ വിഭാഗം മേധാവി കമാൻഡർ ഹെലൻ ഫ്‌ളാനഗൻ പറഞ്ഞു.

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ബ്രിട്ടനിൽ ഇത്തരത്തിലുള്ള അറസ്റ്റ്.

Kerala

വീണയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു നേതാക്കളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ കെഎസ്‌യു നേതാക്കളെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കെ‌എസ്‌‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചു പേരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.

കഴിഞ്ഞ ദിവസം കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

എന്നാൽ പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷൻ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിക്കുകയായിരുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെയാണ് അതിക്രമമുണ്ടായത്. മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് രാഷ്ട്രീയപ്രേരിതമായ കള്ളക്കേസാണെന്നും കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിക്കുകയാണെന്നും കോൺഗ്രസും കെഎസ്‌യുവും ആരോപിക്കുന്നു.

Kerala

ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ ക്രമക്കേട്: പ്രതികളെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം :ലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ ക്രമക്കേട് കേസിലെ രണ്ട് പ്രതികളെയും രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ നൽകി. ഒന്നാം പ്രതിയും ക്ലര്‍ക്കുമായ സംഗീത്, രണ്ടാംപ്രതി അനില്‍ കുമാർ എന്നിവരെയാണ് ഫെബ്രുവരി 23 ഉച്ചയ്ക്ക് ഒരു മണി വരെ കസ്റ്റഡിയിൽ നൽകിയത്.

രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഇതിന് ശേഷമേ പരിഗണിക്കു. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

പ്രതി സംഗീതിന്‍റെ മാനസിക നിലയെക്കുറിച്ച് പഠിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു. പ്രതികളെ കസ്റ്റഡില്‍ ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് അപേക്ഷ നല്‍കിയപ്പോൾ സംഗീതിന് മാനസിക പ്രശ്നം ഉള്ളതായി പ്രതിഭാഗ അഭിഭാഷകൻ ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതേത്തുടർന്നാണ്. സംഗീതിനെ പരിശോധിച്ച് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയത്.

ലോട്ടറി തൊഴിലാളികള്‍ക്ക് അടയ്ക്കാനുളള അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തും ഇടനിലക്കാരനുമായ അനില്‍ കുമാറിന്‍റെ അക്കൗണ്ടിലേക്കും മാറ്റിയാണ് സംഗീത് 14 കോടി രൂപ തട്ടിയെടുത്തത്.

ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് മാത്രം 45 രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. അനില്‍ കുമാര്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ച് പ്രവര്‍ത്തിക്കുകയും ബാക്കി തുക ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇടുകയും ചെയ്തു എന്നാണ് വിജിലന്‍സ് കേസ്.

International

ഏഴ് പാക് സൈനികർ തടവിൽ; ഒരാഴ്ചത്തെ സമയം അനുവദിച്ച് ബിഎൽഎ

ഇസ്‌‌ലാമാബാദ്: പാക്കിസ്ഥാന്‍റെ ഏഴ് സൈനികരെ തടവിലാക്കി ബലൂച് ലിബറേഷൻ ആർമി. ഒരാഴ്ചയ്ക്കുള്ളിൽ പാക് സർക്കാരിന്‍റെ തടവിലുള്ള ബലൂച് ലിബറേഷൻ ആർമി അംഗങ്ങളെ കൈമാറിയില്ലെങ്കിൽ സൈനികരെ വധിക്കുമെന്നും ബിഎൽഎ അന്ത്യശാസന നൽകിയിട്ടുണ്ട്.

ബി‌എൽ‌എയുടെ മീഡിയ വിഭാഗമായ 'ഹക്കൽ' ആണ് വീഡിയോ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എന്നാൽ പാക്കിസ്ഥാൻ സർക്കാരും സൈന്യവും ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. "ഓപ്പറേഷൻ ഹെറോഫ്' രണ്ടാം ഘട്ടത്തിനിടെ 17 പാക് സൈനികരെ പിടികൂടിയതായി ബി‌എൽ‌എ പറയുന്നു.

