ബംഗളൂരു: കുടുംബ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ബംഗളൂരുവിലുണ്ടായ സംഭവത്തിൽ സിവിൽ എൻജിനീയറായ സുമന്ത് ജെയിനും സോഫ്റ്റ്വെയർ എൻജിനീയറായ ഭാര്യ പദ്മാവതിയുമാണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായിരുന്നു. തർക്കത്തിനിടെ സുമന്ത് പദ്മാവതിയെ മർദിക്കുകയും തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തുടർന്ന് സുമന്ത് അമ്മയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. പിന്നാലെ ആത്മഹത്യാ സന്ദേശവും അയച്ചു.
സന്ദേശം ലഭിച്ചതോടെ അമ്മ ഉടൻതന്നെ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുടമ എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.