Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DivanKalari

America

ഹൂസ്റ്റൺ ഓണാഘോഷ വേദിയിൽ കേരളത്തിന്‍റെ ആയോധന പൈതൃകം തീർത്ത് ദിവാൻ കളരി

ഹൂസ്റ്റൺ: കേരളത്തിന്‍റെ തനതായ ആയോധനകലയായ കളരിപ്പയറ്റിന്‍റെ കരുത്തും മനോഹാരിതയും അച്ചടക്കവും അമേരിക്കൻ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ച് ഹൂസ്റ്റൺ ദിവാൻ കളരി ശ്രദ്ധേയമായി.

ഹൂസ്റ്റണിലെ ഓണാഘോഷ വേദിയിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സാംസ്കാരിക പൈതൃകം പുതിയ തലമുറയ്ക്കും പ്രവാസി സമൂഹത്തിനുമായി അരങ്ങേറിയത്.

മികച്ച ചുവടുകൾ, മെയ്‌വഴക്കം, പ്രതിരോധമുറകൾ എന്നിവയുടെ മനോഹരമായ ഏകോപനമാണ് ഈ കളരിപ്പയറ്റ് പ്രദർശനത്തിൽ കാണാനായത്.

കളരിപ്പയറ്റ് കേവലം ഒരു യുദ്ധമുറ മാത്രമല്ല, മറിച്ച് ശരീരത്തെയും മനസിനെയും ഒരുപോലെ പരിശീലിപ്പിക്കുന്ന ഒരു ലൈഫ്‌സ്റ്റൈലും കേരളത്തിന്‍റെ സാംസ്കാരിക ഓർമയുടെ ഭാഗവുമാണ്.

മെയ്‌വഴക്കം, ബാലൻസ്, ഏകാഗ്രത, വേഗത, ആത്മനിയന്ത്രണം, ധൈര്യം എന്നിവ വളർത്താൻ ഈ പരിശീലന രീതി സഹായിക്കുന്നു. പരമ്പരാഗതമായി കളരിപ്പയറ്റ് അഭ്യസിക്കുന്ന സ്ഥലത്തെ കളരി എന്നും പരിശീലകനെ ഗുരുക്കൾ എന്നുമാണ് വിളിക്കുന്നത്.

ഓണം എന്നത് ഒരു ആഘോഷം മാത്രമല്ല, തലമുറകളെ അവരുടെ വേരുകളുമായി ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക അനുഭവം കൂടിയാണ്. അതുകൊണ്ടുതന്നെ ഓണാഘോഷ വേദിയിൽ ഈ അവതരണം നടത്തിയതിന് പ്രത്യേക പ്രാധാന്യമുണ്ട്.

നാട്ടിൽനിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് കേരളത്തെ വെറും ഭക്ഷണത്തിലൂടെയും വസ്ത്രത്തിലൂടെയും പാട്ടിലൂടെയും നൃത്തത്തിലൂടെയും മാത്രമല്ല, നമ്മുടെ തനതായ ശരീരസംസ്കാരത്തിലൂടെയും ആയോധന പൈതൃകത്തിലൂടെയും പരിചയപ്പെടുത്തുകയാണ് ദിവാൻ കളരി ചെയ്യുന്നത്.

മതം, പ്രായം, സ്ത്രീ-പുരുഷ ഭേദം എന്നിവയ്ക്കതീതമായ ഒരു പരിശീലന കേന്ദ്രമാണ് ദിവാൻ കളരി. എല്ലാവർക്കും ഒരുപോലെ കടന്നുവരാനും പഠിക്കാനും വളരാനും കഴിയുന്ന ഒരിടമായിട്ടാണ് ഇത് പ്രവർത്തിക്കുന്നത്.

ശരീരത്തെ ഒരു ആയുധമാക്കുന്നതിനേക്കാൾ, അതിനെ അറിയാനും നിയന്ത്രിക്കാനും സംരക്ഷിക്കാനും പഠിപ്പിക്കുന്ന ഇടമാണിത്. കുട്ടികൾക്കും കൗമാരക്കാർക്കും മുതിർന്നവർക്കുമായി പരിശീലനം നൽകുന്നുണ്ടെന്നും ശരീരവഴക്കം, ബാലൻസ്, ഏകാഗ്രത, കോഓർഡിനേഷൻ, ആത്മവിശ്വാസം എന്നിവയാണ് പ്രധാന നേട്ടങ്ങളെന്നും ദിവാൻ കളരിയുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.

പ്രവാസലോകത്തെ കുട്ടികൾക്ക് കേരളത്തിന്‍റെ പൈതൃകവുമായി ജീവനുള്ള ഒരു ബന്ധം സ്ഥാപിക്കാൻ ഇത് വലിയ അവസരമാണ് നൽകുന്നത്. ഇതിനുമുൻപും ടെക്‌സസിലെ മറ്റൊരു മലയാളി ഓണാഘോഷ വേദിയിൽ ഇവരുടെ പ്രത്യേക കളരിപ്പയറ്റ് പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു.

കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കുമായി ദിവാൻ കളരിയിൽ സ്ഥിരമായി ക്ലാസുകൾ നൽകുന്നുണ്ട്. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രി ഏഴ് മുതൽ ഒമ്പത് വരെയും ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പരിശീലന സമയം.

Latest News

Corehub Up