Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EmergencyKit

Europe

റഷ്യൻ ആക്രമണ ഭീഷണി: ജനങ്ങളോട് വീടുകളിൽ എമർജൻസി കിറ്റ് കരുതാന്‍ നിർദേശിച്ച് യുകെ സർക്കാർ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം അടുത്തിടെ യുക്രെയ്നിലെ കീവ് സന്ദർശിക്കുകയും റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്ന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ ബ്രിട്ടനുനേരെ റഷ്യൻ ഭീഷണി ശക്തമാകുന്നു.

ബ്രിട്ടന്‍റെ പിന്തുണ റഷ്യയെ പ്രകോപിപ്പിച്ച സാഹചര്യത്തിൽ, റഷ്യൻ ആക്രമണമോ സൈബർ അറ്റാക്കുകളോ ഉണ്ടായാൽ നേരിടാൻ സജ്ജരാകണമെന്ന് യുകെ സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഇതിന്‍റെ ഭാഗമായി ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ എല്ലാ വീടുകളിലും 72 മണിക്കൂർ (മൂന്ന് ദിവസം) നീണ്ടുനിൽക്കുന്ന എമർജൻസി കിറ്റ് തയാറാക്കി സൂക്ഷിക്കാൻ കാബിനറ്റ് ഓഫീസ് നിർദേശം നൽകിയിരിക്കുകയാണ്.

എന്താണ് എമർജൻസി കിറ്റ്?

വൈദ്യുതി പൂർണമായി തകരാറിലാകുക, കുടിവെള്ള വിതരണം തടസപ്പെടുക തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ പുറത്തുനിന്നുള്ള സഹായമില്ലാതെ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഒരു കുടുംബത്തിന് പിടിച്ചുനിൽക്കാൻ ആവശ്യമായ അവശ്യവസ്തുക്കളുടെ ശേഖരമാണ് എമർജൻസി കിറ്റ്.

കിറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന വസ്തുക്കൾ:

1. ഭക്ഷണവും വെള്ളവും

ഒരാൾക്ക് പ്രതിദിനം ഏകദേശം മൂന്ന് ലിറ്റർ എന്ന കണക്കിൽ മൂന്ന് ദിവസത്തേക്കുള്ള കുടിവെള്ളം കരുതണം. പാകം ചെയ്യാതെ കഴിക്കാവുന്ന ടിൻ ഫുഡ്സ്, എനർജി ബാറുകൾ, ഡ്രൈ ഫ്രൂട്ട്സ് എന്നിവയും ഉൾപ്പെടുത്തണം.

2. വെളിച്ചവും ആശയവിനിമയവും

ഇന്‍റർനെറ്റോ മൊബൈൽ നെറ്റ്‌വർക്കോ നിലച്ചാൽ ഔദ്യോഗിക അറിയിപ്പുകൾ കേൾക്കാൻ ബാറ്ററിയിലോ കാറ്റിലോ പ്രവർത്തിക്കുന്ന റേഡിയോ, എൽഇഡി ടോർച്ചുകൾ, അധിക ബാറ്ററികൾ, മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പൂർണമായി ചാർജ് ചെയ്ത പവർ ബാങ്കുകൾ എന്നിവ സൂക്ഷിക്കുക.

3. പ്രഥമ ശുശ്രൂഷയും മരുന്നുകളും

ബാൻഡേജ്, പ്ലാസ്റ്ററുകൾ, ആന്‍റിസെപ്റ്റിക് ലോഷൻ, പാരസെറ്റമോൾ തുടങ്ങിയവ അടങ്ങിയ ഫസ്റ്റ് എയ്ഡ് കിറ്റ് കരുതുക.

കുടുംബാംഗങ്ങൾക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകളുടെ ഒരാഴ്ചത്തേക്കുള്ള സ്റ്റോക്ക്, രോഗപ്രതിരോധത്തിനായി ഹാൻഡ് സാനിറ്റൈസർ, വെറ്റ് വൈപ്സ് എന്നിവയും ആവശ്യമാണ്.

4. രേഖകളും പണവും

പാസ്‌പോർട്ട്, ഇൻഷുറൻസ് രേഖകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയുടെ പകർപ്പുകൾ ഒരു വാട്ടർപ്രൂഫ് കവറിൽ സൂക്ഷിക്കുക.

എടിഎമ്മുകളും കാർഡ് മെഷീനുകളും പ്രവർത്തിക്കാത്ത സാഹചര്യം വന്നാൽ ഉപയോഗിക്കാൻ അത്യാവശ്യത്തിന് പണവും കരുതണം.

5. മറ്റ് അവശ്യവസ്തുക്കൾ

തണുപ്പിനെ പ്രതിരോധിക്കാനുള്ള ബ്ലാങ്കറ്റുകൾ, ജാക്കറ്റുകൾ, ഗ്ലൗസുകൾ എന്നിവയും സഹായത്തിനായി വിളിക്കാൻ ഒരു വിസിലും സൂക്ഷിക്കുക.

വീട്ടിൽ ചെറിയ കുട്ടികളോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ അവർക്കാവശ്യമായ ഭക്ഷണം, ഡയപ്പർ എന്നിവയും കിറ്റിൽ ഉണ്ടായിരിക്കണം.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ കിറ്റ് പെട്ടെന്ന് എടുക്കാൻ സാധിക്കുന്ന സുരക്ഷിതമായ സ്ഥലത്ത് വേണം സൂക്ഷിക്കാൻ. പെട്ടെന്ന് വീടുവിട്ടിറങ്ങേണ്ടി വന്നാൽ എളുപ്പം കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിൽ ഒരു വാട്ടർപ്രൂഫ് ബാക്ക്പാക്കിൽ ഇവ സജ്ജീകരിക്കുന്നത് ഉചിതമായിരിക്കും.

കിറ്റിലെ ഭക്ഷണസാധനങ്ങളുടെയും മരുന്നുകളുടെയും കാലാവധി കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പുവരുത്തണം.

കേവലം ഒരു യുദ്ധഭീതി എന്നതിലുപരി, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിദുരന്തങ്ങളെയോ മറ്റ് അടിയന്തര സാഹചര്യങ്ങളെയോ ധൈര്യത്തോടെ നേരിടാനുള്ള ഒരു മുൻകരുതൽ കൂടിയാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നു

Latest News

Corehub Up