കണ്ണൂര്‍: അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രതക്കുറവും മുൻകരുതൽ ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ചപറ്റിയതുമാണ് ഇത്രത്തോളം വലിയ ദുരിതത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ദുരന്തമുഖത്ത് ജനം പകച്ചുനിൽക്കുമ്പോഴും സുരക്ഷ ഒരുക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരന്നു പ്രതിപക്ഷ നേതാവ്.
വയനാട് തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ ദുരന്തവും അനാസ്ഥ മൂലമുണ്ടായതാണ്. അതി തീവ്രമഴയുണ്ടായിട്ടും ചട്ട പ്രകാരമുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചില്ല.
മഴ ആരംഭിച്ചതിനുശേഷമാണ് അലര്‍ട്ടുകള്‍ വന്നത്. മണ്ണിടിച്ചില്‍ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ ഉണ്ടായില്ല. ഇതിനിടെ മുന്നറിയിപ്പില്ലാതെയാണ് മൂഴിയാര്‍ ഡാം തുറന്നുവിട്ടതെന്നും പിണറായി ചൂണ്ടിക്കാട്ടി.