Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EngineeringMarvel

Video

പ്രളയതാണ്ഡവത്തിലും തകരാതെ നേപ്പാളിലെ പച്ചവീട്: അത്ഭുത അതിജീവനത്തിന് പിന്നിലെ ശാസ്ത്രീയ കാരണം

വലിയ പാറക്കെട്ടുകളും മണ്ണും വേരോടെ പിഴുതെറിയപ്പെട്ട മരങ്ങളും പേറി കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ നേപ്പാളിലെ ഒരു ഗ്രാമം ഒന്നാകെ തരിപ്പണമായപ്പോഴും, ഒരൊറ്റ വീട് മാത്രം അത്ഭുതകരമായി അടിയുറച്ചു നിന്നു.

ചുറ്റുമുള്ള കെട്ടിടങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണപ്പോൾ, വീടിന്‍റെ ബാൽക്കണിയിൽ അഭയം പ്രാപിച്ച കുടുംബവും അവരെ മുട്ടി ചുറ്റും ഒഴുകുന്ന പ്രളയജലവും അടങ്ങിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

പ്രകൃതിയുടെ അതിശക്തമായ പ്രഹരത്തെ അതിജീവിച്ച് വീടും അതിനുള്ളിലുണ്ടായിരുന്ന കുടുംബവും ഒരു പോറലുമേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സാധാരണ വീടുകളെല്ലാം തകർന്നു തരിപ്പണമായപ്പോഴും ഈ കെട്ടിടം മാത്രം എങ്ങനെ നിലനിന്നു എന്നതിനെക്കുറിച്ച് നടന്ന അന്വേഷണങ്ങൾ ചെന്നെത്തുന്നത് അതിന്‍റെ നിർമ്മാണ രീതിയിലും ഭൂമിശാസ്ത്രപരമായ സ്ഥാനത്തിലുമാണ്.

ഹിമാലയൻ താഴ്‌വരകളിൽ സാധാരണയായി കണ്ടുവരുന്ന കല്ലുകൾ മാത്രം വെച്ചുണ്ടാക്കുന്ന വീടുകൾക്ക് വശങ്ങളിൽ നിന്നുള്ള ശക്തമായ പ്രഹരങ്ങളെ പ്രതിരോധിക്കാൻ ശേഷിയുണ്ടാകാറില്ല. എന്നാൽ തകരാതെ നിന്ന പച്ചവീട് കമ്പികളും സിമന്‍റും ചേർത്തുള്ള ഉറപ്പുള്ള കോൺക്രീറ്റ് ഫ്രെയിമിലാണ് പണിതിരുന്നത്.

തൂണുകളും ബീമുകളും അടിത്തറയും തമ്മിൽ സ്റ്റീൽ കമ്പികളാൽ പരസ്പരം ബന്ധിപ്പിച്ചിരുന്നതിനാൽ, വെള്ളത്തിന്‍റെ അതിശക്തമായ വശങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെ തകർന്നുപോകാതെ ഭൂമിയിലേക്ക് ചലിപ്പിക്കാൻ ഈ കെട്ടിടത്തിന് സാധിച്ചു.

ഇതിനുപുറമേ വീട് സ്ഥിതിചെയ്തിരുന്ന സ്ഥാനവും രക്ഷപ്പെടലിന് വഴി ഒരുക്കി. വലിയ പാറക്കല്ലുകളും കനത്ത അവശിഷ്ടങ്ങളും ഒഴുകിപ്പോയ പ്രളയത്തിന്‍റെ പ്രധാന ചാലിൽ നിന്നും മാറി, അല്പം ഉയർന്ന പ്രദേശത്തായിരുന്നു ഈ വീട് ഉണ്ടായിരുന്നത്.

കൂടാതെ വീടിന്‍റെ ഒതുക്കമുള്ള ഘടന കാരണം വെള്ളവും ചെളിയും അതിലേക്ക് നേരിട്ട് പതിക്കുന്നതിന് പകരം ഇരുവശങ്ങളിലൂടെയും പിരിഞ്ഞു ഒഴുകിപ്പോവുകയായിരുന്നു. ആദ്യ തരംഗത്തിൽ വീടിന് ചുറ്റും അടിഞ്ഞുകൂടിയ ചെളി പിന്നീട് വന്ന മലവെള്ളപ്പാച്ചിലിനെ വീടിലേക്ക് അടിച്ചുകയറാതെ തിരിച്ചുവിടുകയും ചെയ്തു.

എഞ്ചിനീയറിംഗ് മികവും ഭൂമിയുടെ അനുകൂല സ്ഥാനവും ഒന്നിച്ചതാണ് ഈ ദുരന്തമുഖത്ത് ആ കുടുംബത്തിന് രക്ഷയായത്. അതിനിടെ, നേപ്പാളിൽ വീശിയടിച്ച ഈ പ്രളയക്കെടുതികളിൽ ഇതുവരെ എഴുന്നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും മൂവായിരത്തിലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

Latest News

Corehub Up