Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Etawatta

Alappuzha

എടത്വ തിരുനാള്‍: എട്ടാമിടം 14ന് കലാസന്ധ്യകള്‍ക്ക് ഇന്നു തുടക്കം

എടത്വ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്‍റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് എട്ടാമിടം 14 ന് നടക്കും. ഇന്ന് മുതല്‍ വൈകുന്നേരങ്ങളില്‍ കലാപരിപാടികളും നടക്കും. ഇന്നു വൈകുന്നേരം 7.30 ന് എടത്വ ഇടവക കുടുംബം അവതരിപ്പിക്കുന്ന ജോര്‍ജിയന്‍ കലാസന്ധ്യ.

നാളെ വൈകുന്നേരം 7.30ന് കാഞ്ഞിരപ്പള്ളി അമല അവതരിപ്പിക്കുന്ന നാടകം- മറിയം. 12 ന് വൈകുന്നേരം 7.30 ന് ഗൗരി കൃഷ്ണയോടൊപ്പം ആര്യക്കര ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന വയലിന്‍-ചെണ്ട ഫ്യൂഷന്‍. 13ന് വൈകുന്നേരം 7.30 ന് കോട്ടയം ജെ.എം. തീയറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം- "അമരാവതിയിലേക്കുള്ള വഴി' എന്നിവ നടക്കും.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ നേതൃത്വം നല്‍കിയ വലിയ തിരുനാള്‍ ആഘോഷിച്ചു പോയതിനെ തുടര്‍ന്നാണ് ഇടവകാംഗങ്ങളും തദ്ദേശീയരായിട്ടുള്ള നാനാജാതിവിഭാഗങ്ങളും ചേര്‍ന്ന് നാട്ടുകാരുടെ തിരുനാള്‍ എന്നറിയപ്പെടുന്ന എട്ടാമിടം ആഘോഷിക്കുന്നത്.

വലിയ തിരുനാളിന് തിരുസ്വരൂപം വഹിച്ചതും പ്രദക്ഷിണത്തിന് നേതൃത്വം വഹിച്ചതും തമിഴ്‌നാട്ടില്‍ നിന്നെത്തിയ തീര്‍ഥാടകരായിരുന്നെങ്കില്‍ 14 ന് വൈകിട്ട് നാലിന് നടക്കുന്ന പ്രദക്ഷിണത്തിന് ഇടവകാംഗങ്ങളായിരിക്കും നേതൃത്വം കൊടുക്കുക. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും എഴുന്നെള്ളിച്ചുള്ള പ്രദക്ഷിണം പള്ളിയുടെ വടക്ക് വശത്തുള്ള പാലം കടന്ന് മാര്‍ക്കറ്റ് ചുറ്റി അമ്പലപ്പുഴ-തിരുവല്ല റോഡരികിലെ വലിയ കുരിശടി വലംവച്ച് ദേവാലയത്തിലേക്ക് എത്തുമ്പോള്‍ കൊടിയിറക്കും. രാത്രി 9.30ന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ ഇപ്രാവശ്യത്തെ തിരുനാള്‍ സമാപിക്കും.

പ്രധാന തിരുനാള്‍ കഴിഞ്ഞിട്ടും പള്ളിയിലേക്ക് തീര്‍ഥാടക പ്രവാഹമാണ്. തിരുനാളിന്‍റെ 13-ാം ദിനമായ ഇന്നലെ പള്ളിയും പരിസരവും ഭക്തജനങ്ങളെക്കൊണ്ടു നിറഞ്ഞു കവിഞ്ഞു. നാട്ടുകാരുടെ തിരുനാള്‍ ആരംഭിച്ചതു മുതല്‍ വാണിജ്യമേളപ്പന്തലിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വീട്ടുപകരണങ്ങളും കാര്‍ഷികോപകരണങ്ങളും എന്നു വേണ്ട വളയും പൊട്ടും ഈന്തപ്പഴവും വില്‍ക്കുന്ന സ്റ്റാളുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളില്‍ പള്ളിയിലെ ദീപാലങ്കാരം ദര്‍ശിക്കുന്നതിന് ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തിച്ചേരുന്നുണ്ട്.

എടത്വ പള്ളിയില്‍ ഇന്ന്

രാവിലെ 5.30 ന് ഖാലാ ദ്ശഹറാ, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. ജോസഫ് ഇരുപ്പക്കാട്ട്. 7.15ന് സപ്രാ, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. വര്‍ഗീസ് പഴേമഠം. 10ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന (സുറിയാനി) - ഫാ. മിഖായേല്‍ കിങ്ങണംചിറ, 2.30ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. ജോര്‍ജ് പുതുമനമൂഴിയില്‍ (ചാന്‍സിലർ, ചങ്ങനാശേരി അതിരൂപത). വൈകിട്ട് നാലിന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. മാത്യു നടമുഖത്ത്, 5.30ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. ആന്‍റണി എതിരേറ്റുകുടിലില്‍. ഏഴിന് മധ്യസ്ഥപ്രാര്‍ഥന (കുരിശടിയിൽ). 7.30 ന് എടത്വ ഇടവക കുടുംബം അവതരിപ്പിക്കുന്ന ജോര്‍ജിയന്‍ കലാസന്ധ്യ.

Latest News

Corehub Up