തിരുവനന്തപുരം: ഗവർണർ പങ്കെടുത്ത വേദിയിൽ ചട്ടന്പിസ്വാമിയുടെ ജീവചരിത്രഗ്രന്ഥത്തിന്റെ പുറംചട്ട മാത്രം തയാറാക്കി വെള്ളപേപ്പർ പുസ്തക രൂപത്തിലാക്കി പ്രകാശനം ചെയ്ത സംഭവത്തിൽ സംസ്കൃത സർവകലാശാല സീനിയർ പബ്ലിക്കേഷൻ ഓഫീസറുടെയും ചുമതല വഹിച്ചിരുന്ന ഡോ. ലിസി മാത്യുവിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് നൽകാൻ വൈസ് ചാൻസലർ ഡോ. സിസാ തോമസ് ഉത്തരവിട്ടു.
സർവകലാശാലയുടെ അധിക ചുമതലകൂടി വഹിക്കുന്ന,സാങ്കേതിക സർവകലാശാല വിസി ഡോ. സിസാ തോമസ് വിസിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നോട്ടീസ് നല്‍കിയത്.
ചട്ടന്പിസ്വാമിയുടെ മഹാസമാധിവാർഷികത്തോട് അനുബന്ധമായി ഡോ. എ.വി.ശങ്കരൻ രചിച്ച "തീർഥപാദപുരാണം എന്ന ജീവചരിത്രഗ്രന്ഥം പന്മന ആശ്രമത്തിൽ വച്ച് ഗവർണറുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യാൻ തീരുമാനിച്ചതിനു തൊട്ടുമുന്‍പാണ് നാലു വാല്യങ്ങൾ ഒഴികെ ബാക്കിയുള്ളവ പുറംചട്ട മാത്രമുള്ള പ്രിന്റ് ചെയ്യാത്തതാണെന്നു കണ്ടെത്തിയത്.