Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. Dr. Joseph Varghese

America

ലാഹോർ മിൻഹാജ് സർവകലാശാലയിൽ അന്താരാഷ്ട്ര മത സമ്മേളനത്തിലേക്ക് മുഖ്യ പ്രഭാഷകനായി ഫാ. ഡോ. ജോസഫ് വർഗീസിന് ക്ഷണം

ന്യൂയോർക്ക്: പാക്കിസ്ഥാനിലെ ലാഹോറിൽ നടക്കുന്ന ലോക മതങ്ങളെക്കുറിച്ച ഒമ്പതാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായി പങ്കെടുക്കാൻ (ICWR-2026) ഫാ. ഡോ. ജോസഫ് വർഗീസിനെ ക്ഷണിച്ചു.

ന്യൂയോർക്ക് റോക്ക്‌ലൻഡ് ഹോളി സോഫിയ കോപ്റ്റിക് സ്കൂൾ ഓഫ് തിയോളജിയിലെ ലിറ്റർജിക്കൽ സ്റ്റഡീസ് അഡ്‌ജങ്ക്‌ട് പ്രഫസറാണ് ഫാ.ഡോ. ജോസഫ് വർഗീസ് .

"മുറിവേറ്റ ലോകത്തിന് സൗഖ്യം: മതപരമായ ഉത്തരവാദിത്തവും ഐക്യദാർഢ്യവും പ്രവർത്തനവും' (Healing a Wounded World: Religious Responsibility, Solidarity and Action) എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്‍റെ മുഖ്യ പ്രമേയം. ഒക്ടോബർ 24, 25 തീയതികളിലാണ് അന്താരാഷ്ട്ര കോൺഫറൻസ് നടക്കുന്നത്.

വ്യത്യസ്ത മതങ്ങളുടെ തിയോളജി സംബന്ധിച്ച ഗവേഷണവും സംഭാഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള സമാധാന അന്തരീക്ഷം ശക്തമാക്കുന്നതിനുമായി വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ പണ്ഡിതരെയും ഗവേഷകരെയും അണിനിരത്തിയാണ് മിൻഹാജ് യൂണിവേഴ്സിറ്റിയിലെ "സ്കൂൾ ഓഫ് റിലീജിയൻ ആൻഡ് ഫിലോസഫി' വർഷം തോറും ഈ സമ്മേളനം സംഘടിപ്പിച്ചു വരുന്നത്.

കോൺഫറൻസിൽ അതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തുന്നതിനായി ഫാ. ഡോ.ജോസഫ് വർഗീസിന്‍റെ പങ്കാളിത്തം അറിയിക്കണമെന്ന് സർവകലാശാല രജിസ്ട്രാറും കോൺഫറൻസ് കൺവീനറുമായ പ്രഫ. ഡോ. ഖുറം ഷഹ്സാദ് കത്തിലൂടെ ആവശ്യപ്പെട്ടു.

ഫാ. ഡോ. ജോസഫ് വർഗീസ് ലോകമെങ്ങുമുള്ള മതാന്തര പ്രവർത്തനങ്ങൾക്ക് നൽകിയ മികച്ച സംഭാവനകളും അദ്ദേഹത്തിന്‍റെ യുഎസ്എയിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ച് പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഈ അംഗീകാരം.

പ്രശസ്ത ഇസ്‌ലാമിക സർവകലാശാലയായ മിൻഹാജ് സർവകലാശാല പാക്കിസ്ഥാനിലെ ഉന്നത പഠനത്തിനുള്ള മുൻനിര വിദ്യാഭ്യാസ സ്ഥാപനമായി അംഗീകരിക്കപ്പെടുന്നു. മതാന്തര തലത്തിലുള്ള പ്രവർത്തനങ്ങളുടെയും മതതീവ്രവാദത്തിനെതിരായ ശക്തമായ നിലപാടുകളുടെയും പേരിൽ സർവകലാശാല പ്രശസ്തമാണ്.

