Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eepanchettan

അനേകരെ വിജയവഴിയിലേക്ക് നയിച്ച ഈപ്പൻചേട്ടൻ ഇനി ഓർമ

മുരിക്കാശേരി: ആദ്യകാല കുടിയേറ്റ കര്‍ഷകനായിരുന്ന തോപ്രാംകുടി (പ്രകാശ്) കണ്ണന്‍ചിറ ഈപ്പന്‍ ചേട്ടന്‍ (89)  യാത്രയായി. നാടിന്‍റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക രംഗങ്ങളില്‍  നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. ആദ്യകാലങ്ങളില്‍ ദീപിക ഇടുക്കിമേഖലയുടെ ശബ്ദവും  ഇടുക്കി മുന്‍ എംഎല്‍എ വി.ടി. സെബാസ്റ്റ്യന്‍റെ സഹയാത്രികനുമായിരുന്ന ഈപ്പൻ ചേട്ടൻ പള്ളി കൈ ക്കാരനും നിസ്വാർഥനായ പൊതുപ്രവ ർത്തകനുമായി സേവനമനു ഷ്ഠിച്ചിട്ടുണ്ട്.  

മത സൗഹാര്‍ദത്തിന്‍റെ ശക്തനായ വക്താവുകൂടിയായിരുന്നു ഇദ്ദേഹം. വായനയുടെ മനുഷ്യന്‍ എന്നായിരുന്നു ഈപ്പച്ചന്‍ ചേട്ടന്‍ അറിയപ്പെട്ടിരുന്നത്. തന്‍റെ പിതാവ് നാട്ടില്‍ ആരംഭിച്ച പ്രഭാത് ലൈബ്രറി ശേഖരത്തിലെ കൃതി കളുടെ മികച്ച വായനക്കാ രനുമായിരുന്നു അദ്ദേഹം. വായനയോടുള്ള അദമ്യമായ ദാഹം പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കാനും ഇദ്ദേഹം ഏറെ ശ്രദ്ധിച്ചു.    

മക്കള്‍ക്ക് ബാല്യത്തില്‍ തന്നെ ലൈബ്രറിയില്‍ അംഗത്വം എടുത്ത് നല്‍കി വായനയുടെ ലോകത്ത് എത്തിച്ചിരുന്നു. കൃത്യനിഷ്ഠയും അടുക്കും ചിട്ടയുമുള്ള ജീവിതത്തിന്‍റെ ഉടമയായിരുന്നു. പൊ തുപ്രവർത്തനത്തിന്‍റെ തിര ക്കുകൾക്കിടയിലും സജീ വമായ ആധ്യാത്മിക ജീ വിതം നയിക്കുവാനും ശ്രദ്ധി ച്ചു. കഴിയുന്ന അവസരങ്ങളിലെല്ലാം വിശുദ്ധ കുർബാന യിൽ‍ പങ്കെടുക്കുന്നതും ഇദ്ദേഹത്തിന്‍റെ ശീലമായിരുന്നു. മക്കളെയും മറ്റുള്ളവരെയും മൂല്യബോധത്തില്‍ വളര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി.

മക്കളായ ഫാ.റോയി കണ്ണന്‍ചിറയ്ക്കും ഫാ.റോബി കണ്ണന്‍ചിറയ്ക്കും പൗരോഹിത്യജീവിതത്തിലേക്കു വഴി തുറന്നുനല്‍കിയതും മകൾ സിസ്റ്റര്‍ ജോസിയ എസ്എസ്എസിനെ സന്യസ്ത ജീവിതത്തിലേക്ക് ആനയിച്ചതും ഇദ്ദേഹത്തിന്‍റെ അടിയുറച്ച വിശ്വാസപൈതൃകത്തിന്‍റെയും സഭാസ്‌നേഹത്തിന്‍റെയും നേര്‍ സാക്ഷ്യം തന്നെ.      

ഇവരെ ചെറുപ്പകാലങ്ങളില്‍ പ്രസംഗകലയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിക്കാനും മുന്‍കൈയെടുത്തു. പിന്നീട് വൈദികരായതിനു ശേഷംഇവരുടെ പ്രസംഗം കേള്‍ക്കാന്‍ പ്രത്യേക താത്പര്യം എടുക്കുകയും ചെയ്തു. 

മക്കളുടെ ജീവിതവിജയത്തിനായി എന്തുത്യാഗം സഹിക്കാനും തയാറായിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ സ്‌പെഷല്‍ കണ്‍സള്‍ട്ടേറ്റീവ് സ്റ്റാറ്റസ്  ലഭിച്ച ഫാ.റോബി കണ്ണന്‍ചിറയേയും  34 വര്‍ഷമായി ഡിസിഎല്‍ കൊച്ചേട്ടന്‍ സ്ഥാനവും  മൂന്നു വർഷമായി സിഎംഐ സന്യാസ സമൂഹത്തിന്‍റെ മൂവാറ്റുപുഴ പ്രൊവിന്‍സിന്‍റെ വികാര്‍ പ്രൊവിന്‍ഷ്യല്‍ സ്ഥാനവും വഹിക്കുന്ന  ഫാ.റോയി കണ്ണന്‍ചിറയെയും   വളര്‍ച്ചയുടെ പാതയില്‍  അഭിനന്ദിക്കാനും ദത്തശ്രദ്ധനായിരുന്നു ഈ പിതാവ്. 

ഈപ്പൻ ചേട്ടന്‍റെ സംസ്‌കാരം ഇന്ന് 2.30നു കിളിയാര്‍കണ്ടം ഹോളിഫാമിലി പള്ളിയില്‍ നടക്കും.       

ഭാര്യ അന്നമ്മ ഇടുക്കി നാരകക്കാനം പാലക്കീല്‍ കുടുംബാംഗം. ബീന മാത്യൂസ് (ബംഗളൂരു), റോബര്‍ട്ട് (ജനറല്‍ സെക്രട്ടറി മര്‍ച്ചന്‍റ്സ് അസോസിയേഷന്‍, മരിയന്‍ ബുക്ക് സെന്‍റര്‍ മുരിക്കാശേരി), റോബിന്‍ (കറുകുറ്റി), ഗില്‍ബര്‍ട്ട്(യുകെ)എന്നിവരാണ് മറ്റുമക്കള്‍. 

Latest News

Corehub Up