Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DigitalIndia

Special

ബംഗാളിലെ തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ ഒരു കൗതുകക്കാഴ്ച

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കുകൾക്കിടയിൽ ജാർഗ്രാമിലെ ഒരു റോഡരികിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ വാഹനവ്യൂഹം നിർത്തി പുറത്തിറങ്ങിയത് കൗതുകമുണർത്തുന്ന കാഴ്ചയായി.

വഴിയോരത്തെ ഒരു ചെറിയ ജാൽമുറി സ്റ്റാളിലെത്തിയ അദ്ദേഹം, കടയുടമയായ വിക്രം സാഹയുമായി കുറച്ചുനേരം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു.

ബീഹാറിലെ ഗയയിൽ നിന്നെത്തി കഴിഞ്ഞ 10 വർഷമായി കട നടത്തുന്ന വിക്രമിനെ സംബന്ധിച്ചിടത്തോളം, ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമായാണ് ഈ സന്ദർശനം മാറിയത്.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പ്രധാനമന്ത്രിയുടെ പണമിടപാടുമായി ബന്ധപ്പെട്ട് ഒരു ചെറിയ തർക്കവും ഉയർന്നു. ഡിജിറ്റൽ ഇന്ത്യയുടെ കാലത്ത് എന്തുകൊണ്ട് യുപിഐ വഴി പണമടച്ചില്ല എന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകനായ തെഹ്‌സീൻ പൂനവാല ഉന്നയിച്ചതോടെ, ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല മറുപടിയുമായി എത്തി.

കടയുടമയുടെ കയ്യിൽ യുപിഐ സംവിധാനം ഉണ്ടായിരുന്നുവെന്നും, എന്നാൽ ആ 10 രൂപ നോട്ട് ഒരു സ്നേഹസമ്മാനമായി സൂക്ഷിക്കാനാണ് പ്രധാനമന്ത്രി അത് നൽകിയതെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.

2016-ൽ തുടങ്ങിയ യുപിഐ ഇന്ന് ഗൾഫ് നാടുകളിലും യൂറോപ്പിലും വരെ പടർന്ന് ഇന്ത്യയുടെ ഡിജിറ്റൽ പ്രതാപം ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുമ്പോഴും, സാധാരണക്കാരോടുള്ള പ്രധാനമന്ത്രിയുടെ ഈ ലാളിത്യം വലിയ ചർച്ചയായിരിക്കുകയാണ്.

ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ബംഗാൾ തിരഞ്ഞെടുപ്പിന്‍റെ ചൂടേറിയ അന്തരീക്ഷത്തിനിടയിൽ നടന്ന ഈ സംഭവം രാഷ്ട്രീയ നിരീക്ഷകർ ഏറെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.

Latest News

Corehub Up