ഷെയ്ഖ് ഉൽ ഇസ്‌ലാമും പ്രൊഫ. ഡോ. മുഹമ്മദ് താഹിർ-ഉൽ-ഖാദ്രിയും ചേർന്ന് 1986 ൽ സ്ഥാപിച്ച മിൻഹാജ് യൂണിവേഴ്സിറ്റി ലാഹോർ (എംയുഎൽ) സർക്കാർ ചാർട്ടേർഡ് സ്ഥാപനമാണ്, പാക്കിസ്ഥാൻ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സർവകലാശാലയ്ക്ക് മികച്ച വിഭാഗത്തിൽ സ്ഥാനം നൽകിയിട്ടുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള 36 അക്കാദമിക് സ്കൂളുകൾക്കും പതിനൊന്ന് ഫാക്കൽറ്റികൾക്കും കീഴിൽ അണ്ടർ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, ഡോക്ടറൽ പ്രോഗ്രാമുകളിലായി 15000ലേറെ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.

മതപരമായ ബഹുസ്വരതയും ലോക സമാധാനവും (2017), ലോക മതങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം (2018), ശാസ്ത്രം, കാരണം, മതം (2019), ആത്മീയതയും മതവും (2021 ൽ വെർച്വൽ), മതപരമായ വ്യത്യാസങ്ങൾ; മതാന്തര സംഭാഷണത്തിനുള്ള പുതിയ സാധ്യതകൾ (2022), ഉത്തരാധുനിക ലോകത്തിലെ മതങ്ങൾ-കാഴ്ചപ്പാടുകളും വെല്ലുവിളികളും (2023), മതത്തിന്‍റെ പേരിലുള്ള രാഷ്ട്രീയവും അക്രമവും (2024), ‘തീവ്രവാദത്തെ അതിന്‍റെ വേരുകളിൽ തടയുക, പ്രതിരോധശേഷിയുള്ള സമൂഹങ്ങൾ കെട്ടിപ്പടുക്കുക’ (2025) എന്നിവയായിരുന്നു മുൻ കോൺഫറൻസുകളുടെ വിഷയങ്ങൾ.

സമാധാന ദൗത്യ യാത്രകളിലൂടെ ശ്രദ്ധിക്കപ്പെട്ട, പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടി സംസാരിക്കുന്ന ഫാ. ഡോ. ജോസഫ് വർഗീസ് ആത്മീയ പാതകളിലെ അനുകരണീയ വ്യക്തിത്വമാണ്. മതങ്ങൾ തമ്മിലും വ്യത്യസ്ത മത പാരമ്പര്യങ്ങൾക്കിടയിലും വിവിധ തലങ്ങളിൽ ക്രിയാത്മക ഇടപെടലുകൾക്കും സഹകരണത്തിനും നേതൃത്വം വഹിക്കുന്ന ജോസഫ് വർഗീസ് അച്ചൻ മലയാളികൾക്ക് സുപരിചിതനാണ്. നിലപാടുകളിലെ വ്യതിരിക്തത ഈ വൈദികന്‍റെ പ്രവർത്തന വഴികളെ വേറിട്ടതാക്കുന്നു.

അന്ത്യോഖ്യ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്‍റെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനാണ് പത്തനംതിട്ട സ്വദേശിയായ ഫാ.ഡോ. ജോസഫ് വർഗീസ്. ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ ആരാധനക്രമ പഠനത്തിന്‍റെ പ്രഫസറായും ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസിന്‍റെ (IRFT-New York), എക്സിക്യൂട്ടീവ് ഡയറക്ടറായും ഫാ. ജോസഫ് വർഗീസ് സേവനമനുഷ്ഠിക്കുന്നു.

ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ (RFP-USA) അംഗമായും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് യുഎസ്എയുടെ ഇന്റർ റിലീജിയസ് ഡയലോഗു (NCC-USA)കളുടെ കോകൺവീനറായും പ്രവർത്തിക്കുന്നു.

37 അംഗ കൂട്ടായ്മകളെയും 30 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന യുഎസിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്‍റെ 2010 മുതലുള്ള മതാന്തര സംവാദങ്ങളുടെ കൺവീനിങ് ടേബിളിന്‍റെ കോകൺവീനറുമാണ് ഫാ. ഡോ.ജോസഫ് വർഗീസ്.

Latest News

Corehub Up