കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. രണ്ടാംദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സെന്ന നിലയിലാണ്. 59 റണ്‍സുമായി ധ്രുവ് ജുറെലും 63 റൺസോടെ റിഷഭ് പന്തുമാണ് ക്രീസില്‍.
നേരത്തെ, അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 300 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആറ് റണ്‍സെടുത്ത സാരാന്‍ഷ് ജെയിനിന്‍റെ വിക്കറ്റ് മാത്രമാണ് ആദ്യ സെഷനില്‍ നഷ്ടമായത്.
പിന്നാലെ, ആദ്യ ദിനം പരിക്കുമൂലം റിട്ടയേര്‍ട്ട് ഹര്‍ട്ടായി മടങ്ങിയ ഋഷഭ് പന്ത് ജുറെലിനൊപ്പം ക്രീസിലുറച്ചു നിന്നു പോരാടുകയായിരുന്നു.