കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. മമതയുടെ വിശ്വസ്തനായ ഫിര്‍ഹാദ് ഹക്കീം കോല്‍ക്കത്ത മേയര്‍ സ്ഥാനം രാജിവച്ചു.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ബിജെപി സർക്കാർ ഭരണത്തിലെത്തിയതിന് പിന്നാലെ പ്രവര്‍ത്തിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫിര്‍ഹാദ് ഹക്കീം നേരത്തെ രാജിവയ്ക്കാന്‍ അനുമതി തേടിയിരുന്നു.
എന്നാൽ ഫിര്‍ഹാദ് ഹക്കീമിനോട് രാജിവയ്ക്കരുതെന്ന് മമത ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വീണ്ടും രാജി വയ്ക്കാൻ അനുവാദം തേടി മമതയെ സമീപിച്ച ഹക്കീമിന് രാജിവയ്ക്കാൻ അനുവാദം നൽകുകയായിരുന്നെന്നാണ് ടിഎംസി എംഎല്‍എ കുനാല്‍ ഘോഷ് അറിയിക്കുന്നത്.
2018 മുതല്‍ ഫിര്‍ഹാദ് ഹക്കീം കോൽക്കത്ത മേയറായിരുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിരവധി തവണ മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.