കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 4,000 ത്തോളം ഇലക് ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ (ഇവിഎം) കത്തിനശിച്ചതായി വിദ്യാഭ്യാസ-അഗ്നിരക്ഷാവകുപ്പുകളുടെ ചുമതലയുള്ള മന്ത്രി കൗശിക് ചൗധരി.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പത്ത് മണ്ഡലങ്ങളില്‍ ഉപയോഗിച്ചിരുന്നവയാണ് കത്തിനശിച്ച വോട്ടിംഗ് യന്ത്രങ്ങൾ.
സൗത്ത് കൊല്‍ക്കത്തയിലെ അലിപുരില്‍ സൗത്ത് 24 പര്‍ഗനാസ് ജില്ലാ പരിഷത് പ്രവര്‍ത്തിക്കുന്ന ബഹുമില മന്ദിരത്തിൽ ബുധനാഴ്ചയാണു തീപിടിത്തം ഉണ്ടായത്.
മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ഈ കെട്ടിടത്തിലാണു പ്രവർത്തിച്ചിരുന്നത്. പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.