പാരിപ്പള്ളി: പൈപ്പിലൂടെ വെള്ളം വന്നിട്ട് കാലമേറെയായെങ്കിലും ബില്ല് വീടുകളില്‍ കൃത്യമായെത്തുന്നു. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ജല അഥോറിറ്റിയും ജലജീവന്‍ മിഷനും ചേര്‍ന്ന് നടപ്പാക്കിയ പദ്ധതികള്‍ പാതിവഴിയില്‍ നിലച്ചതോടെ കുടിവെള്ളക്ഷാമത്താല്‍ വലയുകയാണ് നാട്ടുകാര്‍. പദ്ധതിക്കായി 28 കോടി അനുവദിച്ചിട്ടും വേനല്‍ കടുത്തതോടെ ജനങ്ങള്‍ക്ക് തുള്ളി വെള്ളം പോലും ലഭിക്കുന്നില്ല.
പൊട്ടിയതും ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിച്ചതാണ് ജലവിതരണം തടസപ്പെടാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പാരിപ്പള്ളിയുടെ കിഴക്കന്‍ മേഖല, കൊടിമൂട്ടില്‍ ക്ഷേത്ര പരിസരം, കോട്ടയ്ക്കാറം, സ്റ്റാര്‍ ഹോസ്പിറ്റല്‍ റോഡ് എന്നിവിടങ്ങളില്‍ അഞ്ചുവര്‍ഷമായി ജലവിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
വെള്ളം ലഭിക്കാത്ത സാഹചര്യത്തിലും വന്‍തുകയുടെ ബില്ലുകള്‍ നല്‍കുന്നതിനൊപ്പം, കുടിശിക വരുത്തിയവര്‍ക്കെതിരെ റവന്യൂ റിക്കവറി നടപടികളുമായി അധികൃതര്‍ മു ന്നോട്ടുപോകുന്നത് വലിയ പ്രതിഷേ ധത്തിന് ഇടയാക്കിയിട്ടുണ്ട്.
പല വീ ടുകളിലും വില്ലേജ് ഓഫീസില്‍ നിന്നു ള്ള റിക്കവറി നോട്ടീസ് പതിപ്പിച്ചു കഴിഞ്ഞു. കുടിവെള്ളത്തിനായി പ്രതിദിനം അഞ്ഞൂറു രൂപയില്‍ കൂടുതല്‍ ചെലവാക്കി പുറത്തുനിന്ന് വെള്ളം വാങ്ങേണ്ട
ഗതികേടിലാണ് സാധാരണക്കാര്‍.പഞ്ചായത്ത് വാടകയ്ക്കെടുത്ത ടാങ്കറുകള്‍ വഴിയുള്ള ജല വിതരണവും കരാറിലുള്ള തര്‍ക്കങ്ങള്‍ കാരണം നിലച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ജല അഥോറിറ്റിയുടെയും ജലജീവന്‍ മിഷന്റെയും ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഇടപെട്ട് പൈപ്പ് ലൈനുകളിലെ ചോര്‍ച്ച പരിഹരിക്കണമെന്നും ജലവിതരണം പുനഃസ്ഥാപിക്കണമെന്നും കോണ്‍ ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.എസ്. സിമിലാല് ആവശ്യപ്പെട്ടു.
ജനങ്ങളെ ദുരിതത്തിലാക്കുന്ന റവന്യൂ റിക്കവറി നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും ഉപയോ ഗിക്കാത്ത വെള്ളത്തിന് ഈടാക്കിയ തുക ബില്ലില്‍നിന്ന് ഒഴിവാക്കണമെ ന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഭര ണസമിതിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
പ്രശ്നത്തിന് അടിയന്തര പരിഹാരമില്ലെങ്കില്‍ ചാത്തന്നൂര്‍ ജല അഥോറിറ്റി ഓഫീസും പഞ്ചായത്ത് ഓഫീസും ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാ ണ് നാട്ടുകാരുടെ തീരുമാനം.