ട്രിപ്പോളി: യൂറോപ്പിൽ കുടിയേറാൻ മോഹിച്ച അഭയാർഥികളുടെ ബോട്ട് ആഫ്രിക്കയിലെ ഗാംബിയ രാജ്യത്തിനടുത്ത് മുങ്ങി ഏഴു പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തു.
ബുധനാഴ്ച രാത്രി കടലിൽ മുങ്ങിയ ബോട്ട് പിന്നീട് തീരത്തടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
ബോട്ടിൽ 200 പേർ ഉണ്ടായിരുന്നുവെന്നാണ് അനുമാനം. 96 പേരെ രക്ഷപ്പെടുത്തിയതായി ഗാംബിയൻ സർക്കാർ അറിയിച്ചു. കാണാതായവർക്കായി ഗാംബിയൻ നാവികസേനയും മത്സ്യബന്ധന ബോട്ടുകളും തെരച്ചിൽ നടത്തുന്നു.