Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drone Light Shows

മാറി ചിന്തിക്കാം... സുരക്ഷ മുഖ്യം

ആകാശം വർണങ്ങളാൽ പൂത്തുലയുമ്പോൾ, അതേ ആകാശം തന്നെ പ്രതിധ്വനിക്കുന്ന മുഴക്കം കാതുകളിൽ നിറയുമ്പോൾ കേരളീയന് അത് വെറുമൊരു കാഴ്ചയല്ല, അത് ഒരു വികാരമാണ്. അതുകൊണ്ട് തന്നെ വെടിക്കെട്ട് കേരളത്തിന്‍റെ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു പാരമ്പര്യമായി മാറിയിരിക്കുന്നു.

വെടിക്കെട്ട് രാസപ്രവർത്തനത്തിന്‍റെ ഫലമായി ഉണ്ടാകുന്ന ഒന്നാണ്. കരി, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ എന്നിവ ചേർന്ന ബ്ലോക്ക് പൗഡർ അടിസ്ഥാനമാക്കിയ ഒരു exothermic redox reaction ആണ് അതിന്റെ കാതൽ. എന്നാൽ ആ പ്രവർത്തനം ആവശ്യമായ രീതിയിൽ നടക്കണമെങ്കിൽ ഘടന അത്യന്താപേക്ഷിതമാണ്.

Shell, Stars, Fuse, Lift Charge എന്നിവ ചേർന്നതാണ് ഒരു വെടിക്കെട്ടിന്‍റെ അടിസ്ഥാന ഘടന. വിവിധ ലോഹ സംയുക്തങ്ങൾ കത്തുമ്പോൾ electrons excited ആകുന്നു എന്നാൽ തണുക്കുമ്പോൾ പ്രകാശം പുറത്തുവരുന്നു, അതാണ് നിറങ്ങൾക്ക് കാരണമാകുന്നത്.

അലുമിനിയം പൊടിയും പൊട്ടാസ്യം പെർക്ലോറേറ്റും ഒതുക്കിയ സ്ഥലത്ത് കത്തുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്. ഘടനയിലെ വ്യത്യാസമനുസരിച്ച് വെടിക്കെട്ടിന്‍റെ തരങ്ങളും മാറുന്നു, ഒറ്റ shell-ൽ പൊട്ടിത്തെറിക്കുന്ന Aerial Shells, ഒന്നിനുപിറകെ ഒന്നായി തീ ഉതിർക്കുന്ന Roman Candles, ഭൂമിയോടു ചേർന്ന് കറങ്ങുന്ന Catherine Wheels അങ്ങനെ ഓരോന്നും വ്യത്യസ്ത ഘടനയുടെ ഫലമാണ്.

ഇത്രയും സങ്കീർണമായ ഒരു രാസപ്രവർത്തനം, വിവിധ തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുന്നു. ലോകമെമ്പാടും നടന്ന വെടിക്കെട്ട് ദുരന്തങ്ങൾ ഇതിന്‍റെ അപകടസാധ്യത എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.

2000-ൽ നെതർലൻഡ്സിലെ Enschede-ൽ നിയമവിരുദ്ധമായി സൂക്ഷിച്ച വെടിക്കെട്ട് 23 ജീവനുകൾ അപഹരിച്ചു. 2009-ൽ ഫിലിപ്പൈൻസിൽ നടന്ന വെടിക്കെട്ട് അപകടത്തിൽ 6 പേര് മരണമടഞ്ഞു. 2017-ൽ മെക്സിക്കോയിലെ വെടിക്കെട്ട് കടയിൽ ഉണ്ടായ സ്ഫോടനത്തിൽ 24 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

2023 ജൂലൈയിൽ തായ്‌ലൻഡിൽ 12 പേർ മരിക്കുകയും 100-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2024 ജനുവരിയിൽ തായ്‌ലൻഡിൽ വീണ്ടും 23 തൊഴിലാളികൾ ജീവൻ നഷ്ടപ്പെട്ടു. ഇന്നിപ്പോൾ ആ ദുരന്തങ്ങളുടെ നീണ്ട നിര 2026-ൽ തൃശൂർ മുണ്ടത്തിക്കോട്ടും എത്തി നിൽക്കുന്നു.

ദുരന്തങ്ങളെ തുടർന്ന് ഒട്ടേറെ രാജ്യങ്ങൾ കർശന നടപടികളിലേക്ക് നീങ്ങി. ഫിൻലൻഡും നെതർലൻഡ്സും സ്വകാര്യ വെടിക്കെട്ടിന്‍റെ സമയം നിയന്ത്രിച്ചും safety glasses നിർബന്ധമാക്കിയും വ്യാപക ബോധവത്കരണ കാമ്പയ്‌നുകൾ നടത്തിയും അപകടനിരക്ക് ഗണ്യമായി കുറച്ചു.

ചൈന നഗരപ്രദേശങ്ങളിൽ വെടിക്കെട്ട് നിരോധിക്കുകയും ലംഘനങ്ങൾക്ക് കർശന ശിക്ഷ ഏർപ്പെടുത്തുകയും ചെയ്തു. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ലൈസൻസുള്ള പ്രൊഫഷണലുകൾക്ക് മാത്രം പൊതു പ്രദർശനം അനുവദിക്കുന്ന നിയമം നിലവിൽ വന്നു.

എന്നാൽ ചില രാജ്യങ്ങൾ വെടിക്കെട്ടിനെ നിയന്ത്രിക്കുക മാത്രമല്ല, അതിന് ബദൽ കണ്ടെത്തുകയും ചെയ്തു. വെടിക്കട്ട് മൂലം ഉണ്ടാക്കുന്ന മലിനീകരണം, വന്യജീവികൾക്ക് ഉണ്ടാകുന്ന ശല്യം, അമിത ശബ്ദം മൂലം PTSD രോഗികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇവയാലെല്ലാം ലോകമെമ്പാടുമുള്ള നഗരങ്ങൾ വെടിക്കെട്ടിൽ നിന്ന് ഡ്രോൺ ലൈറ്റ് ഷോസിലേക്ക് മാറുവാൻ കാരണമായി.

ഇതു വെടിക്കെട്ടിനെ അപേക്ഷിച്ച് പുകയില്ലാത്ത, തീജ്വാലയില്ലാത്ത, പരിസ്ഥിതി സൗഹൃദമായ ഒന്നാണ്,ന്യൂ യോർക്കിൽ 2024 New Year’s Eve-ൽ വെടികെട്ട് ഒഴിവാക്കി 500 ഡ്രോൺസ് ഉപയോഗിച്ചു. 2024-ൽ ലോകമെമ്പാടും 1500-ലധികം ഡ്രോൺ ലൈറ്റ് ഷോസ് നടന്നു.

സീറോ എമിഷൻ, കുറഞ്ഞ തീപിടുത്ത അപകടങ്ങൾ, കുറഞ്ഞ ശബ്ദ മലിനീകരണം എന്നിവ കാരണം നഗരങ്ങളിൽ ഈ മാറ്റം വേഗത്തിൽ സ്വീകരിക്കപ്പെട്ടു. ഇതു കൂടാതെ ആളുകൾ എക്കോ ഫ്രെണ്ട്ലീ ഫയർവർക്സിലേക്ക് മാറുവാൻ തുടങ്ങി.

പരമ്പരാഗതവയുമായി താരതമ്യപ്പെടുത്തുമ്പോൾ 15 - 65 ശതമാനം കുറഞ്ഞ particulate matter മാത്രമേ ഇവ പുറത്തിടുന്നുള്ളു.

Latest News

Corehub Up