പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലുണ്ടായ രണ്ടു സ്ഫോടനങ്ങളിൽ ഏഴു പേർ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ബന്നു ജില്ലയിലെ റോഡുവക്കിലായിരുന്നു സംഭവം.
റോഡിലൂടെ പോയ വാഹനത്തെ ലക്ഷ്യമിട്ട ആദ്യസ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയായിരുന്നു രണ്ടാം സ്ഫോടനം.
കുറ്റവാളികൾക്കായി തെരച്ചിൽ ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.