തിരുവനന്തപുരം: കോവിഡ് കാലത്തെ പ്രതിരോധ പദ്ധതികളിലെ സാമ്പത്തിക ക്രമക്കേടിൽ ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പ്തല നടപടിക്ക് ശിപാര്‍ശ ചെയ്ത് ധനകാര്യവകുപ്പിലെ ഓഡിറ്റ് വിഭാഗം.
സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെയും ടെൻഡര്‍ നടപടി പാലിക്കാതെയും ഡോ. മുഹമ്മദ് അഷീല്‍ പണം ചെലവാക്കി. മൂന്ന് മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ ക്രമപ്പെടുത്തുകയൊ ബില്ലുകളൊ വൗച്ചറുകളൊ രേഖപ്പെടുത്തുകയൊ ചെയ്തില്ലെന്നാണ് ധനകാര്യവകുപ്പിന്‍റെ കണ്ടെത്തല്‍.
44.63 ലക്ഷം രൂപ വിവിധ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് മുന്‍കൂര്‍ അഡ്വാന്‍സ് നല്‍കി. പിന്നീട് അനുമതി വാങ്ങുകയൊ നടപടിക്രമങ്ങള്‍ പാലിക്കുകയൊ ചെയ്തില്ല. കൂടാതെ കെഎസ്എസ്എം ഹാളിന്‍റെ നവീകരണത്തിലും 19 ലക്ഷത്തില്‍പരം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍.
ചട്ടവിരുദ്ധവുമായും ക്രമവിരുദ്ധവുമായാണ് ഡോ. മുഹമ്മദ് അഷീല്‍ കാര്യങ്ങള്‍ ചെയ്തതെന്നാണ് ധനകാര്യവകുപ്പിലെ പരിശോധന വിഭാഗം കണ്ടെത്തിയത്. ഇക്കാര്യത്തില്‍ മുഹമ്മദ് അഷീലില്‍ നിന്നും വിശദീകരണം തേടിയിരുന്നെങ്കിലും തൃപ്തികരമല്ലാത്തതിനാല്‍ അത് തള്ളിക്കൊണ്ടാണ് വകുപ്പ് തല നടപടിക്ക് ആരോഗ്യവകുപ്പിനോട് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഡോ. മുഹമ്മദ് അഷീല്‍ വഹിച്ചിരുന്നത്. അതേ സമയം വകുപ്പ് സെക്രട്ടറിയുടെ അനുമതിയോടെയാണ് കാര്യങ്ങളെല്ലാം ചെയ്തതെന്നും തനിക്കെതിരെയുള്ള തെളിവുകള്‍ അപൂര്‍ണമാണെന്നാണ് അഷീലിന്‍റെ നിലപാട്.
കര്‍ശന നടപടി സ്വീകരിക്കും: കെ.മുരളീധരന്‍
തിരുവനന്തപുരം: കോവിഡ് കാലത്തെ സാമ്പത്തിക ക്രമക്കേടില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി.
ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ഉള്‍പ്പെടെ ഉപകരണങ്ങള്‍ വാങ്ങിയതെല്ലാം അന്വേഷിക്കുമെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.