ഇതിൽ 10 പേരെ പിന്നീട് വിട്ടയച്ചതായും ബിഎൽഎ അറിയിച്ചു. വിട്ടയച്ച 10 പേർ ബലൂചിസ്ഥാൻ സ്വദേശികളാണ്. ഇവരെ താക്കീത് നൽകി വിട്ടയച്ചതായി ബിഎൽഎ വ്യക്തമാക്കി. ഏഴ് പേർ ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്നാണ് ബിഎൽഎയുടെ അവകാശവാദം. ‌

ഇവരുടെ കുറ്റസമ്മത മൊഴി ബലൂച് വിചാരണ കോടതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബലൂച് നേതാക്കൾ പറയുന്നു. ബലൂച് ജനതയ്‌ക്കെതിരായ ആക്രമണങ്ങളിലും തിരോധാനങ്ങളിലും ഇവർക്ക് പങ്കുണ്ടെന്നാണ് ബിഎൽഎയുടെ ആരോപണം. അതേസമയം ബി‌എൽ‌എ പുറത്തുവിട്ട വീഡിയോയുടെ വിശ്വാസ്യത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Kerala

വയറ്റിലുണ്ട്, എക്സ്റേയിലുണ്ട്! പക്ഷേ, തൊണ്ടിമുതലിൽ ഇല്ല!

നിലമ്പൂർ: കുട്ടിയുടെ കഴുത്തിൽനിന്നു മോഷ്ടിച്ച മാല വിഴുങ്ങിയ സംഭവത്തിൽ പോലീസിനെ വട്ടം കറക്കി പ്രതി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമായി മാറി. തൊണ്ടി മുതലിനായുള്ള ദിവസത്തെ പോലീസിന്‍റെ കാത്തിരിപ്പ് നിഷ്പ്രഭമാക്കി പ്രതി വയറ്റിൽനിന്നു പുറത്തു വന്ന സ്വർണമാല ടോയ്‌ലറ്റിൽ ഒഴുക്കിക്കളഞ്ഞു.

ഇതോടെ തൊണ്ടി മുതൽ വീണ്ടെടുക്കാനാവാത്ത അവസ്ഥയായി. സിനിമയെ വെല്ലുന്ന ഈ മോഷണം അരങ്ങേറിയത് ഇക്കഴിഞ്ഞ ഒൻപതിനു രാത്രി നിലമ്പൂർ ജില്ലാ ആശുപത്രിക്കു സമീപമുള്ള ക്ലിനിക്കിലാണ്. ഇവിടെ ചികിത്സക്കെത്തിയ മമ്പാട് സ്വദേശിനിയുടെ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള മാലയാണ് പാലേമാട് സ്വദേശിയായ കല്ലൻ കുന്നൻ സമീന കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു പൊട്ടിച്ചെടുത്തതായി കേസുള്ളത്.

പിടിക്കപ്പെടുമെന്നു കണ്ടതോടെ യുവതി മാല വിഴുങ്ങി. പോലീസിൽ വിവരം അറിയിച്ചതോടെ ഇവരെ പിടികൂടി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്നു നടത്തിയ എക്സറേ പരിശോധനയിൽ മാല ശരീരത്തിനുള്ളിൽ കണ്ടെത്തി. തുടർന്നു വയറിളക്കാൻ എനിമ നൽകി കാത്തിരിപ്പായി.

രണ്ട് വനിതാ സിപിഒമാരെ ഇവരുടെ നീക്കം നിരീക്ഷിക്കാൻ ഡ്യൂട്ടിക്കു നിയോഗിക്കുകയും ചെയ്തു. എന്നാൽ, മാല പുറത്തു വരാത്ത സാഹചര്യത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് എനിമ നൽകിയെങ്കിലും തൊണ്ടി മുതൽ പുറത്തുവന്നില്ല. തുടർന്ന് കോടതിയിൽ ഹാജരാക്കി ആറു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി നിലമ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

എക്സ്റേയിലുണ്ട്!

