തൊടുപുഴ: റംബുട്ടാന് കര്‍ഷകര്‍ക്ക് ന്യായ വില ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പ്പ് വഴി റംബുട്ടാന് സംഭരിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് ഉറപ്പു നൽകിയെന്ന് ഫ്രൂട്ട്സ് വാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ഭാരവാഹികൾ അറിയിച്ചു.
റംബുട്ടാന് വിലയിടിവ് പരിഹരിക്കാന്‍ 160 രൂപയ്ക്ക് സര്‍ക്കാര്‍ റംബുട്ടാന് സംഭരിക്കണമെന്നാവശ്യപ്പെട്ട് കമ്പനി ചെയര്മാന് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരു്നനു. കേരളത്തില്‍ ഫ്രൂട്ട്സ് കൃഷി പ്രോത്സാഹിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ നയമാണെന്നും കാലാവസ്ഥ അനുയോജ്യമായ പ്രദേശങ്ങളില്‍ ഫ്രൂട്ട്സ് ക്യഷിക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി പറഞ്ഞതായി ബിജു പറയന്നിലം അറിയിച്ചു.
റംബുട്ടാന് സംഭരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല് എ മാരായ റോയി കെ. പൗലോസ്, ഡോ. മാത്യു കുഴല്നാടന് തുടങ്ങിയ ജനപ്രതിനിധികള്‍ ക്രിയാത്മകമായ ഇടപെടലും നടത്തി. അവക്കാഡോ, റംബുട്ടാന്, ദുരിയാന്‍, മംങ്കോസ്റ്റിന്‍, പാഷന് ഫ്രൂട്ട് തുടങ്ങിയ എക്സോട്ടിക് ഫ്രൂട്ട്സ് കൃഷികളുടെ സാധ്യത സംബന്ധിച്ച് നിവേദക സംഘത്തിലെ ഫ്രൂട്ട്സ് വാലി ഡയറക്ടര്‍മാരായ ജോസി കൊച്ചുകുടി, സജി നാരായണന്, മാനേജര്‍ ബിനു മണ്ണൂര്‍ തുടങ്ങിയവര്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി.