Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ExaminationAmendmentBill

പരീക്ഷാ ഭേദഗതി ബിൽ ചർച്ച തുടങ്ങി; മോദിയും അമിത് ഷായും എവിടെയെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്ലിൻമേൽ ലോക്‌സഭയിൽ ചർച്ചതുടങ്ങി. ബില്ലിന്മേൽ വിശദമായ ചർച്ചയ്ക്കായി സ്പീക്കർ പത്ത് മണിക്കൂർ സമയം അനുവദിച്ചു. അതേസമയം ചർച്ച ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സഭയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനം ഉന്നയിച്ചു.

പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനും ചർച്ചാ സമയം വർധിപ്പിക്കണമെന്ന ആവശ്യത്തിനും പിന്നാലെയാണ് ബിൽ ചർച്ചയ്ക്കുള്ള സമയം ഉയർത്തിയത്. ആദ്യം ആറ് മണിക്കൂറായി നിശ്ചയിച്ചിരുന്ന സമയം പിന്നീട് എട്ട് മണിക്കൂറായും തുടർന്ന് പത്ത് മണിക്കൂറായും വർധിപ്പിച്ചതായി പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു.

സ്വതന്ത്ര ഇന്ത്യയിൽ പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ ലക്ഷ്യമിട്ട് ഇത്തരമൊരു നിയമനിർമാണം ആദ്യമായാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. രാജ്യത്തെ യുവജനങ്ങളുടെയും വിദ്യാർഥികളുടെയും താൽപര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സർക്കാരിന്‍റെ പ്രതിബദ്ധതയാണ് ഈ നിയമഭേദഗതിയിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News

Corehub Up