പ്രത്യേക മുറിയിൽ താമസിപ്പിച്ച് വയറിളക്കാൻ വീണ്ടും എനിമ നൽകിയെങ്കിലും തൊണ്ടി മുതൽ മാത്രം ലഭിച്ചില്ല. ഇതേത്തുടർന്ന് കോഴിക്കാട് മെഡിക്കൽ കോളജിലേക്കു മാറ്റി. നിലമ്പൂർ പോലീസ് സ്റ്റേഷനിലെ രണ്ട് വനിതാ സിപിഒമാരെ ഡ്യൂട്ടിക്കും നിയമിച്ചു.

മെഡിക്കൽ കോളജിൽ വീണ്ടും നടത്തിയ എക്സ്റേ പരിശോധനയിൽ മാല ശരീരത്തിനുള്ളിൽ കാണപ്പെട്ടു. എന്നാൽ, ശനിയാഴ്ച രാത്രി പ്രതി ബാത്ത്റൂമിൽ പോയപ്പോൾ മാല പുറത്തു വന്നു. ഇതു നഷ്ടപ്പെടാതിരിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിപിഒമാർ ഇടപ്പെട്ടതോടെ ഇവരുടെ ഡ്യൂട്ടി തടസപ്പെടുത്തി പ്രതി ക്ലോസറ്റിൽ വെള്ളം ഒഴിച്ചു തൊണ്ടി മുതൽ ഒഴുക്കിക്കളഞ്ഞു.

കൂടുതൽ വകുപ്പുകൾ

വീണ്ടുമുള്ള എക്സ്‌റേ പരിശോധനയിൽ മാല കാണാത്തതിനാൽ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ പ്രതിയെ നിലമ്പൂർ സ്റ്റേഷനിലേക്കു തിരികെ കൊണ്ടുവന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ബോധപൂർവം തൊണ്ടി മുതൽ നശിപ്പിച്ചതിനുമുള്ള വകുപ്പുകൾകൂടി ചേർത്തു പ്രതിക്കെതിരെ കേസെടുത്തു.

നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്കു മാറ്റി. മാലയ്ക്കായി ദിവസങ്ങൾ നീണ്ട കാത്തിരിപ്പും പരിശ്രമവും നടത്തിയെങ്കിലും അതു നഷ്ടപ്പെട്ടതിന്‍റെ നിരാശയിലാണ് നിലമ്പൂർ പോലീസ്.

Kerala

പോക്‌സോ കേസ്: മുരാരി തന്ത്രിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; നടന്നത് ക്രൂരമായ അതിക്രമം

കൊല്ലം: പുത്തുരില്‍ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ 16വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മുരാരി തന്ത്രി എന്ന രാജന്‍ബാബുവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

നിലവില്‍ റിമാന്‍ഡിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡി അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതി നടത്തിയത് കരുതിക്കൂട്ടിയുള്ള ലൈംഗികാതിക്രമമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

സംഭവ സമയത്ത് ജ്യോതിഷാലയത്തില്‍ ഉണ്ടായിരുന്ന പ്രതിയുടെ ഭാര്യയുടെയും അമ്മയുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

Kerala

ദീപക്കിന്‍റെ മരണം; ഷിംജിതയെ കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയെ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകുന്നേരം അഞ്ച് വരെയാണ് കസ്റ്റഡി സമയം.

കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് നടപടി. പaലീസ് രണ്ട് ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ന് വൈകുന്നേരം വരെയാണ് അനുവദിച്ചത്.

അതേസമയം ബസില്‍ വച്ച് തനിക്ക് ലൈംഗീകാതിക്രമം നേരിടേണ്ടിവന്നു എന്ന വാദത്തിൽ ഉറച്ചുനില്‍ക്കുകയാണ് ഷിംജിത. മാധ്യമങ്ങളുടെ ചോദഗ്യത്തിന് "വെറുതെ ഒന്നും പറയില്ലല്ലോ' എന്നായിരുന്നു മാധ്യമങ്ങളോടുള്ള ഷിംജിതയുടെ പ്രതികരണം.

Kerala

ഒരുമിച്ച് ജീവനൊടുക്കാൻ പെൺസുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട്: എലത്തൂരിൽ പെൺസുഹൃത്തിനെ ഒരുമിച്ച് ജീവനൊടുക്കാൻ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ യുവാവ് തട്ടി മാറ്റുകയായിരുന്നു.

