കൊല്ലം : കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി അഡ്വ. ബിന്ദു കൃഷ്ണയുടെ സ്വീകരണ ജാഥക്ക് നേരെ ഡിവൈഎഫ്ഐ ആക്രമണം.
മങ്ങാട് മണ്ഡലത്തിലെ സംഘം മുക്കിൽ വച്ചാണ് യുഡിഎഫ് പ്രവർതകർക്ക് നേരെ ആക്രമണം ഉണ്ടായത്. അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് നോക്കി നിൽക്കെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്.
എന്നാൽ അക്രമം തടയാനോ, അക്രമികളെ പിന്തിരിപ്പിക്കാനോ പോലീസ് തയാറായില്ല. യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയ്ക്ക് നേരെയും ആക്രമണം ഉണ്ടായി.
അക്രമം പോലീസ് തടയാതിരുന്നപ്പോൾ യുഡിഎഫ് പ്രവർത്തകർ സ്ഥാനാർഥിക്ക് സംരക്ഷണം ഒരുക്കേണ്ട സാഹചര്യം ഉണ്ടായി. അക്രമം സംബന്ധിച്ച് കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പോലീസിന്റെ നിഷ്ക്രിയത്വം അതിശയകരം: എ.കെ. ഹഫീസ്
കൊല്ലം : മങ്ങാട് വച്ചു ബിന്ദു കൃഷ്ണയുടെ സ്വീകരണ ജാഥയ്ക്ക് നേരെ ഡിവൈഎഫ്ഐ ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടപ്പോൾ പോലീസ് നിഷ്ക്രിയത്വം പാലിച്ചത് അമ്പരപ്പിച്ചുവെന്ന് യുഡിഎഫ് സെൻട്രൽ ഇലക്്ഷൻ കമ്മിറ്റി ചെയർമാൻ എ.കെ. ഹഫീസ് പറഞ്ഞു.
പോലീസ് അക്രമം തടയാൻ പോലും ഇടപെട്ടില്ല എന്നത് ഖേദകരമാണ്. ബിന്ദു കൃഷ്ണ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന നേതാവാണ്. അതിനെ അക്രമം കൊണ്ട് കീഴ്പ്പെടുത്താൻ കഴിയില്ലെന്നും എ.കെ. ഹഫീസ് പറഞ്ഞു.