Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhaka

ശ്രീരാമ പ്രതിമയുടെ പണി തടസപ്പെടുത്തി; ധാക്കയിൽ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകൾ

ധാക്ക: ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ധാക്കയിൽ വൻ പ്രതിഷേധം. ബംഗ്ലാദേശിൽ നിർമാണത്തിലിരുന്ന ശ്രീരാമ പ്രതിമയുടെ പണി തടസപ്പെടുത്തുകയും രാമചിത്രത്തെ അപമാനിക്കുകയും ചെയ്തതിനെതിരെയാണ് തലസ്ഥാനമായ ധാക്കയിൽ ആയിരക്കണക്കിന് ആളുകൾ ‘ജയ് ശ്രീറാം' വിളികളുമായി പന്തംകൊളുത്തി പ്രകടനം നടത്തിയത്.

ബംഗ്ലാദേശിലെ രംഗ്പൂരിന് സമീപം ഗായ്ബന്ധ ജില്ലയിലെ പലാഷ്ബാരിയിൽ നിർമിച്ചുകൊണ്ടിരുന്ന 81 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ നിർമാണം ഇസ്ലാമിസ്റ്റ് സംഘടനകളുടെ ഭീഷണിയെ തുടർന്ന് തടസപ്പെട്ടിരുന്നു. ക്ഷേത്ര സമുച്ചയത്തിന്‍റെ ഭാഗമായി 22 കോടി ചെലവിൽ നിർമിക്കുന്ന ഈ പദ്ധതിയുടെ 80 ശതമാനം പണികളും പൂർത്തിയായതായിരുന്നു. ഇതിന് പിന്നാലെ ഈ മാസം ആദ്യം നടന്ന ഒരു പ്രതിഷേധ പ്രകടനത്തിനിടെ അക്രമികൾ ശ്രീരാമന്‍റെ ചിത്രത്തിന് മേൽ ചെരുപ്പ് വച്ച് അപമാനിച്ചതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണമായത്.

ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതികളെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. താലിഖ് റഹ്മാന്‍റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ നിഷ്ക്രിയത്വം പാലിക്കുകയാണെന്ന് ആരോപിച്ച ഹൈന്ദവ സംഘടനകൾ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ 72 മണിക്കൂർ സമയം നൽകിയിട്ടുണ്ട്. പ്രതിമ നിർമാണത്തിന് അനുമതി നൽകിയില്ലെങ്കിൽ ബംഗ്ലാദേശിലെ എല്ലാജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമിക്കുമെന്ന് ഹിന്ദു മഹാജോട്ട് മുന്നറിയിപ്പ് നൽകി.

International

17 വർഷത്തിനുശേഷം താരിഖ് റഹ്‌മാൻ ബംഗ്ലാദേശിൽ മടങ്ങിയെത്തി

ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്‌ടിംഗ് ചെയർമാനും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്‌മാൻ 17 വർഷത്തെ ലണ്ടൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തി. ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിഎൻപിയെ നയിക്കുന്ന അദ്ദേഹം അടുത്ത പ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

ക്രിസ്മസ് ദിനത്തിൽ ധാക്കയിൽ വിമാനമിറങ്ങിയ താരിഖിനെ സ്വാഗതം ചെയ്യാനായി പതിനായിരങ്ങളാണു കാത്തുനിന്നത്. മുതിർന്ന ബിഎൻപി നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. ബംഗ്ലാ മണ്ണിൽ കാലുകുത്തുന്നതിനു മുന്പായി താരിഖ് ഷൂസുകൾ ഊരിമാറ്റി.

“പ്രിയ ബംഗ്ലാദേശ്” എന്നു പറഞ്ഞുകൊണ്ടാണ്, വിമാനത്താവളത്തിലെ സ്വീകരണ വേദിയിൽ അദ്ദേഹം പ്രസംഗം തുടങ്ങിയത്. ജനാധിപത്യത്തിലൂന്നിയ സാന്പത്തിക ശക്തിയായ ബംഗ്ലാദേശാണ് താൻ സ്വപ്നം കാണുന്നതെന്നും സമാധാനമാണ് ബംഗ്ലാദേശിനു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സമഗ്ര ബംഗ്ലാദേശ് പടുത്തുയർത്താനായി മുസ്‌ലിം, ഹിന്ദു, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങൾ തനിക്കൊപ്പം നിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. വിമാനത്താവളത്തിൽനിന്നു ധാക്കയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അമ്മ ഖാലിദയെ കാണാനാണ് താരിഖ് പോയത്.

മൂന്നുവട്ടം പ്രധാനമന്ത്രിയായ ഖാലിദയുടെയും മുൻ പ്രസിഡന്‍റ് സിയാവുർ റഹ്‌മാന്‍റെയും മകനായ താരിഖ്, ഷേഖ് ഹസീന ഭരണകൂടത്തിന്‍റെ രാഷ്‌ട്രീയ വേട്ടയാടലിൽനിന്നു രക്ഷപ്പെടാനായി 2008 മുതൽ കുടുംബത്തിനൊപ്പം ലണ്ടനിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു.

ഫെബ്രുവരിയിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഷേഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്കു മത്സരിക്കാൻ അനുമതിയില്ല. അതിനാൽ ബിഎൻപിക്ക് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചേക്കും.

National

ഇന്ത്യൻ ഹൈക്കമ്മീഷണറെ വീണ്ടും വിളിച്ചുവരുത്തി ബംഗ്ലാദേശ്

ധാക്ക: ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.