വൈശാഖൻ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്. വൈശാഖന്‍റെ സ്ഥാപനത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ആണെന്നായിരുന്നു കരുതിയിരുന്നത്.

എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. പിന്നീട് പോലീസ് വെശാഖനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Kerala

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് എസ്ഐടി കസ്റ്റഡിയിൽ

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി. ഒരു ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി പ്രതിയെ കസ്റ്റഡിയിൽ നൽകിയത്.

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടുന്നതിന്നാണ് തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് വിജിലൻസ് കോടതി പരിഗണിക്കും.

അതേസമയം, മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു സമർപ്പിച്ച ജാമ്യ ഹർജികളിൽ നാളെ വിധി പറയും.

Kerala

ശബരിമല സ്വർണക്കൊള്ള: എന്‍. വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു  

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കൊല്ലം വിജിലൻസ് കോടതി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് നടപടി.

കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. എ. പത്മകുമാര്‍ നേതൃത്വം നല്‍കിയ ബോര്‍ഡിലെ സിപിഎം നോമിനി ആയിരുന്നു വിജയകുമാര്‍.

Kerala

ഗുണ്ടാ നേതാവ് മരട് അനീഷ് പോലീസ് കസ്റ്റഡിയില്‍

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പോലീസ് കസ്റ്റഡിയില്‍. മുളവുകാട് പോലീസ് ആണ് ഇന്ന് രാവിലെ വളന്തകാടു ദ്വീപില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

നോര്‍ത്ത് പറവൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള മറ്റൊരു കേസിലെ പ്രതിക്കായി നടത്തിയ അന്വേഷണത്തിലാണ് മരട് അനീഷിനെ അവിടെ കണ്ടത്. തുടര്‍ന്ന് ഇയാളെ എറണാകുളം സെന്‍ട്രല്‍ പോലീസിന് കൈമാറി.

പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അനീഷിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. ഉച്ചയ്ക്കു ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് സെന്‍ട്രല്‍ പോലീസ് അറിയിച്ചു.

കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊച്ചി കേന്ദ്രീകരിച്ചുള്ള വന്‍ ഗുണ്ടാ സംഘത്തിന്‍റെ തലവനായ മരട് അനീഷ്. കുഴല്‍പ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രമണം തുടങ്ങിയ കേസുകളില്‍ മരട് അനീഷ് മുമ്പും പോലീസ് പിടിയിലായിട്ടുണ്ട്.

അനീഷ് ആന്‍റണി എന്ന മരട് അനീഷിനെ വാളയാര്‍ അതിര്‍ത്തിക്ക് സമീപത്തു നിന്ന് പോലീസ് സിനിമാസ്‌റ്റൈലില്‍ പിടികൂടിയതും അന്ന് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

Kerala

ടാൻസാനിയയിൽ നിന്ന് കശുവണ്ടി ഇറക്കുമതി; വ്യവസായി അനീഷ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ഇഡി  

കൊച്ചി: കശുവണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ വ്യവസായി അനീഷ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇന്ന് ഉച്ചയോടെ എറണാകുളത്തെ ഹോട്ടലിൽ നിന്നാണ് അനീഷ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്.

ടാൻസാനിയയിൽ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതിൽ 25 കോടിരൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡി കണ്ടെത്തൽ. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അനീഷ് ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും.

കൊച്ചി യൂണിറ്റിൽ നിന്നുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് 10 തവണ ഇഡി സമൻസ് അയച്ചിരുന്നു. എന്നാൽ അനീഷ് ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

ഇതേതുടർന്ന് ഇഡി എറണാകുളം കോടതയിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് കൊച്ചിയിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.

