Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Agricultural

Malappuram

സൗജന്യ കാർഷിക വൈദ്യുതി: പട്ടികയിൽ ഏറെയും അനർഹർ

നിലന്പൂർ: മാതൃകാ കൃഷിയിടങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകുന്ന പദ്ധതി പട്ടികയിൽ ഏറെയും അനർഹരെന്ന് ആക്ഷേപം.

പദ്ധതിക്കായി കൃഷിവകുപ്പ് വർഷം തോറും 3000 കോടി രൂപയിലെറെ ചെലവിടുന്പോൾ ആനുകൂല്യം കൈപ്പറ്റുന്നവരിൽ കൃഷിയില്ലാത്തവരും പരിഗണന അർഹിക്കാത്ത വ്യക്തികളുമാണെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.

മിക്ക കൃഷിഭവനുകളിലും 100 മുതൽ 200 വരെ ഗുണഭോക്താക്കളുള്ള ഈ പദ്ധതിയിൽ ഉൾപ്പെട്ട വ്യക്തികളുടെ പകുതിയിലെറെ കൃഷിയിടങ്ങളിലും ഇപ്പോൾ സജീവമായി കൃഷിയില്ല. എന്നാൽ സജീവമായി കൃഷി ചെയ്യുന്ന പാട്ടകർഷകർക്ക് ഈ ആനുകൂല്യം ലഭിക്കുന്നുമില്ല.

1987ൽ നായനാർ സർക്കാർ നെൽകൃഷിക്കായി ആരംഭിച്ച പദ്ധതി പിന്നീട് മറ്റ് വിളകൾക്ക് കൂടിയായി വ്യാപിപ്പിക്കുകയായിരുന്നു.മരണപ്പെട്ട കർഷകരുടെ ആശ്രിതർ കൃഷിയിൽനിന്ന് അകന്നതും കൃഷിയിടങ്ങൾ വീതം വയ്ക്കപ്പെട്ടതും പതിവായി കൃഷിവകുപ്പ് ജീവനക്കാർ സ്ഥലം സന്ദർശിക്കാത്തതുമാണ് അനർഹർ ആനൂകൂല്യം പറ്റാൻ ഇടയാക്കുന്നത്.

വാർഷിക പുതുക്കൽ പോലും പലയിടത്തും സമയബന്ധിതമായി നടക്കുന്നില്ല.
വന്യജീവിശല്യം മൂലം സൗജന്യ കാർഷിക വൈദ്യുതി പദ്ധയിൽ ഉൾപ്പെട്ട മിക്ക കൃഷിയിടങ്ങളിലും കാര്യമായ കൃഷിയില്ല വസ്തുതയെന്ന് കർഷകർതന്നെ സമ്മതിക്കുന്ന സ്ഥിതിയാണ്.

Latest News

Corehub Up