തൃശൂർ: സംസ്ഥാന സമിതി മാതൃകയിൽ വിപുലീകൃത ജില്ലാ കമ്മിറ്റികൾ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തിൽ ചേരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
പോരായ്മകൾ ബാധിക്കാത്ത ഒരു ഘടകമോ പ്രവർത്തകരോ സിപിഎമ്മിൽ ഇല്ല. പാർട്ടി പ്രവർത്തകർക്കിടയിൽ ജാഗ്രതക്കുറവും പോരായ്മകളും ഉണ്ടായിരിക്കും.
വിട്ടുപോയ ആളുകളെ മടക്കിക്കൊണ്ടുവരും. കഴിഞ്ഞ സർക്കാരിനെതിരേ വ്യാജ ആഖ്യാനങ്ങൾ സൃഷ്ടിക്കുകയാണു ചെയ്തതെന്നും എം.എം. ബേബി പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന്, റിപ്പോർട്ടർ ചാനലിലെ പൊലിസ് നടപടിയെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. മാനേജ്മെന്റിന്റെ ഭാഗത്തു തെറ്റുണ്ടെങ്കിൽ അന്വേഷിച്ചു കണ്ടെത്തട്ടെ.
ചാനലിൽ പരിശോധനയ്ക്കെത്തിയ പൊലിസ് വനിതകളടക്കമുള്ള മാധ്യമപ്രവർത്തകരുടെയും സ്ഥാപനത്തിന്റെയും ഫോണുകൾ പിടിച്ചുവച്ചു. സ്ഥാപന ഉടമകൾ ഉൾപ്പെട്ട കേസ് അന്വേഷിക്കാനാണ് എത്തിയതെന്നാണു പൊലിസ് പറഞ്ഞത്.
അതിന് എഡിറ്റോറിയൽ വിഭാഗത്തെ അന്വേഷണപരിധിയിൽ കൊണ്ടുവരേണ്ട കാര്യമില്ലെന്നും എഡിറ്റോറിയൽ റൂമുകളിൽ കടന്നുചെന്നുള്ള അതിക്രമങ്ങൾ ഓർമയിലില്ലെന്നും എം.എ. ബേബി പറഞ്ഞു.