District News

രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെവരെ പോലീസ് കസ്റ്റഡിയില്‍

തിരുവല്ല: രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഞായറാഴ്ചയാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലായിരുന്ന രാഹുലിനെ ഇന്നലെ രാവിലെ തിരുവല്ല ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയശേഷമാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. മാങ്കൂട്ടത്തിലിനുനേരേ കോടതി പരിസരത്തും വഴിയിലും വന്‍ പ്രതിഷേധവും ചീമുട്ടയേറും ഉണ്ടായി.

കാനഡയില്‍ ജോലിയുള്ള കോട്ടയം സ്വദേശിനിയെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും തിരുവല്ലയിലെ ഹോട്ടലില്‍ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

റിമാന്‍ഡില്‍ മാവേലിക്കര സബ്ജയിലിലായിരുന്ന രാഹുലിനെ ഇന്നലെ തിരുവല്ല കോടതിയില്‍ എത്തിച്ചശേഷം തെളിവെടുപ്പിനുവേണ്ടി പോലീസ് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തേക്കുള്ള കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. വന്‍ പോലീസ് അകമ്പടിയോടെ തിരുവല്ലയിലെത്തിച്ച രാഹുലിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയശേഷമാണ് കോടതി സമയത്തിനു മുമ്പുതന്നെ പോലീസ് സുരക്ഷാവലയം ഒരുക്കി കോടതിമുറിയിലെത്തിച്ചത്. രാഹുലിന്‍റെ അഭിഭാഷകന്‍ അഭിലാഷ് ചന്ദ്രന്‍ ജാമ്യത്തിനുവേണ്ടി അപേക്ഷ നല്‍കിയെങ്കിലും കോടതി അനുവദിച്ചില്ല.


അതിജീവിത നേരിട്ടു ഹാജരായി പരാതി നല്‍കിയിട്ടില്ലെന്നും വൈദ്യപരിശോധയ്ക്കു വിധേയമാക്കിയിട്ടില്ലെന്നും ഇരുവർക്കും വൈദ്യപരിശോധന നടത്തിയ ശേഷമേ അറസ്റ്റ് രേഖപ്പെടുത്താവൂവെന്നു നിയമം നിലനില്‍ക്കേ ഈ നിയമങ്ങളെല്ലാം മറികടന്നാണ് രാഹുലിന്‍റെ അറസ്റ്റെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയപ്രേരിതമായും അന്യായമായും അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്നും വാദിച്ചു. 16ന് വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.

ജയിലിനുപുറത്ത് കരിങ്കൊടിയും ചീമുട്ടയേറും

മാവേലിക്കര: ലൈംഗിക പീഡനപരാതിയില്‍ റിമാൻഡിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്‌പെഷല്‍ സബ് ജയിലില്‍നിന്നു തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ പത്തോടെയാണു രാഹുലിനെ പോലീസ് ജയിലിനു പുറത്തേക്ക് എത്തിച്ചത്. പുഞ്ചിരിയോടെയാണ് രാഹുല്‍ പുറത്തേക്കിറങ്ങിയത്.

രാഹുൽ ജയിലിനുപുറത്തക്ക് എത്തിയതോടെ ശക്തമായ മുദ്രാവാക്യം വിളികളും പ്രതിഷേധവും ജയിലിനുപുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തി. പോലീസ് വാനിലേക്കു കയറ്റുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ രാഹുലിനെതിരേ മുട്ട എറിഞ്ഞത്. എന്നാല്‍ മുട്ട പോലീസ് വാനിലാണു പതിച്ചത്. ഇതിനിടെ പ്രതിഷേധക്കാര്‍ രാഹുല്‍ സഞ്ചരിച്ച പോലീസ് വാഹനത്തിനുനേരേ കരിങ്കൊടിയും കാണിച്ചു. പത്തനംതിട്ട നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി അനില്‍ റാവുത്തര്‍, കൂടല്‍ സിഐ സുധീര്‍, മാവേലിക്കര സിഐ സി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജയിലിനുപുറത്ത് കാത്തുകിടന്ന പോലീസ് വാനിലുള്ളിലേക്ക് രാഹുലിനെ കയറ്റിയത്. വാനിനുമുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ പണിപ്പെട്ടാണ് പോലീസ് നിയന്ത്രിച്ചത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി. വിഷ്ണു, സെന്‍ സോമന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Kerala

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ

തിരുവല്ല: ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘത്തിന്‍റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

കുറ്റാരോപിതനായ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിനു നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തു മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയത്. കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയേ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ പാലക്കാടു നിന്ന് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യ ഹർജി പ്രതിഭാഗം അഭിഭാഷകർ നൽകിയിരുന്നുവെങ്കിലും കോടതി പരിഗണിച്ചില്ല.