ഇന്ത്യയിലെ ബംഗ്ലാദേശ് നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ സെക്രട്ടറി അസദ് ആലം സിയാം ഹൈക്കമ്മീഷണറെയും ഡെപ്യൂട്ടി ഹൈക്കമ്മീഷണറെയും വിളിച്ചുവരുത്തിയതെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ നയതന്ത്രകാര്യാലയങ്ങൾക്കുള്ള സുരക്ഷ വർധിപ്പിക്കണമെന്ന് അഭ്യർഥനയും കൂടിക്കാഴ്ചയിൽ മുന്നോട്ടു വച്ചിട്ടുണ്ട്.

പത്ത് ദിവസങ്ങൾക്കുള്ളിൽ രണ്ടാം തവണയാണ് പ്രണയ് വർമയെ ഇത്തരത്തിൽ വിളിച്ചുവരുത്തുന്നത്.

വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിൽ അഭയം തേടുന്ന പക്ഷം ഉടനടി അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിന് കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

International

വിദ്യാർഥിനേതാവിന്‍റെ കൊലപാതകം: ധാക്കയിൽ സുരക്ഷ വർധിപ്പിച്ചു

ധാക്ക: ബംഗ്ലാദേശിൽ കൊല്ലപ്പെട്ട വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ (32) സംസ്കാരം ഇന്നലെ നടന്നു. അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വൻ തോതിൽ സുരക്ഷാ ഭടന്മാരെ വിന്യസിച്ചു.

ഹസീന ഭരണകൂടത്തെ താഴെയിറക്കിയ വിദ്യാർഥിപ്രക്ഷോഭത്തിന്‍റെ നേതാക്കളിലാരാളായ ഹാദിയുടെ മരണം ബംഗ്ലാദേശിൽ വലിയ അക്രമപ്രവർത്തനങ്ങൾക്കു വഴിവച്ചിരുന്നു.

കഴിഞ്ഞയാഴ്ച തലയ്ക്കു വെടിയേറ്റ ഹാദി വ്യാഴാഴ്ച സിംഗപ്പൂരിലെ ആശുപത്രിയിൽ മരിക്കുകയായിരുന്നു. മരണവാർത്തയ്ക്കു പിന്നാലെ തലസ്ഥാനമായ ധാക്കയിൽ ദിനപത്രങ്ങളുടെ ഓഫീസുകൾ ആക്രമിക്കപ്പെട്ടു. ഇന്ത്യൻ അസി. ഹൈകമ്മീഷണറുടെ വസതിക്കു നേർക്കു കല്ലേറുണ്ടായി.

ഹാദിയുടെ സംസ്കാര ചടങ്ങുകളോടനുബന്ധിച്ച് അക്രമങ്ങളുണ്ടാകാതിരിക്കാനായി ധാക്കയിൽ പോലീസിനെയും അർധസൈന്യത്തെയും വിന്യസിച്ചു.

ബംഗ്ലാദേശ് പാർലമെന്‍റ് മന്ദിരത്തിൽ നടന്ന പ്രാർഥനയ്ക്കുശേഷം ധാക്ക യൂണിവേഴ്സിറ്റി സെൻട്രൽ മോസ്കിലാണു മൃതദേഹം സംസ്കരിച്ചത്. ബംഗ്ലാദേശിലെ ഇടക്കാലഭരണകൂടം ഇന്നലെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.

വ്യാഴാഴ്ച രാത്രി ജനക്കൂട്ടം നടത്തിയ അക്രമങ്ങൾക്ക് ഏകോപന സ്വഭാവമുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഹാദിയുടെ മരണത്തെക്കുറിച്ചും തുടർന്നുണ്ടായ അക്രമങ്ങളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ പോലുള്ള സംഘടനകൾ ആവശ്യപ്പെട്ടു.

International

ബംഗ്ലാദേശിൽ ഭൂകന്പം; അഞ്ച് മരണം

ധാക്ക: ബംഗ്ലാദേശിൽ ഇന്നലെയുണ്ടായ ഭൂകന്പത്തിൽ ഒരു കുട്ടി അടക്കം അഞ്ചു പേർ മരിക്കുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ ധാക്കയ്ക്ക് 50 കിലോമീറ്റർ വടക്കുപടിഞ്ഞാറ് നർസിംഗ്ഡി എന്ന സ്ഥലത്തുണ്ടായ ഭൂകന്പം റിക്‌ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി.

ധാക്ക അടക്കം പല സ്ഥലങ്ങളിലും കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. ഇന്ത്യൻ അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ കുലുക്കമുണ്ടായെങ്കിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.
ധാക്ക യൂണിവേഴ്സിറ്റി വിദ്യാർഥികൾ, ഗാസിപുർ നഗരത്തിലെ ഫാക്‌ടറി തൊഴിലാളികൾ, നർസിംഗ്ഡി നിവാസികൾ എന്നിവർക്കാണു പരിക്കേറ്റതെന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് അറിയിച്ചു.

ആറുനില കെട്ടിടത്തിന്‍റെ കൈവരി തകർന്നാണ് മൂന്നു പേർ മരിച്ചതെന്നു പോലീസ് പറഞ്ഞു. ജനനിബിഡമായ ധാക്കയിൽ അനുഭവപ്പെട്ട കുലുക്കം നഗരവാസികളെ പരിഭ്രാന്തരാക്കി. കെട്ടിടങ്ങളിലുണ്ടായിരുന്നവർ തെരുവുകളിലേക്കോടി.

Latest News

Corehub Up