ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
അനധികൃതമായി ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം റെയ്നയുടെ 6.64 കോടി രൂപയുടെ മൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ധവാന്റെ 4.5 കോടിയുടെ സ്ഥാവര സ്വത്തുക്കളും കണ്ടുകെട്ടാനുള്ള താൽകാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.