പോലീസ് റിപ്പോർട്ട് ലഭിച്ചിട്ടില്ലാത്തതിനാൽ ജാമ്യ ഹർജി പരിഗണിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

National

പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചു; പീഡനക്കേസ് പ്രതിയെ വെടിവച്ച് കീഴ്പെടുത്തി

ദിസ്പുർ: പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച പീഡനക്കേസിലെ പ്രതിയെ പോലീസ് വെടിവച്ചു കീഴ്പെടുത്തി. ആസാമിലെ കൊക്രഝർ ജില്ലയിലാണ് സംഭവം.

ഏറ്റുമുട്ടലിനിടെ രണ്ടു പോലീസുകാർക്കും പരിക്കേറ്റു. പ്രതി റഫീക്കുൽ ഇസ്‌ലാമിന്‍റെ കാലിനാണ് വെടിയേറ്റത്. പോലീസുകാരുടെ കൈകൾക്കും കാലുകൾക്കും പരിക്കേറ്റു.

റഫീക്കുലിനെ കൊക്രജാറിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാൾ ശുചിമുറിയിൽ പോകണമെന്ന് പോലീസുകാരോട് ആവശ്യപ്പെട്ടു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന പോലീസുകാരിൽ നിന്നും ആയുധം തട്ടിപ്പറിച്ച് ഇയാൾ രക്ഷപെടാൻ ശ്രമിച്ചു.

തടയാൻ ശ്രമിച്ച പോലീസുകാരെ ഇയാൾ ആക്രമിച്ചു. ഇതിനിടെയാണ് പോലീസ് ഇയാളെ കാലിന് വെടിവച്ച് കീഴ്പ്പെടുത്തിയത്.

പരിക്കേറ്റ പ്രതിയെ ആദ്യം കൊക്രഝർ ആർ‌എൻ‌ബി സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊക്രഝർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

കൊക്രജാർ പോലീസ് സ്റ്റേഷൻ പരിധിയിലെ പത്തരുഘട്ടിനടുത്തുള്ള ഒരു ലേബർ ക്യാമ്പിൽ അനാഥയും മാനസിക പ്രശ്നവുമുള്ള ഒരു സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് റഫീകുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

 

National

അയോധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമം; കാഷ്മീർ സ്വദേശിയെ കസ്റ്റഡിയിലെടുത്തു

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കാഷ്മീർ സ്വദേശിയായ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

കാഷ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് (55) എന്നയാളാണ് പിടിയിലായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച ഇയാൾ ‘സീതാ രസോയ്' ഭാഗത്ത് ഇരുന്നുകൊണ്ട് നിസ്കരിക്കാൻ ഒരുങ്ങിയെന്നാണ് ആരോപണം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

സംഭവത്തെ തുടർന്ന് ക്ഷേത്ര പരിസരത്ത് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇയാളുടെ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെടുകയും ഇയാളെ തടയുകയും ചെയ്തു. തുടർന്ന് ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനായി പ്രാദേശിക പോലീസിന് കൈമാറി.

ഇയാളുടെ അയോധ്യ സന്ദർശനത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് ഇന്‍റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചു. താൻ അജ്മീറിലേക്ക് പോകുകയായിരുന്നുവെന്നാണ് ഇയാൾ പ്രാഥമികമായി മൊഴി നൽകിയിരിക്കുന്നത്.

ഇയാളുടെ പക്കൽ നിന്നും കശുവണ്ടിയും ഉണക്കമുന്തിരിയും മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അയോധ്യ ഭരണകൂടമോ രാമക്ഷേത്ര ട്രസ്റ്റോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest News

Corehub Up