Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GarrySobers

90-ാം ജന്മദിനത്തില്‍ 90 റണ്‍സ് ജയം

സാന്‍ ഫെര്‍ണാണ്ടോ: അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സിന്‍റെ 90-ാം ജന്മദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 90 റണ്‍സ് ജയം. പാക്കിസ്ഥാന് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിലാണ് വിന്‍ഡീസ് 90 റണ്‍സ് ജയമാഘോഷിച്ചത്.

ഈ ജയം സോബേഴ്‌സിനു സമര്‍പ്പിക്കുന്നതായി ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് പറഞ്ഞു. ഈ മാസം 17നായിരുന്നു സോബേഴ്‌സ് അന്തരിച്ചത്. ജൂലൈ 28നാണ് സോബേഴ്‌സിന്‍റെ ജന്മദിനം. 1954-74 കാലഘട്ടത്തില്‍ വിന്‍ഡീസിനായി 93 ടെസ്റ്റ് കളിച്ച സോബേഴ്‌സ് 26 സെഞ്ചുറി അടക്കം 8,032 റണ്‍സും 235 വിക്കറ്റും സ്വന്തമാക്കിയിരുന്നു.

പാക്കിസ്ഥാന് എതിരേ 1958ല്‍ സോബേഴ്‌സ് നേടിയ 365 റണ്‍സ് 36 വര്‍ഷക്കാലം ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായിരുന്നു. ക്രിക്കറ്റിനായി ജീവിതം ഉഴിഞ്ഞുവച്ച സോബേഴ്‌സിന്‍റെ 90-ാം ജന്മദിനത്തില്‍ 90 റണ്‍സ് ജയം നേടാന്‍ സാധിച്ചത് വളരെ പ്രത്യേകത നിറഞ്ഞതാണെന്നും റോസ്റ്റണ്‍ ചേസ് പറഞ്ഞു.

ജയത്തോടെ വിന്‍ഡീസ് രണ്ടു മത്സര ടെസ്റ്റ് പരമ്പരയില്‍ 1-0ന്‍റെ ലീഡ് സ്വന്തമാക്കി.

സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 311, 181. പാക്കിസ്ഥാന്‍ 282, 120. വിന്‍ഡീസിനായി ആദ്യ ഇന്നിംഗ്‌സില്‍ കാവെം ഹോഡ്ജും (84) ഷായ് ഹോപ്പും (92) അര്‍ധസെഞ്ചുറി നേടി. പാക്കിസ്ഥാനായി ഷാന്‍ മസൂദ് (109) സെഞ്ചുറി സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ പാക്കിസ്ഥാന്‍റെ ടോപ് സ്‌കോറര്‍ ഷമര്‍ ജോസഫാണ് (38). ബാബര്‍ അസം (58) ആണ് പാക്കിസ്ഥാന്‍റെ രണ്ടാം ഇന്നിംഗ്‌സ് ടോപ് സ്‌കോറര്‍.
റിക്കാര്‍ഡ് ജസ്റ്റ് ഇന്‍

മീഡിയം പേസര്‍ ജസ്റ്റിന്‍ ഗ്രീവ്‌സിന്‍റെ മാസ്മരിക ബൗളിംഗാണ് വെസ്റ്റ് ഇന്‍ഡീസിനു ജയമൊരുക്കിയത്. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 311ന് എതിരേ ആദ്യ ഇന്നിംഗ്‌സിനായി ക്രീസിലെത്തിയ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റ് ജസ്റ്റിന്‍ ഗ്രീവ്‌സ് പിഴുതു.

തുടരെ അഞ്ച് ഓവറില്‍ റണ്‍ വഴങ്ങാതെയായിരുന്നു ജസ്റ്റിന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അഞ്ച് ഓവര്‍ മെയ്ഡനാക്കി, അഞ്ച് ഓവറിലും വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന റിക്കാര്‍ഡും ഈ 32കാരന്‍ സ്വന്തമാക്കി. ഇന്നിംഗ്‌സില്‍ 11 ഓവറില്‍ 27 റണ്‍സിന് അഞ്ച് വിക്കറ്റ് ഗ്രീവ്‌സ് സ്വന്തമാക്കി. കെമര്‍ റോഷും ഷമര്‍ ജോസഫും രണ്ട് വിക്കറ്റ് വീതം നേടി.

211 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിനായി പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സിന് എത്തിയപ്പോഴും ജസ്റ്റിന്‍ അഞ്ച് ഓവറില്‍ 12 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. രണ്ട് ഇന്നിംഗ്‌സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ജസ്റ്റിന്‍ ഗ്രീവ്‌സ് ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

Latest News

Corehub Up